നിതംബത്തില്‍ കൈകൊണ്ട് അമര്‍ത്തി,വദനസുരതം ചെയ്യിച്ചു;സരിതയുടെ പരാതി!..കേസ് രാഷ്ട്രീയ പ്രേരിതം;ജനം തള്ളിക്കളയുമെന്ന് എ.ഐ.സി.സി

ന്യൂഡല്‍ഹി: സരിത എസ്. നായരുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ കേസെടുത്തത് രാഷ്ട്രീയപ്രേരിതമെന്ന് എ.ഐ.സി.സി. സര്‍ക്കാര്‍ നീക്കം ജനം തളളിക്കളയും, കേസില്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടാകുമെന്നും എ.ഐ.സി.സി വക്താവ് അഭിഷേക് മനു സിങ്‌വി ഡല്‍ഹിയില്‍ പറഞ്ഞു.സരിതാ നായരുടെ പീഡനപരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എസ് പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ രൂപീകരിച്ചു. 2012 ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസില്‍വെച്ചും, കെ.സി.വേണുഗോപാല്‍ എ.പി.അനില്‍ കുമാറിന്റെ മന്ത്രിവസതിയായിരുന്ന റോസ്ഹൗസില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് എഫ്.ഐ.ആര്‍. കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. നിയമപരമായി നേരിടുമെന്ന് വേണുഗോപാലും പറഞ്ഞു.നിതംബത്തില്‍ കൈകൊണ്ട് അമര്‍ത്തി,വദനസുരതം ചെയ്യിച്ചു; സരിതയെ പീഡിപ്പിച്ചതിങ്ങനെ എന്നൊക്കയാണ് സരിതയുടെ ആരോപണം .

ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും കെ.സി.വേണുഗോപാലിനെതിരെ ബലാല്‍സംഗത്തിനുമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിജു രാധാകൃഷ്ണനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനായി ക്ലിഫ്ഹൗസില്‍ ചെന്നപ്പോഴായിരുന്നു ഉമ്മന്‍ചാണ്ടിയില്‍ നിന്നും പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാകേണ്ടി വന്നതെന്നാണ് സരിതയുടെ മൊഴി.കേസില്‍ ഉമ്മന്‍ചാണ്ടിയുടെയും കെ.സി വേണുഗോപാലിന്റെയും മൊഴി രേഖപ്പെടുത്തും.അന്വേഷണത്തിനു ഐജി മേല്‍നോട്ടം വഹിക്കും. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് എഡിജിപി അനില്‍കാന്തിന് സമര്‍പ്പിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ശബരിമല വിഷയത്തില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ ജനശ്രദ്ധ തിരിക്കാനാണ് കേസിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. നേരത്തെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ് എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിരുന്നെങ്കിലും കേസെടുക്കാനാകില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഒരുകൂട്ടം ആള്‍ക്കാര്‍ക്കെതിരെ സരിത ഉന്നയിച്ച പീഡനപരാതിയില്‍ കേസെടുക്കാനാകില്ലെന്നായിരുന്നു അന്നു ലഭിച്ച നിയമോപദേശം.kc venugopal1

അതേ സമയം സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും ഹൈക്കോടതിയിലേക്ക്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ആലോചന. സരിതയുടെ രഹസ്യമൊഴി എടുക്കാന്‍ അന്വേഷണ സംഘം നാളെ കോടതിയെ സമീപിച്ചേക്കും.

സോളാർ കമ്മീഷന് മുന്നിലും മാധ്യമങ്ങളോടും പണ്ട്  സരിത നടത്തിയവെളിപ്പെടുത്തൽ തന്നെയാണ് ഇപ്പോൾ പുതിയ പരാതിയിലുമുള്ളത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം പല മന്ത്രിമാരും തന്നെ പീഡിപ്പിച്ചു. ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ഔദ്യോഗികവസതിയിൽ വച്ചാണെന്നും സരിതയുടെ പരാതിയിലുണ്ട്.

ബിജെപി ഹര്‍ത്താല്‍ ദിവം നാസറുള്ള വിളിച്ച്‌ റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനാണെന്നായിരുന്നു പറഞ്ഞത്. അത് വിശ്വസിച്ച്‌ റോസ് ഹൗസില്‍ ചെ്ന്നപ്പോള്‍ അവിടെ മന്ത്രിയെയെ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പൊലീസുകാര്‍ മാത്രം ഉണ്ടായിരുന്നു. അവര്‍ ബന്ധപ്പെട്ടപ്പോള്‍ മന്ത്രി വരുന്നു. അദ്ദേഹം ഹാളില്‍ ഉണ്ട്. അവര്‍ അവിടേക്ക് പോയി. അവിടെ കണ്ടില്ല. നാസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തപ്പോള്‍ കതകടയ്ക്കപ്പെട്ടു. കെസി അവിടെ ഉണ്ടായിരുന്നു. അദ്ദേഹം മദ്യപിച്ചിരുന്നു. അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കൈക്കുള്ളിലാക്കി കീഴ്പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീ്ത്തപേരുകള്‍ വിളിച്ചു. അവരും ചീത്തപേരുകള്‍ വിളിച്ചു. 5 ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി എന്നായിരുന്നു സരിതയുടെ മുൻ ആരോപണവും പരാതിയും

വേണുഗോപാലും അനില്‍കുമാറും നസറുള്ളയും റോസ് ഹൗസില്‍ വച്ചും ലേ മെറിഡിയനില്‍ വച്ചും വദനസുരതം ചെയ്തു. പിന്നീടും പലതവണ റോസ് ഹൗസില്‍ വിളിച്ചു വരുത്തി ലൈംഗികമായി ചൂഷണം ചെയ്തു.ടീം സോളാറിന്റെ ബ്രാഞ്ച് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വേണുഗോപാലിനെ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍ വച്ച്‌ കണ്ടിരുന്നു. വീട്ടില്‍ വച്ച്‌ കണ്ടതിന് ശേഷം നന്ദി പറഞ്ഞ് മടങ്ങുമ്ബോള്‍ വേണുഗോപാല്‍ സരിതയുടെ നിതംബത്തില്‍ കൈകൊണ്ട് അമര്‍ത്തി.

സരിത ഫയല്‍ കൊണ്ട് തടഞ്ഞതിന് ശേഷം ശരീരത്ത് തൊടരുതെന്ന് വിലക്കി. അതിന് തന്റെ ജനറല്‍ മാനേജര്‍ സാക്ഷിയാണെന്നും സരിത പറയുന്നു.പിന്നീട് സരിതയുടെ ഫോണിലേക്ക് വേണുഗോപാലിന്റെ സന്ദേശമെത്തി. ‘വളരെ മൃദുലം’ എന്നായിരുന്നു ആ സന്ദേശം.തുടര്‍ന്ന് സരിത വേണുഗോപാലിനെ വിളിച്ച്‌ ദേഷ്യത്തില്‍ സംസാരിച്ചപ്പോള്‍, ഇപ്പോഴും ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും സരിത മുൻപ് എഴുതിയ കത്തില്‍ പറയുന്നു.

Top