ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ഉഭയസമ്മതപ്രകാരം..പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല

കൊച്ചി: വിദേശവനിതയെ പീഡിപ്പിച്ച കേസിൽ വൈദികൻ ഫെയ്‌സ് ബുക്കിലെ ഹണിട്രാപ്പിന്റെ ഇരയായതെന്നു സൂചന .സ്വർണ്ണാഭരണം മോഷണം ചെയ്തു എന്നത് കള്ളക്കഥയെന്നും വിലയിരുത്തൽ. ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ഉഭയസമ്മതപ്രകാരമെന്നും വ്യക്തമായി. ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാളാദേശ് സ്വദേശിനിയുടെ പരാതിയിൽ വികാരി തോമസ് താന്നിനിൽക്കും തടത്തിലിന് എതിരെ കടുത്തുരുത്തി പൊലീസ്ചാർജ്ജ് ചെയ്തിട്ടുള്ള കേസിൽ നടന്നുവരുന്ന തെളിവെടുപ്പിൽ ഇതുവരെ ഏറെക്കുറെ വ്യക്തമായ വിവരങ്ങൾ ഇതാണെന്നാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം. ഇന്നലെയാണ് വികാരി തോമസിനെ പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്.എന്നാൽ പള്ളി വികാരിക്ക് പാടില്ലാത്ത ലൈംഗിക ആസക്തിയാണ് എല്ലാത്തിനും കാരണം. കോട്ടയം സബ്ജയിലിൽനിന്ന് ശനിയാഴ്ച വൈകീട്ടാണ് കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. നാലുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വിശദമായി തന്നെ അച്ചനെ പൊലീസ് ചോദ്യം ചെയ്തു. കല്ലറ മണിയംതുരുത്തി സെയിന്റ് മാത്യൂസ് പള്ളിയിലും സുഹൃത്തിന്റെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത് തെളിവെടുപ്പിനുശേഷം 21ന് വൈദികനെ തിരികെ കോട്ടയം സബ്ജയിലിൽ എത്തിക്കും.father THOMAS

വിദേശ വനിതയുമായി നിലനിൽക്കുന്ന തർക്കമാണ് പരാതിക്കടിസ്ഥാനമെന്നും എന്നാൽ തർക്കം എന്ത് കാര്യത്തിലാണെന്ന് ഇരുവരും ഇതുവരെ മനസ് തുറന്നിട്ടില്ലന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. യുവതി ഉറച്ചുനിന്നാൽ പീഡനകേസിൽ നിന്നും വികാരിക്ക് രക്ഷപെടാനാവില്ലന്നാണ നിയമ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം .വൈദികനെ യുവതി പീഡനക്കേസിൽ കുടുക്കിയതാണെന്ന വാർത്തകൾ പരന്നതോടെയാണ് കേസിന് ആധാരമായ പരാതിയുടെ ഉള്ളറകൾ തേടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയത്. രണ്ടുതവണയായി രണ്ടാഴ്ചയോളം വൈദികനൊപ്പം കഴിഞ്ഞതായി യുവതി പൊലീസിനോട് പറഞ്ഞു. നേരിൽ കണ്ട് മുട്ടിയ ആദ്യ ദിനങ്ങളിൽ പള്ളിമേടയിൽ വിളിച്ചുവരുത്തി വൈദികൻ ബലാൽസംഗം ചെയ്‌തെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഈ അവസരത്തിൽ പരാതി നൽകിയില്ലെന്ന് മാത്രമല്ല, വീണ്ടും വൈദികനൊപ്പം തന്നെ കഴിയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശ വനിതയുമായി നിലനിൽക്കുന്ന തർക്കമാണ് പരാതിക്കടിസ്ഥാനമെന്നും എന്നാൽ തർക്കം എന്ത് കാര്യത്തിലാണെന്ന് ഇരുവരും ഇതുവരെ മനസ് തുറന്നിട്ടില്ലന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. യുവതി ഉറച്ചുനിന്നാൽ പീഡനകേസിൽ നിന്നും വികാരിക്ക് രക്ഷപെടാനാവില്ലന്നാണ നിയമ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. യാത്ര രേഖകൾ പ്രകാരം ഈ മാസം 21 വരെ യുവതിക്ക് കേരളത്തിൽ തങ്ങാം.സിംബാബ് വേ സ്വദേശിയായ സുഹൃത്ത് ഇന്ന് കടുത്തുരുത്തിയിലെത്തി യുവതിയെ കാണുമെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇയാളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്നാണ് പൊലീസിന്റെ നിലപാട്.

Top