കൊച്ചിയില്‍ ആഡംബര ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവയ്പ്പ്; പിന്നില്‍ അധോലോകമെന്ന് സംശയം

കൊച്ചി: കൊച്ചിയില്‍ പട്ടാപകല്‍ ആഡംബര ബ്യൂട്ടിപാര്‍ലറിന് നേര്‍ക്ക് വെടിവയ്പ്. പനമ്പള്ളി നഗറിലെ പ്രശസ്തമായ ബ്യൂട്ടിപാര്‍ലറിന് നേര്‍ക്കാണ് ബൈക്കിലത്തിയ രണ്ട് പേര്‍ വെടിയുതിര്‍ത്തത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് നേരത്തെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. വൈകിട്ട് മൂന്നരയ്ക്കാണു സംഭവം.

ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവച്ചത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് പണം ആവശ്യപ്പെട്ട് പലതവണ ഫോണില്‍ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. മുംബൈ അധോലോക നായകന്‍ രവി പൂജാരയുടെ പേരിലായിരുന്നു ഫോണ്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

25 കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയാറായില്ല. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു. വെടിവയ്പിനു ശേഷം ഇവര്‍ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പര്‍ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

നടി ലീന മരിയ പോളിന്റെതാണു സ്ഥാപനം. ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇവര്‍. സംഭവസമയത്തു ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടിപാര്‍ലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടിപാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്. പൊലീസെത്തി തെളിവെടുത്തു.

Top