അടിച്ചാല്‍ പോരേ എന്നു ചോദിച്ചപ്പോള്‍ വെട്ടണം എന്നു ശാഠ്യം പിടിച്ചു; ഭരണം നമ്മുടെ കയ്യിലുള്ളപ്പോള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട ഡമ്മികളെ ഇറക്കാം എന്ന് ഉറപ്പു നല്‍കി…

മട്ടന്നൂര്‍:  യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ സി പി എം കൂടുതൽ പ്രതിരോധത്തിലാവുന്നു.    സിപിഎംനേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് രംഗത്ത് വന്നു.. ഡമ്മി പ്രതികളെ പൊലീസിന് നല്‍കാമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഉറപ്പിന്മേലാണ് കൊലപാതകം നടത്തിയതെന്ന് ആകാശ് പൊലീസിന് മൊഴി നല്‍കി. ‘ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡിവൈഎഫ്‌ഐ നേതൃത്വമാണ്.

ഡമ്മി പ്രതികളെ നല്‍കാമെന്നാണ് പറഞ്ഞത്. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതലൊന്നും അന്വേഷിക്കില്ലെന്നും ഉറപ്പ് പറഞ്ഞു. ഭരണം നമ്മുടെ കൈയില്‍ ആയതിനാല്‍ പേടിക്കാനൊന്നും ഇല്ലെന്നും നേതാക്കള്‍ ഉറപ്പു പറഞ്ഞു. അടിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ വെട്ടണം എന്നായിരുന്നു ശാഠ്യം പിടിച്ചത്’, ആകാശ് പൊലീസിനോട് വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റു പ്രതികള്‍ക്കും പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കുമായി അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താനെത്തിയ കാറും അക്രമികള്‍ കൃത്യം നിര്‍വഹിച്ചതിനു ശേഷം വഴിക്കു വച്ചു മാറി കയറിയ കാറും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷമാണ് ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ പതിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലാകാനുള്ള മറ്റുള്ളവര്‍ക്കു വേണ്ടി പോലീസ് കര്‍ണാടകയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരെയും ഗൂഢാലോചനക്കാരെയും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും കണ്ടെത്തുന്നതിനാണ് തെരച്ചില്‍ ശക്തമാക്കിയത്. മട്ടന്നൂര്‍, എടയന്നൂര്‍, തില്ലങ്കേരി ഭാഗത്തു നിന്നുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഒളിവിലാണെന്ന സൂചനയാണ് പോലീസിന് നേരത്തെ ലഭിച്ചിരുന്നത്.

എന്നാല്‍ ഇവര്‍ സംസ്ഥാന വിട്ടുകാണണമെന്ന സംശയത്താല്‍ അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ആകാശും റിജിന്‍ രാജും ഉള്‍പ്പെടെ അഞ്ചംഗ അംഗ സംഘമാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ നേരിട്ട് പങ്കെടുത്തതെന്നാണ് പോലീസ് ഭാഷ്യം. ഇവര്‍ക്കു പുറമെയുള്ള പ്രതികളെ പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്.

12 സിപിഎം പ്രവര്‍ത്തകര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ റിജിനും ആകാശും പാര്‍ട്ടിപ്രവര്‍ത്തകരാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമ്മതിക്കുകയും ചെയ്തതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്

Top