ദിലീപേട്ടാ…ഹൃദയം തുറന്നുള്ള ആ വിളി എന്തിനായിരുന്നു;കത്ത് കഥ പറയട്ടെ.ദിലീപിന് എല്ലാം അറിയാമായിരുന്നെന്ന് പള്‍സര്‍ സുനി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവം നേരത്തെ തന്നെ ദിലീപിന് അറിയാമായിരുന്നെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരിക്കുകയാണ്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്തായത്.അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനയച്ച കത്ത് തന്റൈതാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയെന്നാണ് വിവരം. ”ദിലീപേട്ടാ… എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്ത് ഏറെ ചര്‍ച്ച ചെയ്തതാണ്. ഈയൊരു പുതിയ സാഹചര്യത്തില്‍ ആ കത്ത് ഒരിക്കല്‍ കൂടി വായിക്കണം.

ദിലീപേട്ടാ ,…ഞാന്‍ സുനിയാണ് ജയിലില്‍ നിന്നാണ് ഇത് എഴുതുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ഞാന്‍ ഈ കത്ത് കൊടുത്തു വിടുന്നത്. ഈ കത്ത് കൊണ്ടു വരുന്നവന് കേസിനെ പറ്റി കാര്യങ്ങള്‍ ഒന്നും അറിയില്ല. എനിയ്ക്ക് വേണ്ടി അവന്‍ ബുദ്ധിമുട്ടുന്നു എന്നു മാത്രമേ ഉള്ളൂ. കേസില്‍ ഞാന്‍ കോടതിയില്‍ സറണ്ടര്‍ ആകുന്നതിനു മുമ്പ് കാക്കനാട് ഷോപ്പില്‍ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയില്‍ ആണെന്നു പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഇത് എഴുതാന്‍ കാരണം ഈ കേസില്‍ പെട്ടതോടുകൂടി എന്റെ ജീവിതം തന്നെ അവസാനിച്ചതു പോലെയാണ്. എനിയ്ക്ക് എന്റെ കാര്യം നോക്കണ്ട കാര്യം ഇല്ല. എന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍ നിന്ന അഞ്ചു പേരെ എനിക്ക് സേഫ് ആക്കിയേ പറ്റൂ. പലരു നിര്‍ബന്ധിക്കുന്നു. നീ എന്തിനാ ബലിയാടാകുന്നത് എന്ന് നീ നിന്നെ ഏല്‍പ്പിച്ച ആളുടെ പേര് പറയുകയാണെങ്കില്‍ നടി പോലും എന്നോട് മാപ്പു പറയുമായിരുന്നു.letter-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയും ആളുകളും ചേട്ടന്റെ ശത്രുക്കളും എന്നെ വന്ന് കാണുന്നുണ്ട് ചേട്ടന് എന്റെ കാര്യം അറിയാന്‍ ഒരു വക്കീലിനെ എങ്കിലും എന്റെ അടുത്തേയ്ക്ക് വിടാമായിരുന്നു. അതുണ്ടായില്ല. ഞാന്‍ നാദിര്‍ഷയെ വിളിച്ച കാര്യം സൂചിപ്പിച്ചിരുന്നു. അവിടെ നിന്നും എനിക്ക് മറുപടി ഒന്നും വന്നില്ല. ഫോണ്‍ വിളിയ്ക്കാത്തതിനു കാരണം എന്താണെന്ന് അറിയാമല്ലോ. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നു മാത്രം പറഞ്ഞാല്‍ മതി. എന്നെ ഇനി ശത്രുവായിട്ട് കാണുന്നോ. മിത്രമായിട്ട് കാണുന്നോ എന്ന് എനിയ്ക്ക് അറിയേണ്ട കാര്യമില്ല. എനിയ്ക്കിപ്പോള്‍ പൈസയാണ് ആവശ്യം. ചേട്ടന് എന്റെ അടുത്തേക്ക് ഒരാളെ വിടാന്‍ ബുദ്ധിമുട്ടൊന്നുമില്ല. ഈ കത്ത് കിട്ടിക്കഴിഞ്ഞ് മൂന്നു ദിവസം ഞാന്‍ നോക്കും ചേട്ടന്റെ തീരുമാനം അതിനു മുമ്പ് എനിക്ക് അറിയണം. സൗണ്ട് തോമ മുതല്‍ ജോസേട്ടന്റെ പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത് എഴുതാനുള്ള സാഹചര്യം എന്താണെന്നു മനസ്സിലാകുമല്ലോ നാദിഷയെ ഞാന്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് ഈ കത്ത് വായിച്ച ശേഷം ദിലീപേട്ടന്‍ പറയുക.

ഞാന്‍ ഒരാഴ്ച കഴിഞ്ഞാല്‍ നിലവിലെ വക്കീലിനെ മാറ്റും, ചേട്ടന്‍ ആലോചിച്ച് തീരുമാനം എടുക്കുക. എനിക്ക് ചേട്ടന്‍ തരാമെന്ന് പറഞ്ഞ പൈസ ഫുള്‍ ആയിട്ട് ഇപ്പോള്‍ വേണ്ട. അഞ്ചുമാസം കൊണ്ട് തന്നാല്‍ മതി. ഞാന്‍ നേരിട്ട് നാദിര്‍ഷായെ വിളിയ്ക്കും. അപ്പോള്‍ എനിക്ക് തീരുമാനം അറിയണം. നാദിര്‍ഷയെ വിളിക്കുന്നത് ചേട്ടന് ഇഷ്ടമല്ലെങ്കില്‍ എന്റെ അടുത്തേക്ക് ആളെ വിടുക. അല്ലെങ്കില്‍ എന്റെ ജയിലിലെ നമ്പറിലേയ്ക്ക് ഒരു മൂന്നൂറ് രൂപ മണി ഓര്‍ഡര്‍ അയയ്ക്കുക. മണി ഓര്‍ഡര്‍ കിട്ടിയാല്‍ ഞാന്‍ വിശ്വസിച്ചോളാം ചേട്ടന്‍ എന്നെ ഇപ്പോളും ഉപേക്ഷിച്ചിട്ടില്ലെന്ന്. എന്റെ ഞജചീ 8813, ഇ/ഛ സൂപ്രണ്ട് , ജില്ലാ ജയില്‍ എറണാകുളം ഇടഋദ ജ.ഛ സുനില്‍ ഈ അഡ്രസില്‍ അയച്ചാല്‍ മതി ഇനി ഞാന്‍ കത്തു നീട്ടുന്നില്ല.letter2

ഏതെങ്കിലും വഴി എന്നെ സമീപിയ്ക്കുക. ഒരു പാട് കാര്യങ്ങള്‍ നേരിട്ട് പറയണം എന്നുണ്ട്. ഇനി എപ്പോള്‍ അത് പറയാന്‍ പറ്റും എന്നറിയില്ല. എനിയ്ക്ക് ഇനീം സമയം കളയാന്‍ ഇല്ല. ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടില്ല. ഇനി എല്ലാം ചേട്ടന്‍ ആലോചിച്ചു ചെയ്യുക. ചേട്ടന്റെ തീരുമാനം എന്തായാലും എന്നെ നേരിട്ട് അറിയിയ്ക്കാന്‍ നോക്കണം. ഞാന്‍ ജയിലില്‍ ആണെന്നുള്ള കാര്യം ഓര്‍മ്മ വേണം. മറ്റാരെങ്കിലു എന്റെ കാര്യം പറഞ്ഞു വന്നാല്‍ അതൊന്നും വിശ്വസിയ്ക്കണ്ട. എനിക്ക് അനുകൂലമായുള്ള കാര്യങ്ങള്‍ ആണ് കത്ത് വായിച്ചിട്ട് പറയാന്‍ ഉള്ളതെങ്കില്‍ ഈ കത്ത് കൊണ്ടു വരുന്ന വിഷ്ണുവിന്റെ അടുത്തു പറയുക. ഈ കത്ത് വായിക്കുന്നവരെ ഞാന്‍ ചേട്ടനെ സേഫ് ആക്കിയിട്ടെ ഉള്ളൂ. എനിക്ക് ഇപ്പോള്‍ പൈസ അത്യാവശ്യമായതു കൊണ്ടു മാത്രമാണ് ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിയ്ക്കുന്നത് . കാണാന്‍ ഒരുപാട് ശ്രമിച്ചതാണ്. നടക്കാത്തതു കൊണ്ടാണ്. കാക്കനാട് ഷോപ്പില്‍ പോയത്. കത്ത് വായിച്ചതിനുശേഷം തീരുമാനം എന്തായാലും എന്നെ അറിയിക്കുക. എനിയ്ക്ക് ചേട്ടന്‍ അനുകൂലമാണെങ്കില്‍ കത്തുമായി വരുന്ന ആളോട് പറയുക ബാക്കി കാര്യങ്ങള്‍ ഞാന്‍ അടുത്ത കത്തില്‍ അറിയ്ക്കാം.

Top