സുപ്രീം കോടതി തീരുമാനം നല്‍കുന്ന സൂചന എന്ത്? സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന വിധി സ്റ്റേ ചെയ്യാത്തതിന്റെ കാരണങ്ങള്‍

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സുപ്രീം കോടതി ഇന്ന് എടുത്ത തീരുമാനം. പലരെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് പ്രവേശിക്കാനുള്ള അനുവാദം നല്‍കിയ വിധി സ്റ്റേ ചെയ്തു എന്ന് ചില ചാനലുകള്‍ കാണിച്ചതാണ് ആദ്യം അങ്കലാപ്പ് സൃഷ്ടിച്ചത്. തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളുടെ പത്ര സമ്മേളനങ്ങളും പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞതും യാഥാര്‍ത്ഥ്യം എന്തെന്നറിയാത്തവരില്‍ കുഴപ്പമുണ്ടാക്കി. ഥുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നു എ്ന്ന തീരുമാനത്തിനെയും പലരും തെറ്റായാണ് വ്യാഖ്യാനിക്കുന്നത്. തുറന്ന കോടതിയില്‍ നാട്ടുകാര്‍ മുഴുവന്‍ കേള്‍ക്കട്ടെ, അങ്ങനെ കോടതിയില്‍ സംഭവിക്കുന്നത് എന്തെന്ന് ജനങ്ങള്‍ അറിയട്ടെ എന്ന് കോടതി തീരുമാനിച്ചു.

ഇന്നത്തെ സുപ്രീം കോടതി തീരുമാനത്തെക്കുറിച്ച് പ്രമോദ് പുഴങ്കര എഴുതുന്നത്:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല വിധിയുടെ പുനഃപരിശോധന ഹർജികൾ ജനുവരി 22-നു തുറന്ന കോടതിയിൽ കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചതിൽ വലിയ അസ്വാഭാവികതയില്ല. നാൽപ്പതിലേറെ (49) review petitions പൊതുവെ review petitions ചേംബറിൽ കേട്ട് തള്ളുന്ന രീതി അവലംബിക്കാതെ തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനിച്ചത് Justice should not only be done but should manifestly and undoubtedly be seen to be done, എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്രയേറെ ഹർജികൾ ഒറ്റയടിക്ക് തള്ളുന്നത് തങ്ങളെ കേട്ടില്ല എന്ന അലമുറയുണ്ടാക്കും എന്നതാണ് കാരണം. എന്നാൽ ഭരണഘടനാ ബഞ്ചിന്റെ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കുന്ന വിധിക്ക് stay ഇല്ല എന്നതാണ് സർക്കാർ കണക്കാക്കേണ്ടത്. മറിച്ചൊരു വിധി ഉണ്ടാകുന്നതുവരെ അവിടെയെത്തുന്ന എല്ലാ സ്ത്രീകൾക്കും പ്രവേശനം സുരക്ഷിതമായി ഉറപ്പാക്കാനുള്ള ഭരണഘടനാ ബാധ്യതയും ചുമതലയും ബാധ്യത സർക്കാരിനുണ്ട്.

Review petitions പരിശോധിച്ചാൽ മനസിലാക്കാൻ കഴിയുന്നത് വിധിക്കാസ്പദമായ original petitions വാദം കേൾക്കുമ്പോൾ ഉന്നയിക്കാത്തതോ, വിധിയിൽ കോടതി പരിശോധിക്കാത്തതോ ആയ ഒരു വാദവും നിയമവശവും ചൂണ്ടിക്കാണിക്കുന്നില്ല എന്നാണ്. എന്നാൽ ഇത്തരത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയ വിധിയിലെ ഇത്രയും review petitions അടച്ചിട്ട മുറിയിൽ കേട്ട് തള്ളിയെന്ന കുപ്രചാരണത്തെ തടയാനും തുറന്ന കോടതിയിലെ വാദം കേൾക്കലിന് കഴിയും. എന്നാൽ വിധി stay ചെയ്യാത്തിടത്തോളം അത് നടപ്പാക്കുക തന്നെ വേണം എന്നതാണ് സുപ്രീം കോടതിയുടെ ഇന്നത്തെ ഉത്തരവും precedents- ഉം കാണിക്കുന്നത്.

തുറന്ന കോടതിയിലെ വാദം കേൾക്കൽ വലിയ നേട്ടമാണ് എന്ന രീതിയിലെ പ്രചാരണം വെറും ഭോഷ്ക്കാണ്.  ശ്രീധരൻ പിള്ള പറഞ്ഞത് അന്തിമവിധി വരുന്നതുവരെ സർക്കാർ കാക്കണം എന്നാണ്. അന്തിമവിധി വന്നു കഴിഞ്ഞു. അതിൽ ഇപ്പോൾ മാറ്റമില്ല എന്നാണ് കോടതി ഇപ്പോൾ പറയുന്നത്. സർക്കാർ കാക്കുക എന്ന് പറഞ്ഞാൽ കോടതി വിധി നടപ്പാക്കാതിരിക്കുക എന്നാണ്. നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ചുള്ള ആളുകളുടെ പരിചയക്കുറവിനെ ചൂഷണം ചെയ്ത് സർക്കാർ ഇപ്പോളും സ്ത്രീ പ്രവേശനം അടിച്ചേൽപ്പിക്കുന്നു എന്ന വ്യാജ പ്രചാരണത്തിന് വീണ്ടും കൊഴുപ്പുകൂട്ടുകയാണ് സംഘപരിവാറും കോൺഗ്രസും. റിട്ട് ഹർജികൾ ഒപ്പം കേൾക്കുന്നത് തള്ളണമെങ്കിൽ ഒപ്പം തള്ളാനുള്ള സൗകര്യമെന്നേ പറയാനുള്ളൂ.

സർക്കാരിന് ഇത് വേണമെങ്കിൽ നടപ്പാക്കാതിരിക്കാമെന്നും ധൃതി കാണിക്കാതെ ഇരിക്കാമെന്നുമൊക്കെയുള്ള പല മാധ്യമങ്ങളുടെയും പ്രചാരണവും ഇതേപോലെ കള്ളം പ്രചരിപ്പിക്കലാണ്. അയ്യപ്പൻറെ അനുഗ്രഹം എന്നൊക്കെ തന്ത്രി പറഞ്ഞതൊക്കെ നിയമവ്യാഖ്യാനമായി കൊണ്ടാടുന്നവർക്ക് ഒരു സുലൈമാനി. ഇത് ഏതാണ്ട് stay ആണെന്നും 50 review ഹർജി ഉണ്ടെങ്കിൽ വിധിയിൽ ഗുരുതരമായ പിശകുണ്ടെന്നും അത് കോടതി അംഗീകരിച്ചതുകൊണ്ടാണ് തുറന്ന കോടതിയിൽ വാദം കേൾക്കാൻ നിശ്ചയിച്ചതെന്നും പറയുന്ന പന്തളം ഭാഗത്തുള്ള ശശികുമാറിന് ഒരു പരിപ്പുവട കൂടി കൊടുത്തോളൂ.

നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പൻറെ ചൈതന്യവും ബ്രഹ്മചര്യവും സ്ത്രീകൾ കയറിയാൽ പോകുമെന്ന ആചാര വിലാപവാദം കോടതി കണക്കിലെടുത്തിരുന്നുവെങ്കിൽ ജനുവരി 22-നു വാദം കേൾക്കുന്നവരെ യുവതികൾ കയറി ആചാരം തെറ്റിച്ചോട്ടെ എന്ന് കോടതി പറയുമായിരുന്നുവോ? അങ്ങനെയെങ്കിൽ stay നൽകുമായിരുന്നു. അതായത് അത്രയും ദിവസം യുവതികൾ കയറി ബ്രഹ്മചര്യഭംഗം സംഭവിക്കുന്ന അയ്യപ്പനെ പിന്നെ കോടതി എങ്ങനെ പൂങ്കാവനകന്യാദൈവമാക്കും? അപ്പോൾ കേസിനാസ്പദമായ വാദം വെച്ച് നോക്കുകയാണെങ്കിൽ അയ്യപ്പൻറെ ബ്രഹ്‌മചര്യം, പ്രതിഷ്ഠയുടെ ഭാവം ഒക്കെ ജനുവരി 22 വരെ യുവതികളുടെ കയ്യിലേക്കിട്ടുകൊടുത്ത സുപ്രീം കോടതി അത്തരത്തിൽ ആചാരലംഘനത്തെ പിന്നെങ്ങനെ ശരിയാക്കും? അതായത് സുഹൃത്തുക്കളെ കോടതി വിധി സ്ത്രീ പ്രവേശനത്തിനാണ്. അതിലൊരു മാറ്റവുമില്ല ഇപ്പോഴും.

Top