കന്യാസ്ത്രീകളോട് ബിഷപ്പ് മോശമായി പെരുമാറി.ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കസ്റ്റഡിയിലെടുത്തേക്കും.ബിഷപ്പിനെതിരെ വൈദികരുടെ നിര്‍ണായക മൊഴി

ദില്ലി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കസ്റ്റഡിയിലെടുത്തേക്കും. കന്യാസ്ത്രീകളോട് ബിഷപ്പ് മോശമായി പെരുമാറിയെന്ന് വൈദികര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.കൂടുതല്‍ അന്വേഷണത്തിനായി കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം പാസ്റ്ററല്‍ കൌണ്‍സിലിലെത്തി.കന്യാസ്ത്രീകളുമായി ബിഷപ്പ് നടത്തിയിരുന്ന ‘ഇടയനോടൊപ്പം’ എന്ന പ്രതിമാസ കൂടിക്കാഴ്ച അവസാനിപ്പിച്ചതിന്റെ കാരണം അന്വേഷണ സംഘം ചോദിച്ചറിയും. ബിഷപ്പിന്റെ മോശം പെരുമാറ്റമാണ് പരിപാടി അവസാനിപ്പിക്കാന്‍ കാരണമെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റാനാണ് സാധ്യത.

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പിനെതിരെ നിര്‍ണായക മൊഴികള്‍ അന്വേഷണ സംഘത്തിന് കിട്ടിയ സാഹചര്യത്തിൽ ബിഷപ്പിനെ ചെയ്യാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങള്‍ക്കായി കേരളാ പൊലീസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടും. ജലന്ധര്‍ പാസ്റ്ററില്‍ കേരള പൊലീസിന്റെ തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചാബിലേക്ക് തിരിച്ച അന്വേഷണസംഘം കഴിഞ്ഞ ദിവസങ്ങളില്‍ ബിഷപ്പിനെതിരായ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇടയനൊപ്പം ഒരു ദിവസമെന്ന പ്രാര്‍ത്ഥനാ യോഗത്തെ സംബന്ധിച്ച് വൈദികരില്‍ നിന്ന് കിട്ടിയ നിര്‍ണായക മൊഴിയാണ് അറസ്റ്റ് അനിവാര്യമാക്കുന്നത്.കന്യാസ്ത്രീക്കെതിരെ പരാതി കൊടുത്ത സ്ത്രീയേയും വൈദികരേയും മഠത്തിന്റെ ചുമതലയുള്ള കന്യാസ്ത്രീകളേയും മറ്റ് അന്തേവാസികളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് എതിരായി നല്‍കിയ പരാതിയില്‍ നിന്ന് പരാതി കൊടുത്ത സ്ത്രീ പിന്മാറിയതും അന്വേഷണവഴിയില്‍ നിര്‍ണായകമായി.

Top