രാജേഷിന്റെ കൊലപാതകത്തിൽ നൃത്താധ്യാപികക്ക് പങ്ക് ? തന്നെ ചോദ്യം ചെയ്യാനാകില്ലെന്ന നിലപാടിലുറച്ച് രാജേഷിന്റെ കാമുകി

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ തന്നെ ചോദ്യം ചെയ്യാനാവില്ലെന്ന് രാജേഷിന്റെ കാമുകിയും ഖത്തറില്‍ നൃത്താധ്യാപികയുമായ യുവതി ആവര്‍ത്തിച്ചു. ഇതോടെ  കേസ് പുതിയ വഴിത്തിരിവി ലേക്കെത്തുന്നത്. കേസിലെ മുഖ്യപ്രതി അലിഭായിയെ രക്ഷപ്പെടുത്താന്‍ നൃത്താധ്യാപിക ശ്രമിച്ചതും കൊലപാതകത്തില്‍ ഇവര്‍ക്കുള്ള പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു.

അതിനിടെ ഒളിവിലുള്ള കായംകുളം അപ്പുണ്ണി, ഖത്തറിലുള്ള ഒന്നാം പ്രതി അബ്ദുള്‍ സത്താറുമായി ബന്ധപ്പെട്ട് പണം വാങ്ങുന്നതായി പൊലീസ് കണ്ടെത്തി. കൊലയ്ക്കുശേഷം ചെന്നൈയില്‍ എത്തി മുങ്ങിയ അപ്പുണ്ണി ഇന്റര്‍നെറ്റ് കാള്‍ വഴിയാണ് സത്താറുമായി ബന്ധപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒളിവില്‍ കഴിയാന്‍ ആവശ്യമായ പണം അപ്പുണ്ണിക്ക് സത്താര്‍ അയച്ചുകൊടുത്തതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചു. കൊലപാതകത്തിന്റെ നാട്ടിലെ സൂത്രധാരനായ അപ്പുണ്ണിക്കായി തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മൂന്ന് പൊലീസ് സംഘങ്ങള്‍ തെരച്ചിലിലാണ്. സാലിഹിന്റെ മൊഴി അനുസരിച്ച് നൃത്താധ്യാപികയുടെ ഭര്‍ത്താവായ അബ്ദുള്‍ സത്താറാണ് ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍ സാലിഹിനെ നൃത്താധ്യാപിക സ്വാധീനിച്ചോയെന്ന സംശയം ഇപ്പോഴും ഉണ്ട്.

രാജേഷുമായി നൃത്താധ്യാപിക ഒന്നിച്ചു ജീവിക്കാനിരിക്കെയാണ് രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം പുറത്തു വരുന്നത്. ഇത് ഇവരില്‍ വൈരാഗ്യം ഉണ്ടാക്കിയെന്നാണ് സൂചന. രാജേഷിന്റെ കുടുംബാംഗങ്ങളെയെല്ലാം അറിയാമെന്നു പറഞ്ഞ യുവതിയുടെ വാദം പച്ചക്കള്ളമാണെന്ന് രാജേഷിന്റെ അച്ഛന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരോട് നാട്ടിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ യാത്രവിലക്കുള്ളതുകൊണ്ട് കഴിയില്ലെന്നാണ് യുവതിയുടെ നിലപാട്.

ഒന്നാംപ്രതിയായ ഖത്തറിലെ വ്യവസായിയും നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവുമായ സത്താറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന റെഡ്കോര്‍ണര്‍ നോട്ടീസിലൂടെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഇയാള്‍ക്ക് ഖത്തറില്‍ ലക്ഷങ്ങളുടെ ഇടപാട് തീര്‍ക്കാനുള്ളതിനാല്‍ യാത്രാവിലക്കുണ്ട്. അത് തീര്‍ത്ത് ഇയാളെ നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം.

ഇടപാട് തീര്‍ക്കാന്‍ ഇയാളുടെ ബന്ധുക്കളുടെ സഹായം പൊലീസ് തേടി. ഇത് ഫലപ്രാപ്തിയിലെത്തിയാല്‍ നൃത്താധ്യാപികയുടെ യാത്രവിലക്കും മാറും. ഇതോടെ കേസിന് പുതിയ തലം വരികയും ചെയ്യും. കേസില്‍ അപ്പുണ്ണിയെ പിടികൂടാനാകാത്തത് മാത്രമാണ് പൊലീസിന് നേരെ വിമര്‍ശനമായി എത്തുന്നത്.

കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബന്ധങ്ങളുള്ള അപ്പുണ്ണി അവിടെവിടെയോ ഒളിച്ചു കഴിയുന്നതായാണ് സംശയം.ഇയാളുടെ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ഒരു കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അപ്പുണ്ണി. കേസ് അന്വേഷണത്തിനായി രൂപീകരിച്ച അഞ്ചു ടീമുകളും ഇപ്പോള്‍ അപ്പുണ്ണിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൊലീസ് സംഘമുണ്ട്. അപ്പുണ്ണി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നാണു പൊലീസ് പറയുന്നത്.

അതിനിടെ രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. സംഭവദിവസം പ്രതികള്‍ക്ക് വാള്‍ നല്‍കിയ മുളവന കാഞ്ഞിരോട് ചേരിയില്‍ മുക്കട പനയംകോട് പുത്തന്‍വീട്ടില്‍ എബി ജോണ്‍ (27) ആണ് അറസ്റ്റിലായത്.

ഇയാളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ ആറാംപ്രതിയായ സ്വകാര്യ ബസ് ജീവനക്കാരന്‍ കുരീപ്പുഴ ചേരിയില്‍ വള്ളിക്കീഴ് എച്ച്.എസ്.എസിന് സമീപം വാടകക്ക് താമസിക്കുന്ന സനുവിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത രണ്ടുവാളുകളില്‍ ഒരെണ്ണം പ്രതികള്‍ക്ക് നല്‍കിയത് എബി ജോണ്‍ ആണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കേസിലെ അഞ്ചാംപ്രതി കുണ്ടറ ചെറുമൂട് എല്‍.എസ് നിലയത്തില്‍ സ്ഫടികം എന്ന സ്വാതി സന്തോഷിന്റെ സുഹൃത്താണ്. സനുവും, സ്വാതി സന്തോഷും ഇപ്പോള്‍ റിമാന്‍ഡിലാണ്

Top