അനാശാസ്യത്തിന് പോയ പിതാവിന് കൂടെ കിടക്കാന്‍ കിട്ടിയത് സ്വന്തം മകളെ: പഠിക്കാന്‍ പോയ മകള്‍ സെക്‌സ് റാക്കറ്റില്‍ !..മലയാളി ബാഗ്ലൂരില്‍ മരിച്ച സംഭവത്തിന്റെ ചുരുളഴിയുന്നു

ബാംഗ്ലൂർ : ബാംഗ്ലൂരില്‍ ഹോട്ടലില്‍ അനാശാസ്യത്തിന് പോയ പിതാവിന് കൂടെ കിടക്കാന്‍ കിട്ടിയത് സ്വന്തം മകളെതന്നെ .ഞെട്ടിക്കുന്ന സംഭവം ബാഗ്ലൂരിലാണ് . ബംഗ്ലൂരുവില്‍ മലയാളിയുടെ അസ്വഭാവിക മരണത്തില്‍ ഒരു തെളിവും ലഭിക്കാതെ വന്നപ്പോള്‍ പോലീസ് കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ച കേസില്‍ ഇപ്പോള്‍ മരണകാരണം വെളിപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് ബാംഗ്ലൂരുവില്‍ നഴ്‌സിംങ്ങ് പഠിക്കുന്ന മകളെ കാണാനായിരുന്നു മലയോര ഗ്രാമത്തില്‍ നിന്നും പിതാവ് എത്തുന്നത്. മകളെ കണ്ട പിതാവ് അവളേയും കൂട്ടി ഭക്ഷണം കഴിച്ച് ഷോപ്പിങും കഴിഞ്ഞ് ഹോസ്റ്റലില്‍ കൊണ്ടുവിട്ടു.

അതിനുശേഷം അച്ഛന്‍ സുഹൃത്തിന്റെ വീട്ടിലേക്കുപോയി. സുഹൃത്തിന്റെ ഭാര്യയും മക്കളും നാട്ടില്‍ പോയതിനാല്‍ ഇരുവരും മദ്യപിക്കാന്‍ തീരുമാനിച്ചു. മദ്യപാനം കഴിഞ്ഞപ്പോള്‍ സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം ഇരുവരും ബാംഗ്ലൂരുവിലെ വേശ്യാലയത്തിലെത്തി. സുഹൃത്ത് ഒരു റൂമിലേക്ക് പോയി. മറ്റൊരു മുറിയിലേക്ക് പിതാവും. റൂമിലെ കട്ടിലില്‍ അങ്ങോട്ട് തിരിഞ്ഞിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടതും പിതാവ് ഞെട്ടി. രാവിലെ മകള്‍ക്ക് വാങ്ങിക്കൊടുത്ത ചുരിദാറായിരുന്നു അവള്‍ ധരിച്ചിരുന്നത്. പക്ഷെ മകള്‍ പിതാവിനെ കണ്ടതേയില്ല. ഉടനെ മുറിക്ക് പുറത്തേക്ക് പോകുകയായിരുന്നു പിതാവ്.actress-blurr4

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുഹൃത്ത് വരുമ്പോഴേക്കും അച്ഛന്‍ നന്നായി മദ്യപിച്ചിരുന്നു. രാവിലെ താമസിച്ച് എഴുന്നേറ്റ സുഹൃത്ത് കണ്ടത് അടുത്ത റൂമില്‍ തൂങ്ങിമരിച്ച നിലയിലുള്ള സുഹൃത്തിനെയാണ്. പൊതുവേ സന്തോഷവാനായിരുന്ന പിതാവ് ആത്മഹത്യ ചെയ്യില്ലെന്ന വീട്ടുകാരുടേയും ബന്ധുക്കളുടേയും സംശയപ്രകാരം പോലീസ് കേസ് എടുത്ത് അന്വേഷിച്ചു. പക്ഷെ തുമ്പൊന്നും ലഭിക്കാത്തതിനാല്‍ അന്വേഷണം അവസാനിപ്പിച്ചു.എന്നാല്‍, കേസിന്റെ ഏറ്റവും വലിയ തെളിവായി ആത്മഹത്യാക്കുറിപ്പ് ഇപ്പോഴാണ് ലഭിക്കുന്നത്. ബംഗ്ലൂരുവിലെ സുഹൃത്തിന്റെ വീട് മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിന് മുന്നോടിയായി വീട് ശുചീകരിക്കുന്നതിനിടയിലാണ് ആത്മഹത്യ ചെയ്ത റൂമിലെ ബെര്‍ത്തില്‍ നിന്നും കൃത്യമായി വായിച്ചെടുക്കാന്‍ പറ്റാത്ത ഒരു ആത്മഹത്യ കുറിപ്പ് ലഭിച്ചത്.

മകളെ ഉടനെ വിവാഹം കഴിപ്പിക്കണം . അവള്‍ക്ക് വിവാഹം കഴിക്കാനുള്ള പ്രായമായെന്ന് ഇന്നാണെനിക്ക് മനസ്സിലായത് ” ഇതായിരുന്നു കുറിപ്പ്. സുഹൃത്ത് ഉടനെ കേസന്വേഷിച്ച അടുത്ത ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. ഇതോടെയാണ് കേസന്വേഷണം അനൗദ്യോഗികമായി പുനരാരംഭിച്ചത്. കത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തില്‍ നിന്ന് അന്നു നടന്ന സംഭവങ്ങള്‍ വീണ്ടും ചോദിച്ചറിഞ്ഞു. വേശ്യാലയത്തില്‍ പോയതടക്കമുള്ള വിവരങ്ങള്‍ സുഹൃത്ത് തുറന്നു പറഞ്ഞു. അവിടെ പോയതിന് ശേഷമാണ് അദ്ദേഹം നന്നായി മദ്യപിച്ചതെന്നും, പിന്നീട് അധികം ഒന്നും മിണ്ടിയിരുന്നില്ലെന്നും.
മലയോര മേഖലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കുന്ന മകളെ പോലീസ് പിന്നീട് ചോദ്യം ചെയ്തു. ഒപ്പം പെണ്‍കുട്ടിയുടെ സുഹൃത്തുക്കളേയും. സുഹൃത്തുക്കളില്‍ നിന്നാണ് പോലീസ് വിവരം അറിയുന്നത്. നഴ്‌സിങ്ങ് പഠിക്കാന്‍ പോയ മലയാളികളായ പല പെണ്‍കുട്ടികളും വന്‍ സെക്‌സ് റാക്കറ്റുകളുടെ വലയിലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം.

പിതാവ് വന്ന ദിവസം വൈകുന്നേരവും ഒരു ആണ്‍ സുഹൃത്തിനൊപ്പം മകള്‍ പോയിരുന്നതായും, തിരിച്ചു വന്നപ്പോള്‍ ഒരു പണിയുമെടുക്കാതെ ഇന്ന് നല്ല പണം കിട്ടിയെന്ന് അവള്‍ പറഞ്ഞതായും പോലീസിന് സുഹൃത്തുക്കള്‍ മൊഴി നല്‍കി. ഇതോടെയാണ് പെണ്‍കുട്ടിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തത്. താന്‍ റൂമിലിരിക്കുമ്പോള്‍ ഒരു കസ്റ്റമര്‍ വന്നെന്നും, പക്ഷെ വാതിലിനടുത്ത് വന്ന നോക്കിയിട്ട്, പറഞ്ഞ പണം വാതിലിന് ഉള്ളിലേക്ക് ഇട്ട്, വാതില്‍ ശബ്ദമുണ്ടാക്കിയടച്ചിട്ട് പോയെന്നും മകള്‍ ഉദ്യോഗസ്ഥന് രഹസ്യമൊഴി നല്‍കി. പക്ഷെ വന്നയാള്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും മൊഴി നല്‍കിയത്.

Top