പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തല്ലി !.. അന്ന് ഷൂട്ടിംഗ് സെറ്റില്‍ സംഭവിച്ചത്… പ്രയാഗ പ്രതികരിക്കുന്നു

സാമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്ത ഒരു വിഷയമായിരുന്നു പ്രയാഗ മേക്കപ്പ് ആര്‍ട്ടിസ്ററിനെ തല്ലി എന്നത്. എന്നാല്‍ സംഭവംത്തിനെതിരെ താരത്തിന്‍റെ പ്രതികരണം ഇങ്ങനെ. ഒരു കാരണവും ഇല്ലാതെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്  അങ്ങനെ പെരുമാറിയത്. അന്ന് മുഖത്ത് അല്‍പം ഡള്‍നെസ്സ് വേണം എന്ന് സംവിധായകന്‍ പറഞ്ഞപ്പോഴാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റഹീം കൊടുങ്ങല്ലൂരിന്റെ സഹായം തേടിയത്.

മേക്ക് ഇടാന്‍ ഇരുന്ന തന്നോട് കാരണമില്ലാതെ റഹീം ദേഷ്യപ്പെടുകയാണെന്നാണ് പ്രയാഗ പറയുന്നത്. നീ ആരാണെന്നാണ് നിന്റെ വിചാരം എന്നൊക്കെ ചോദിച്ച്, ഒരു പെണ്‍കുട്ടിയോട് പറയാന്‍ പാടില്ലാത്ത ഭാഷയിലാണ് അയാള്‍ സംസാരിച്ചത്.മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ താന്‍ തല്ലി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ശരിയ്ക്കും സങ്കടം തോന്നി. ചെയ്യാത്ത തെറ്റിന് എന്നെ എല്ലാവരും ആക്ഷേപിയ്ക്കുകയും ട്രോള്‍ ചെയ്യുകയും ചെയ്തു. ഇതൊക്കെ കണ്ടപ്പോള്‍ അയാളെ ശരിക്കും തല്ലാന്‍ കഴിയാത്തതില്‍ നിരാശ തോന്നുന്നു എന്ന് പ്രയാഗ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

 

 

 

അന്ന് ഷൂട്ടിങിന് തടസ്സം വരുത്തേണ്ട എന്ന് കരുതി അപ്പോള്‍ പ്രതികരിച്ചില്ല പിന്നീട് അമ്മയോട് പറഞ്ഞപ്പോള്‍, അമ്മ പ്രയാഗയെയും കൂട്ടി റഹീമിനോട് കാര്യം തിരക്കി. അപ്പോള്‍ മേക്കപ്പ്മാന്‍ അമ്മയോടും മോശമായി പെരുമാറി.അമ്മയോട് സംസാരിച്ചപ്പോള്‍ പ്രയാഗ മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് വിരല്‍ ചൂണ്ടി സംസാരിച്ചു. അതോടെ തന്റെ കൈ പിടിച്ച് റഹീം ഉപദ്രവിച്ചു എന്നും  പ്രയാഗ. പിന്നീട് സെറ്റിലുള്ള രണ്ട് പേര്‍ വന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ മാറ്റി. തുടര്‍ന്ന്‍  താരസംഘടനയില്‍ പരാതി പറഞ്ഞു. പൊലീസില്‍ പരാതി നല്‍കും എന്നായപ്പോള്‍ റഹീം തന്നോട് പരസ്യമായി മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചു .

 

ഞാന്‍ നിയമപരമായി പോകുമെന്ന് മനസ്സിലാക്കിയപ്പോള്‍ എനിക്കെതിരെ പ്രതിരോധിക്കാനാണ് അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് സോഷ്യല്‍ മീഡിയവഴി എനിക്കെതിരെ പോസ്റ്റുകള്‍ ഇട്ടത്. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലാത്ത ആര്‍ട്ട് ഡയറക്ടര്‍ ഞാന്‍ മേക്കപ്പ്മാനെ മര്‍ദ്ദിച്ചു എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കാലാ സംവിധായകനെതിരെയും കേസ് കൊടുക്കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ താരസംഘടന പ്രശ്‌നം ഒത്തുതീര്‍പ്പാക്കി.

Top