ഷെറിന്റെ മരണം നിര്‍ബന്ധിച്ച് പാല് കുടിപ്പിച്ചത് മൂലം: വളര്‍ത്തച്ഛന്റെ നിര്‍ണ്ണായക മൊഴി പുറത്ത്; വടക്കന്‍ ടെക്‌സസില്‍ മലയാളി അറസ്റ്റില്‍

ഡാലസ: ഷെറിന്‍ മാത്യൂസിന്റെ ദുരൂഹമരണത്തില്‍ മലയാളി വെസ്‌ലി മാത്യൂസിന്റെ പുതിയ മൊഴി പുറത്ത്. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്നാണു വെസ്ലി മൊഴി നല്‍കിയിരിക്കുന്നത്. യുഎസിലെ വടക്കന്‍ ടെക്‌സസില്‍ വളര്‍ത്തുമകളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലാണ് നിര്‍ണ്ണായക മൊഴി. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി മൊഴി നല്‍കി. പുതിയ മൊഴിയെത്തുടര്‍ന്നു വെസ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗ്യാരേജില്‍ വച്ചാണ് താന്‍ കുട്ടിയെ പാല്‍ കുടിപ്പിക്കാന്‍ ശ്രമിച്ചത്.കുട്ടി വിസമ്മതിച്ചപ്പോള്‍ ബലമായി കുടിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കുട്ടിക്ക് ശ്വാസം മുട്ടലുണ്ടാവുകയും ചുമയ്ക്കുകയും ചെയ്തു.ശ്വാസഗതിയും മന്ദഗതിയിലായി. അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി മാത്യൂസ് മൊഴി നല്‍കി.കുട്ടിയെ പരിക്കേല്‍പ്പിച്ചുവെന്ന കുറ്റമാണ് നേരത്തെ വെസ്ലി മാത്യൂസിനെതിരെ ചുമത്തിയിരുന്നത്.പുതിയ സാഹചര്യത്തില്‍ വെസ്ലിക്കെതിരെ കൊലക്കുറ്റവും ചുമത്തിയേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്ലി മാത്യൂസ് ഇന്നലെ വീണ്ടും അറസ്റ്റിലായിരുന്നു. മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റേതുകൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ അറ്റോര്‍ണിയുമായി എത്തിയാണ് പുതിയ മൊഴി നല്‍കിയത്. വീട്ടിനടുത്തുള്ള കലുങ്കില്‍ നിന്ന് മൃതദേഹം കിട്ടിയതിന് പിന്നാലെയായിരുന്നു ഇത്. വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ഡിഎന്‍എ സാംപിളുകള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മൊഴി മാറ്റി.

പാല് കുടിക്കാത്തതിന് പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്ന് വെസ്ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തില്‍ വെസ്ലി മാത്യൂസ് മൊഴി മാറ്റി. കുട്ടിയ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജീവപര്യന്തം തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ഇത്.

ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ഏഴിനു വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടില്‍നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍, മൂന്നു ലാപ്ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

വെസ്ലി മാത്യുവും ഭാര്യ സിനിയും ചേര്‍ന്ന് 2016 ജൂണിലാണ് നളന്ദയിലെ മദര്‍ തെരേസാ അന്ധ സേവാ ആശ്രമത്തില്‍നിന്നു ഷെറിനെ ദത്തെടുത്തത്. ഷെറിന് ഏഴു മാസം പ്രായമുള്ളപ്പോഴായിരുന്നു സംഭവം. കുഞ്ഞിന്റെ തിരിച്ചുവരവിനു വേണ്ടി രാജ്യമാകെ പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ വീടിന് അല്‍പമകലെയുള്ള കലുങ്കിനടിയില്‍ നിന്നു ബാലികയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഈ മാസം ഏഴിനു വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്.

പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനു ശിക്ഷയായി രാത്രി വീടിനു പുറത്ത് അല്‍പ്പമകലെ മരച്ചുവട്ടില്‍ നിര്‍ത്തിയ കുഞ്ഞിനെ പിന്നീടു കണ്ടില്ലെന്നായിരുന്നു വെസ്ലിയുടെ ആദ്യ വിശദീകരണം. ഷെറിന്‍ തനിയെ തിരിച്ചുവരുമെന്നു കരുതി. അല്‍പ്പസമയത്തിനു ശേഷം ചെന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്നും കാട്ടുനായ്ക്കള്‍ അതിലേ പോകുന്നതു കണ്ടെന്നും വെസ്ലി പൊലീസിനോടു പറഞ്ഞു. കുഞ്ഞിനെ അപകട സാഹചര്യത്തില്‍ വിട്ടതിന് അറസ്റ്റിലായ ഇയാളെ രണ്ടര ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടിരിക്കുകയായിരുന്നു. ഷെറിനെ കാണാതായ രാത്രിയില്‍ ഇയാളുടെ വാഹനം പുറത്തുപോയെന്നു കണ്ടെത്തിയത് ദുരൂഹത കൂട്ടുകയും ചെയ്തു. കാഴ്ചക്കുറവും സംസാരവൈകല്യവുമുള്ള ഷെറിന് പോഷകാഹാരക്കുറവിന്റെ പ്രശ്നവുമുണ്ടായിരുന്നു.

കൊച്ചി വൈറ്റില ജനത എല്‍.എം. പൈലി റോഡില്‍ നടുവിലേഴത്ത് സാം മാത്യുവിന്റെയും വല്‍സമ്മയുടെയും മകനാണു വെസ്ലി മാത്യു. ഷെറിനെ കാണാതായ വാര്‍ത്തകള്‍ വന്നശേഷം സാമും വല്‍സമ്മയും വീടുപൂട്ടി പോയതായി സമീപവാസികള്‍ പറഞ്ഞു. അയല്‍ക്കാരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു സാമിന്റേത്. കഴിഞ്ഞ 15നു പള്ളിയില്‍ പോയശേഷം തിടുക്കത്തില്‍ സാധനങ്ങളുമെടുത്ത് വീടുപൂട്ടി പോകുകയായിരുന്നു. വാര്‍ത്തകള്‍ സംബന്ധിച്ച് അയല്‍ക്കാരുമായി സംസാരിക്കാന്‍ ഇവര്‍ തയാറായിരുന്നില്ല

Top