അച്ഛന്‍ പീഡിപ്പിച്ച മകള്‍ക്ക് സത്യം തെളിയിക്കാന്‍ ഏല്‍ക്കേണ്ടിവന്നത് ക്രൂര പീഡനം; അമ്മയും ജ്യോതിഷിയും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ബംഗളുരു: അച്ഛനില്‍ നിന്ന് ലൈംഗീക പീഡനം ഏല്‍ക്കേണ്ടി വന്ന മകളെ ക്രൂരമായി പീഡിപ്പിച്ചതിന് അമ്മ ഉള്‍പ്പെടെ മൂന്ന്‌പേര്‍ അറസ്റ്റില്‍. അച്ഛന്‍ പീഡിപ്പിച്ചു എന്ന ആരോപണം തെളിയിക്കുന്നതിനായി ജ്യോതിഷിയുടെ അടുത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ പരാതിയില്‍ സത്യം തെളിയിക്കാന്‍ പരീക്ഷണ രീതി ഉപയോഗിക്കുകയായിരുന്നു ജ്യോതിഷി. ബംഗളുരു നഗരത്തിനു സമീപം രാജഗോപാല്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് 14 നാലുകാരിയെ ജ്യോതിഷി പ്രാകൃത രീതി പ്രയോഗിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജ്യോതിഷിയുടെ സത്യം തെളിയിക്കല്‍ രീതി ഇപ്രകാരമായിരുന്നു. മൂര്‍ച്ചയുള്ള ആണികള്‍ നിരത്തി അതില്‍ പെണ്‍കുട്ടിയുടെ കൈകള്‍ അമര്‍ത്തിക്കേറ്റി. മൂര്‍ച്ചയുള്ള ആണിയില്‍ കൈകള്‍ കയറ്റിയാല്‍ രകതം വന്നാല്‍ പെണ്‍കുട്ടി കള്ളം പറയുകയാണത്രേ. രക്തം വന്നില്ലെങ്കില്‍ പീഢനം സത്യമാണ് എന്നായിരുന്നു ജ്യോതിഷിയുടെ വാദം. ജ്യോതിഷിയുടെ പരീക്ഷണം വിവാദമാകുകയും ജ്യോതിഷിയെ ഉള്‍പ്പെടെ പെണ്‍കുട്ടിയുടെ അച്ഛന്‍ രമേഷ്(44), കുട്ടിയുടെ അമ്മ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അമ്മയെ കൊല്ലുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി ഒരു വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചു വരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വിവരം അമ്മ അറിഞ്ഞതോടെ ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ കുട്ടിയുടെ ആരോപണം വിശ്വസിക്കാതെ സത്യം തെളിയിക്കാനായി വനിതാ ജ്യോതിഷിയെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ പുറത്തുനിന്ന് കേട്ടവരാണ് പോലീസില്‍ വിവരം അറിയിച്ചത്.

Top