മോദി സര്‍ക്കാരിന്റെ കഴിവുകേടിനെക്കുറിച്ച് രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്..!! യുദ്ധമില്ലാത്തപ്പോഴും സൈനികര്‍ കൊല്ലപ്പെടുന്നെന്ന് മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത്. അതിര്‍ത്തിയിലെ സൈനികരുടെ മരണത്തെക്കുറിച്ചാണ് മോഹന്‍ ഭാഗവത് വിമര്‍ശനം ഉന്നയിച്ചത്. യുദ്ധമില്ലാത്ത അവസ്ഥയിലും അതിര്‍ത്തിയില്‍ നിരവധി സൈനികര്‍ കൊല്ലപ്പെടുന്നത് മോദി സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് മോഹന്‍ ഭാഗവത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും യുദ്ധം നടക്കുമ്പോഴുമാണ് ഇത്രയധികം സൈനികര്‍ കൊല്ലപ്പെട്ടത്.

അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണം. ഇതിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് യുദ്ധങ്ങള്‍ നടക്കാത്തപ്പോഴും അതിര്‍ത്തിയില്‍ സൈനികര്‍ മരിച്ച് വീഴുകയാണ്. നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഭംഗിയായി ചെയ്യാത്തതിനാലാണ് അതിര്‍ത്തിയില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും പങ്കുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് സൈന്യം ചെയ്യട്ടെ, പൊലീസ് ചെയ്യട്ടെ, സര്‍ക്കാരുകള്‍ ചെയ്യട്ടെ എന്നൊക്കെ വിചാരിച്ച് മാറി നില്‍ക്കാതെ എല്ലാവരും ഉത്തരവാദിത്വം ഏറ്റെടുക്കണം. രാജ്യം ഭരിക്കുന്നവരുടെ നയങ്ങള്‍ എല്ലാവരെയും ബാധിക്കുന്നുണ്ട്. എന്നാല്‍ ഈ നയങ്ങള്‍ ഞാനോ നിങ്ങളോ ഉണ്ടാക്കുന്നതല്ലെങ്കില്‍ പോലും അവ നേരിട്ട് ജനങ്ങളെ ബാധിക്കുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും വര്‍ദ്ധിച്ചു. ഇക്കാര്യമൊന്നും ഞാനോ നിങ്ങളോ ചെയ്തതല്ല. എന്നാല്‍ എല്ലാവരെയും ബാധിക്കുന്നതുമാണെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്ര നിര്‍മാണം വൈകുന്നതിലും ആര്‍.എസ്.എസ് നേതൃത്വം മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പോലും രാമക്ഷേത്രത്തിന് വേണ്ടി മോദി സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്നാണ് വിമര്‍ശനം. 2025നകം രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജീ ജോഷി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രയാഗ്ര്രാജില്‍ നടന്ന കുംഭമേളയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. രാമക്ഷേത്ര നിര്‍മാണം തുടങ്ങിയാല്‍ രാജ്യം വളരെ വേഗത്തില്‍ വളരും. 1952ല്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചപ്പോള്‍ ഇക്കാര്യം തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

Top