എല്ലാം സുനിയിൽ ഒതുങ്ങും; എല്ലാം ഒത്തു തീർപ്പാക്കി താരങ്ങൾ; മധ്യസ്ഥനായത് നിർമാതാവും താരഭാര്യയും

ക്രൈം ഡെസ്‌ക്

കൊച്ചി: പ്രമുഖ സിനിമാ നടിയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണവും സിനിമാ താരങ്ങളുടെ പരാതിയും ക്വട്ടേഷന്‍ ആരോപണവും സുനിയില്‍ ഒതുങ്ങുമെന്നു സൂചന. മറ്റുള്ള പരാതികളും ആരോപണങ്ങളും അവസാനിപ്പിക്കുന്നതിനായി ഇന്ന് ആക്രമണത്തിനിരയായ നടി പത്രസമ്മേളനം നടത്തും. സിനിമാ മേഖലയിലുള്ള എല്ലാവരെയും കുറ്റവിമുക്തരാക്കി, സുനിയിലും കൂട്ടാളികളിലൂം എല്ലാം ഒതുക്കുന്നതിനുള്ള നീക്കമാണ് രണ്ടു ദിവസമായി കൊച്ചിയില്‍ നടന്നതെന്നാണ് സൂചന. എല്ലാം ഒതുക്കാമെന്ന ഉറപ്പ് നല്‍കിയത് നിര്‍മാതാവും താരമായ ഭാര്യയുമാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇന്ന് നടി നടത്തുന്ന പത്രസമ്മേളനത്തോടെ പൊലീസിനു കൂടുതല്‍ അന്വേഷണം നടത്തേണ്ടി വരില്ലെന്നുമാണ് സൂചന ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരാഴ്ച മുന്‍പാണ് ഷൂട്ടിങ് സൈറ്റില്‍ നിന്നു മടങ്ങുകയായിരുന്ന യുവ നടിയക്കു നേരെ കൊച്ചി നഗരമധ്യത്തില്‍ ക്രൂരമായ ലൈംഗിക ആക്രമണമുണ്ടായത്. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ നടിയെ ലൈംഗികമായി പീഡിപ്പച്ച ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. ക്വട്ടേഷന്‍ നല്‍കിയതിനു പിന്നില്‍ സ്ത്രീയാണെന്നു പ്രതിയായ സുനി വെലിപ്പെടുത്തിയെന്നും യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നു. ക്രൂരമായ ആക്രമണത്തിനു ഇരയായ നടിയെ പൂര്‍ണനഗ്‌നയാക്കിയ ശേഷം പ്രതികള്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നടി സ്വന്തം ഇഷ്ടപ്രകാരം ലൈംഗികതയില്‍ ഏര്‍പ്പെടുന്ന രീതിയിലാണ് പ്രതികള്‍ ചിത്രങ്ങളെല്ലാം പകര്‍ത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ചെയ്തില്ലെങ്കില്‍ പൂര്‍ണനഗ്‌നയാക്കി തെരുവില്‍ ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

എന്നാല്‍, ആക്രമണത്തിനിടെ പ്രതികള്‍ നടിയുടെ പക്കല്‍ നിന്നു ചില രേഖകള്‍ ഒപ്പിട്ടു വാങ്ങിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പ്രമുഖ നടനും, ഭാര്യയുമായി നടിയ്ക്കുണ്ടായിരുന്ന സ്ഥലം ഇടപാട് സംബന്ധിച്ചുള്ള രേഖകളാണ് ഒപ്പിട്ടു വാങ്ങിയതെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍, ഇതു സംബന്ധിച്ചു വെളിപ്പെടുത്താനോ, പൊലീസിനു നല്‍കിയ മൊഴിയിലോ നടി വ്യക്തമാക്കിയിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതേ തുടര്‍ന്നാണ് പള്‍സര്‍ സുനിയില്‍ അന്വേഷണം ഒത്തുന്നതിനുള്ള നീക്കം നടത്തുന്നതെന്നാണ് വ്യകമാക്കുന്നത്.

നടിയെ ആക്രമിച്ച സംഭവം വിവാദമായതിനു പിറ്റേന്നു തന്നെ നിര്‍മാതാവും താരമായ ഭാര്യയും താരദമ്പതിമാരെ ബന്ധപ്പെട്ട് പ്രശ്നം തീര്‍ക്കണമെന്നു നിര്‍ദേശിച്ചതായാണ് സൂചന. ഇതേ തുടര്‍ന്നു സുനി കീഴടങ്ങുന്നതിന്റെ തലേന്ന് താരദമ്പതികള്‍ നിര്‍മാതാവിനെ ഫോണില്‍ ബന്ധപ്പെട്ടു. നടിയുടെ നഗ്‌നചിത്രങ്ങള്‍ മാത്രം പകര്‍ത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നതെന്നും,പീഡിപ്പിക്കണമെന്നു ക്വട്ടേഷന്‍ നല്‍കിയവരോടു പറഞ്ഞില്ലെന്നുമാണ് ഇവര്‍ പറഞ്ഞത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനത്തിനു കേസ് രജിസ്റ്റര്‍ ചെയ്യുക കൂടി ചെയ്തതോടെയാണ് താരദമ്പതിമാര്‍ സുനിയെ കൈ ഒഴിഞ്ഞത്. ഇതോടെയാണ് ഇവര്‍ തങ്ങളുടെ തെറ്റ് ഏറ്റുപറഞ്ഞത് നിര്‍മാതാവുമായി ചര്‍ച്ച നടത്തി പ്രശ്നം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചത്.

ഇതേ തുടര്‍ന്നു കഴിഞ്ഞ ദിവസം നിര്‍മാതാവ് അമ്മ ഭാരവാഹികളുമായി ചര്‍ച്ച നടത്തി രണ്ടു കൂട്ടര്‍ക്കു പ്രശ്നമില്ലാതെ വിവാദം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച നടിയുടെ പുതിയ സിനിമയുടെ സെറ്റില്‍ നടന്ന ചര്‍ച്ചയില്‍ എല്ലാം തീരുമാനമാക്കുകയായിരുന്നു. താരദമ്പതിമാര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്താനായി പത്രസമ്മേളനം വിളിച്ചു ചേര്‍ക്കാനിരുന്ന നടിയോടു പിന്‍മാറണമെന്നും പ്രശ്നം പരിഹരിക്കാമെന്നും നിര്‍ദേശിച്ചത് ഇതേ നിര്‍മാതാവാണെന്നും സൂചനയുണ്ട്. ഇതേ തുടര്‍ന്നാണ് നടി പത്രസമ്മേളനത്തില്‍ നിന്നു പിന്‍മാറിയത്. താരദമ്പതിമാരും സിനിമയില്‍ ആരും കേസ് നടത്തിപ്പിനായി സുനിയെ സഹായിക്കില്ലെന്നും, നടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോയും പുറത്തു വരില്ലെന്നും താരദമ്പതിമാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം നടിയില്‍ നിന്നും ഒപ്പിട്ടു വാങ്ങിയ മുദ്രപത്രങ്ങളും തിരികെ നല്‍കുമെന്നും ധാരണയായിട്ടുണ്ട്. ധാരണയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം പാലിച്ചു എന്ന് ഉറപ്പാക്കിയ ശേഷം ഞായറാഴ്ച പത്രസമ്മേളനം നടത്തുന്നതിനാണ് നടി ഒരുങ്ങുന്നത്.

Top