സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ചുകൊണ്ട് സിബി മാത്യൂസിന്റെ പുസ്തകം

തൃശൂര്‍: സൂര്യനെല്ലി പെണ്‍കുട്ടിയെ അപകീര്‍ത്തികരമായി ചിത്രീകരിച്ചതിന്റെ പേരിലുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിബി മാത്യൂസ് ഐ.പി.എസ് രചിച്ച് ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ‘നിര്‍ഭയം ഒരു ഐ.പി.എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശ ചടങ്ങ് ഉപേക്ഷിച്ചു.

ജൂലൈ 19ന് മൂന്ന് മണിക്കൂര്‍ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പുസ്തകത്തിന്റെ മൂന്നാം പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയാണ് ഉപേക്ഷിച്ചത്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എഴുത്തുകാരി സാറാ ജോസഫ്, ഡോ. സിബി മാത്യൂസ് എന്നിവരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ചതിന്റെ പേരില്‍ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സാറാ ജോസഫ് നേരത്തെ തന്നെ അറിയിച്ചു. പെണ്‍കുട്ടിയെ അപമാനിക്കുന്ന അധ്യായം മാറ്റിയിട്ടേ പ്രകാശന ചടങ്ങില്‍ പങ്കെടുക്കൂ എന്നായിരുന്നു സാറാ ജോസഫിന്റെ നിലപാട്.

ചടങ്ങില്‍ കാനം രാജേന്ദ്രന്‍ പങ്കെടുക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനുള്ള കാനത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ സൂസന്‍ ജോര്‍ജ് രംഗത്തുവന്നിരുന്നു. നീചമായി ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ അടുത്തൂണ്‍ പറ്റിയ പൊലീസുകാരന്‍ വീണ്ടും ചവിട്ടിത്തേക്കാന്‍ നോക്കുന്നതിന് കൂട്ടുനില്‍ക്കുന്നത് നല്ല രാഷ്ട്രീയമല്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു സൂസന്‍ കാനത്തെ വിമര്‍ശിച്ചത്.

‘ലൈംഗിക പീഡനത്തിന് വിധേയായ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നത് ഈ രാജ്യത്തെ നിയമമാണ്. സിബി മാത്യൂസിന്റെ നിര്‍ഭയം എന്നപുസ്തകം ഈ നിയമം ലംഘിക്കുന്നു. അതിനെതിരെ ഈ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതി താങ്കളുടെ മുന്നണിയുടെ സര്‍ക്കാര്‍ പോലീസ് അന്വേഷണത്തിന് നല്‍കിയിരിക്കുകയാണ്. അപ്പോള്‍ സഖാവ് പോയി ഈ പുസ്തകം പ്രകാശനം ചെയ്യുന്നത് ശരിയാണോ?

പുസ്തകത്തിന്റെ ഉള്ളടക്കം എഴുത്തുകാരന്റെ കാര്യമാണ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് അത് വിഷയമല്ല എന്നു പറയുന്നത് ശരിയാണോ സഖാവേ? സഖാവിന്റെ പാര്‍ടിയുടെ വനിതാ നേതാക്കള്‍ പോലും ഇത്തരത്തിലുള്ള ഒരു നിലപാടല്ല എടുത്തിട്ടുള്ളത് എന്നത് സഖാവ് ശ്രദ്ധിക്കണമെന്നപേക്ഷിക്കുന്നു. നമ്മള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പുസ്തകത്തിന്റെ രാഷ്ട്രീയമല്ലേ പ്രധാന പ്രശ്നമാകേണ്ടത്? വലിയ പോലീസുകാരനാണെഴുതിയത് എന്നതല്ലല്ലോ. സഖാവ് കാനം രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം നടത്തുമെന്നു പ്രതീക്ഷിക്കുന്നു.’ എന്നും അവര്‍ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ പെണ്‍കുട്ടി വനിതാ കമ്മീഷനും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. തന്നെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

21 വര്‍ഷം മുമ്പുനടന്ന സംഭവത്തില്‍ ഇരയായ തന്നെയും കുടുംബത്തെയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് പുസ്തകത്തിലൂടെ പൊതുസമൂഹത്തിനു മുമ്പില്‍ അവഹേളിച്ചുവെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.

ഇത് ജീവിക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ്. ഇതുമൂലം ജോലി ചെയ്യുന്ന സ്ഥാപനത്തിലും അപമാനിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സിബി മാത്യൂസിന്റെ അനുഭവക്കുറിപ്പിലെ ‘സൂര്യനെല്ലിക്കേസ്’ എന്ന തലക്കെട്ടിലുള്ള അധ്യായമാണ് വിവാദങ്ങള്‍ക്ക് ആധാരം. പെണ്‍കുട്ടിയുടെ മൊഴി പലപ്പോഴും വാസ്തവിരുദ്ധമാണെന്നു തോന്നിയിരുന്നെന്നും പെണ്‍കുട്ടി കഥകളുണ്ടാക്കി വഴിമാറിപ്പോകാന്‍ ശ്രമിച്ചിരുന്നെന്നുമൊക്കെയായിരുന്നു സിബി മാത്യൂസ് കുറിച്ചത്. അതേ സമയം ചാരക്കേസിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ആത്മകഥയും പുറത്തിറക്കുന്നുണ്ട് .

Top