സരിതാ നായരും മുഖ്യമന്ത്രിയും തമ്മിലുള്ള അശ്ലീല ഫോണ്‍ സംഭാഷണം പുറത്ത് ? മന്ത്രിമാരുടെ ദൃശ്യങ്ങളും സരിത മാധ്യമങ്ങള്‍ക്ക് നല്‍കിയതായി സൂചന

കോഴിക്കോട്: സോളാല്‍ കേസിലെ പ്രതി സരിതാ എസ് നായരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള അശ്ലീല സംഭാഷണത്തിന്റെ സിഡി പുറത്ത് ? സോളാല്‍ കമ്മീഷന് തെളിവ് നല്‍കാന്‍ ബിജുരാധാകൃഷ്ണന്‍ കോയബത്തൂരിലുണ്ടെന്ന് അവകാശപ്പെട്ട പ്രധാന തെളിവാണ് ഈ സിഡി. തുടക്കം മുതല്‍ സോളാര്‍ കേസ് കൈകാര്യം ചെയ്ത പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ നേതൃതിലുള്ള സംഘമാണ് കോയബത്തൂരില്‍ നിന്ന് ബിജുവെത്തുമുമ്പ് സിഡി മാറ്റിയതെന്നാണ് സൂചന.

 

സരിതയുമായുള്ള മുഖ്യമന്ത്രിയുടെ അശ്ലീല സംഭാഷണമാണു വിവാദമായ സിഡിയില്‍ ഉണ്ടായിരുന്നതെന്നും കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ 14 പേജുള്ള കത്തില്‍ ബിജു വെളിപ്പെടുത്തിയികരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ ജീവിച്ചിരുന്നാല്‍ മാര്‍ച്ച് 15നകം തെളിവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സോളാര്‍ കമ്മിഷനും കൈമാറുമെന്നും കത്തില്‍ അവകാശപ്പെടുന്നു. കത്തിലെ പ്രസക്തമായ മറ്റു ഭാഗങ്ങള്‍: സരിത അറസ്റ്റിലാകുന്നതിന് 20 ദിവസം മുമ്പാണ് ഈ സിഡി ലഭിച്ചത്. സരിതയുടെ ഏറ്റവും അടുത്ത അനുയായി എത്തിച്ചുതന്ന സിഡിയുടെ മൂന്നു കോപ്പി കൈവശമുണ്ടായിരുന്നു.

ഇതില്‍ കോയമ്പത്തൂരില്‍ സൂക്ഷിച്ചിരുന്ന കോപ്പിയാണ് സോളാര്‍ കമ്മിഷന്‍ കണ്ടെത്താന്‍ ശ്രമിച്ചത്. കോയമ്പത്തൂരിലേക്കു പോകുന്ന വിവരം കമ്മിഷനില്‍ നിന്നു തന്നെയുള്ള സ്‌പെഷല്‍ ബ്രാഞ്ച് പോലീസുകാരന്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി. ഹരികൃഷ്ണനെ ഫോണില്‍ അറിയിച്ചു. സരിതയുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി. കോയമ്പത്തൂരിലെ തന്റെ ബന്ധുവീടിന്റെ വിലാസവും വിവരങ്ങളും ശേഖരിച്ചു.

പാലക്കാട്ടു നിന്നുള്ള പോലീസ് സംഘം കമ്മിഷന്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സിഡി അവിടെനിന്നു മാറ്റുകയായിരുന്നു. അന്നു കമ്മിഷനിലുണ്ടായിരുന്ന സ്‌പെഷല്‍ ബ്രാഞ്ച് പോലീസുകാരന്റെയും ഡിവൈ.എസ്.പി. ഹരികൃഷ്ണന്റെയും സരിതയുടെയും മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സെക്രട്ടറിമാരായ ശ്രീകുമാറിന്റെയും ആര്‍.കെ. ബാലകൃഷ്ണന്റെയും കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.

മന്ത്രി എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍, ജോസ് കെ മാണി തുടങ്ങിയവരുമായി സരിതക്കുള്ള ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ സിഡിയില്‍ വ്യക്തമാണെന്നും കത്തില്‍ പറയുന്നു. സിഡിയുടെ കോപ്പി സരിതാ നായരുടെയും പക്കലുളളതിനാല്‍ ഏപ്പോള്‍ വേണമെങ്കിലും പുറത്താകുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍

Top