ഭരണമുണ്ട് പേടിക്കേണ്ട: ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെ കരുക്കിലാക്കി ആകാശിന്റെ മൊഴി; പ്രാദേശിക നേത്യത്വം അറിഞ്ഞുള്ള കൊലപാതകമാണെന്നും മൊഴി

കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെ കുടുക്കി അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴി. കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡിവൈഎഫ്‌ഐ നേതൃത്വമാണെന്ന് ആകാശ് പൊലീസിനു മൊഴി നല്‍കി. കേസില്‍ ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി ഉറപ്പു നല്‍കിയിരുന്നുവെന്നും ആകാശ്

ഡമ്മി പ്രതികളെ നല്‍കാമെന്ന് പ്രാദേശിക നേതൃത്വമാണ് ഉറപ്പ് നല്‍കിയത്. ഭരണം ഉള്ളതിനാല്‍ അന്വേഷണത്തെ ഭയക്കേണ്ടെന്നും പ്രാദേശിക നേതാവ് പറഞ്ഞതായി ആകാശ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ നല്‍കിയാല്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തില്ലെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു. അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശഠിച്ചുവെന്നും ആകാശ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമിച്ചതിനുശേഷം താനും റിജിലും നാട്ടിലേക്ക് പോയി. കൂട്ടത്തിലുള്ള ഒരാള്‍ ആയുധങ്ങള്‍ കൊണ്ടുപോയി. എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഷുഹൈബിന്റെ മരണവാര്‍ത്ത അറിഞ്ഞശേഷമാണ് ഒളിവില്‍ പോയതെന്നും ആകാശ് മൊഴി നല്‍കിയിട്ടുണ്ട്.

ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ്, റജിന്‍ രാജ് എന്നിവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും ഇവര്‍ക്ക് മറ്റുപ്രതികളുടെ സഹായം ലഭിച്ചതായും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ആകാശ് അടക്കമുള്ള പ്രതികള്‍ ഉന്നത സി.പി.എം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനിടെ പുറത്തുവന്നിരുന്നു. സ.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കൊപ്പമുള്ള പ്രതികളുടെ ചിത്രങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്.

Top