മോദിയെ വാരാണസിയില്‍ നേരിടാന്‍ പ്രിയങ്ക ഗാന്ധി..!! രാജ്യം കണ്ട കനത്ത മത്സരത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി: പ്രധാന സ്ഥാനാര്‍ത്ഥികളെ നേര്‍ക്കുനേര്‍ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. ഇതിന്റെ തുടക്കമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാരാണസിയില്‍ നേരിടാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്. വാരാണസിയില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ പ്രിയങ്ക സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഹൈക്കമാന്റിനോടാണ് പ്രിയങ്ക നിലപാട് അറിയിച്ചത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഹൈക്കമാന്റാണ് സ്വീകരിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാരിച്ച ചുമതലയുള്ളതിനാല്‍ പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഏറ്റവും അവസാനഘട്ടത്തിലായ മെയ് 19നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇതിനാല്‍ പ്രചാരണത്തിന് തടസ്സമാകില്ല എന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

അതേസമയം, വാരാണസിയില്‍ മോദിക്കെതിരെ ബി.എസ്.പി- എസ്.പി സഖ്യം ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്കാ ഗാന്ധി മണ്ഡലത്തില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും സൂചനയുണ്ടായിരുന്നു. 2022ല്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ താഴെയിറക്കുകയെന്നതാണ് പ്രിയങ്കയെ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം.

Top