ശശികല ജയലളിതാ ബന്ധത്തെക്കുറിച്ച് സിനിമ വരുന്നു; സംവിധാനം രാം ഗോപാല്‍ വര്‍മ്മ, രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന സിനിമയെന്നും സംവിധായകന്‍

ചെന്നൈ: ശശികല-ജയലളിതാ ബന്ധം സിനിമായാകുന്നു. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയും തോഴി ശശികലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ശശികലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മന്നാര്‍ഗുഡി മാഫിയയെക്കുറിച്ചുമാണ് സിനിമ. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മതന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ജയലളിതയും തോഴി ശശികലയും തമ്മിലുള്ള ബന്ധം എന്താണ്? ജയലളിത മരിച്ചതോടെ നിഴലായിരുന്ന തോഴി നായികയായി. തമിഴ് രാഷ്ട്രീയം ആകെ കലങ്ങിമറിഞ്ഞു. പിന്നെ ജയില്‍വാസവും. ആര്‍ക്കും ജയലളിതയും ശശികലയും തമ്മിലെ ബന്ധമെന്താണെന്ന് ഇനിയും അറിയില്ല. എന്നാല്‍ എല്ലാം തനിക്കറിയാമെന്ന് വ്യക്തമാക്കിയാണ് രാം ഗോപാല്‍ വര്‍മ്മ സിനിമയ്ക്ക് ഒരുങ്ങുന്നത്.

ശശികല എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്. ജയലളിത ശശികല ബന്ധവും ശശികലയുടെ പിന്തുണയില്‍ പച്ചപിടിച്ച മണ്ണാര്‍ഗുഡി മാഫിയയുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ജയലളിത ശശികല ബന്ധത്തെക്കുറിച്ച് പോയ്‌സ് ഗാര്‍ഡനിലെ ജോലിക്കാര്‍ തന്നോട് പറഞ്ഞ ഞെട്ടിക്കുന്ന സത്യങ്ങള്‍ അടുത്ത സിനിമയിലൂടെ വ്യക്തമാക്കുമെന്നും ആര്‍ജിവി ട്വിറ്ററില്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

twitter

ശശികല തിരഞ്ഞെടുത്ത മണ്ണാര്‍ഗുഡി മാഫിയയിലെ എംഎല്‍എമാരാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പളനിസ്വാമിയെ പിന്തുണയ്ക്കുന്നതെന്നും രാം ഗോപാല്‍ വര്‍മ ട്വീറ്റില്‍ ആരോപിച്ചിട്ടുണ്ട്. ആന്ധ്രയില്‍ വലിയ കോളിളക്കമുണ്ടാക്കിയ വംഗവീതി എന്ന ചിത്രം റിലീസ് ചെയ്ത ഉടനെയാണ് തമിഴകത്തും വലിയ ചലനങ്ങള്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. ആന്ധ്ര രാഷ്ട്രീയം അടക്കിവാണ വംഗീവീതി മോഹരംഗയുടെയും വംഗവീതി രാധാകൃഷ്ണയുടെയും കഥ പറഞ്ഞ സിനിമയ്‌ക്കെതിരെ വലിയ ഭീഷണികളാണ് നിലനില്‍ക്കുന്നത്. ചരിത്രം വളച്ചൊടിച്ചുവെന്ന് ആരോപിച്ച് വംഗവീതി കുടുംബം വര്‍മയ്‌ക്കെതിരെ ഭീഷണി മുഴക്കുകയും നിയമനടപടിക്കൊരുങ്ങുകയും ചെയ്തിരുന്നു.

Top