പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിക്കാരോട് പറഞ്ഞാല്‍ തീരുന്ന ക്രമസമാധാന പ്രശ്‌നം മാത്രമേ കേരളത്തിലൊള്ളൂവെന്ന് ബിന്ദു

പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിക്കാരോട് പറഞ്ഞാല്‍ തീരുന്ന ക്രമസമാധാന പ്രശ്‌നം മാത്രമേ കേരളത്തിലൊള്ളൂവെന്ന് ബിന്ദു. തങ്ങള്‍ക്ക് സുരക്ഷവേണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇരുവര്‍ക്കും സുരക്ഷ അനുവദിക്കണമെന്ന് കോടിതി നിര്‍ദേശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിന്ദു. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തനിക്ക് സൈ്വര്യ ജീവിതം നഷ്ടമായി. വ്യക്തിപരമായി സമാഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി നേരിടുന്നുണ്ട്. തന്റെ കുട്ടികളെയടക്കം ഭീഷണിപ്പെടുത്തുകയാണ്. ഈയൊരവസ്ഥയില്‍ കോടതി ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു.

സ്ത്രീകളുടെ അന്തസുയര്‍ത്തിയ വിധിയാണ് സുപ്രീകോടിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും തനിക്ക് ഇന്ത്യന്‍ നീതിവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും കനക ദുര്‍ഗ പറഞ്ഞു. കോടതി വിധിക്കെതിരെ സമരം ചെയ്യുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ് പ്രധാനമന്ത്രി. അദ്ദേഹം ഇവിടെ വന്ന് പറയുന്നത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ശരിയല്ലെന്നും കേരളത്തില്‍ കലാപം നടക്കുന്നുവെന്നുമാണ്. എന്നാല്‍ പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് ബിന്ദു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അതിന് തയ്യാറാകാതെ സുപ്രീംകോടതി വിധിയെ പ്രധാനമന്ത്രിയടക്കം ബിജെപിക്കാര്‍ വെല്ലുവിളിക്കുകയാണെന്നും ബിന്ദു തങ്കം കല്ല്യാണി പറഞ്ഞു. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്ക്ക് ശബരിമലയിലെ സ്ഥിതിയെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു വിധി ഉണ്ടായതെന്നും ബിന്ദു പറഞ്ഞു.

ദര്‍ശനം നടത്തിയ ശേഷം തനിക്കിതുവരെ മകളെ കാണാന്‍ സാധിച്ചിട്ടില്ലെന്നും ഏറെ നാളുകള്‍ക്ക് ശേഷം ഇന്നലെയാണ് ഭര്‍ത്താവിനെ കാണാന്‍ സാധിച്ചതെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ കൂടുതല്‍ സ്ത്രീകള്‍ കയറുന്നത് അക്രമികളെ കേരളത്തില്‍ നിന്ന് കിട്ടാതായപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളെ റിക്രൂട്ട്‌മെന്റ് ചെയ്ത് ശബരിമലയില്‍ എത്തിക്കുകയായിരുന്നു.

ശബരിമലയില്‍ ദര്‍ശനം നടത്തിയ പലരെയും തനിക്ക് പരിചയമുണ്ടെന്നും എന്നാല്‍ ഇവരില്‍ പലര്‍ക്കും അവരുടെ വ്യക്തിവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ തല്‍പ്പര്യമില്ലെന്നും ബിന്ദു പറഞ്ഞു.

Top