സ്ത്രീ പ്രവേശനം: ആദ്യം ആവശ്യപ്പെട്ടവര്‍ പിന്‍വലിഞ്ഞു!! തൃപ്തി ദേശായി എത്തും മണ്ഡലകാലം സംഭവബഹുലമാകും

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ റിവ്യു ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കേസിന്റെ തുടക്കക്കാര്‍ എതിര്‍ ചേരിയിലാണ്. സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന വാദം സുപ്രീം കോടതിയില്‍ ആദ്യമായി ഉയര്‍ത്തിയ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനിലെ അഞ്ചില്‍ നാലുപേരും തങ്ങളുടെ നിലപാട് തിരുത്തിയിരിക്കുകയാണ്. ഭക്തി പ്രസീജ സേഥിക്ക് ഒപ്പം സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ ലക്ഷ്മി ശാസ്ത്രി, എക്സിക്ക്യൂട്ടീവ് അംഗം പ്രേരണ കുമാരി, അഭിഭാഷകരായ സുധാപാല്‍, അല്‍ക ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

പരാതി നല്‍കുമ്പോള്‍ സ്ത്രീ വിവേചനമെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും, പൊതു താല്പര്യ ഹര്‍ജിയായിട്ടാണ് ഇത് നല്‍കിയതെന്നും ഇവര്‍ പറയുന്നു. കേരളത്തില്‍ ഒരേയൊരു അയ്യപ്പ ക്ഷേത്രം മാത്രമാണ് ഉള്ളതെന്നാണ് അന്ന് കരുതിയിരുന്നത്. കേരളത്തിലെ ശബരിമലല കേസുമായി ബന്ധപ്പെട്ടല്ല തങ്ങള്‍ 2006ല്‍ ഹര്‍ജി നല്‍കിയതെന്നും പ്രേരണകുമാരി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകള്‍ക്ക് പ്രവേശനമുള്ള നിരവധി അയ്യപ്പ ക്ഷേത്രങ്ങള്‍ ഉള്ളയതായി തനിക്ക് അറിയില്ലായിരുന്നുവെന്നും സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങള്‍ ഉണ്ടെന്ന് താനറിയുന്നത് ഈ ഹര്‍ജി നല്‍കിയതിന് ശേഷമാണെന്നും പ്രേരണ കുമാരി പറയുന്നു. ഒരു മലയാളി അല്ലാത്തതിനാല്‍ കേരളത്തിലെ ആചാരവും പാരമ്പര്യവും അറിയില്ലായിരുന്നു. വളരെ വൈകിയ വേളയിലാണ് ഇതെല്ലാം അറിയുന്നത്.

ഈ വര്‍ഷം ഭരണഘടന ബെഞ്ച് അന്തിമവാദം തുടങ്ങിയപ്പോളായിരുന്നു അത്. ഒരു ഭക്തയുടെ കത്ത് എനിക്ക് ലഭിച്ചു. അപ്പോഴാണ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ ആലോചിച്ചത്. ഈ ചെയ്യുന്നത് നീതിയല്ല എന്നെനിക്ക് തോന്നി. അതിലേറെ സ്ത്രീകളുടെ വികാരം കൂടിയാണ് നിലപാട് മാറ്റത്തിന് എന്നെ പ്രേരിപ്പിച്ചത്. കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണ് എന്ന് കരുതിയാണ് ഞാന്‍ സുപ്രീംകോടതിയില്‍ വന്നത്. ഇപ്പോള്‍ എനിക്കറിയാം കേരളത്തില്‍ ധാരാളം സ്ത്രീകള്‍ ആചാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ റോഡിലിറങ്ങിയിരിക്കുന്നു- പ്രേരണ കുമാരി പറയുന്നു.

വിധി വരുന്നതിന് മുമ്പ് തന്റെ ഹര്‍ജി പിന്‍വലിക്കുന്നതിനെ കുറിച്ചും ആലോചിച്ചുവെന്നും താന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയെയാണ് അംഗീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു. സതിയും ശൈശവ വിവാഹവും പോലെയല്ല ശബരിമല യുവതീ പ്രവേശനമെന്നും ഒരു സ്ത്രീ നാപ്കിനുമെടുത്ത് അയ്യപ്പ സന്നിധിയില്‍ പോകുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രേരണ കുമാരി പറയുന്നു.അന്നത്തെ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഭക്തി പ്രസീജ സേഥി ഒഴികെ മറ്റു നാലുപേരും ആചാര ലംഘനം അരുതെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍, മണ്ഡല കാലത്ത് നട തുറക്കുന്നതിന് പിന്നാലെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി അറിയിച്ചു. നവംബര്‍ 16 നും 20 നും ഇടയില്‍ ശബരിമലയില്‍ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മണ്ഡലകാല പൂജകള്‍ക്കായി നവംബര്‍ 17 നാണ് നട തുറക്കുക. ഇതിനു ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം ശബരിമലയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തൃപ്തി ദേശായി പറഞ്ഞിരുന്നു.

Top