ആറു മാസത്തിനിടെ ഭാര്യയുടെ അറുനൂറു നഗ്ന ചിത്രങ്ങൾ; ഭാര്യയുടെ ന്ഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നൽകിയ യുവാവ് അറസ്റ്റിൽ

ക്രൈം റിപ്പോർട്ടർ

ചേർത്തല: വിവാഹം കഴിഞ്ഞ ആറു മാസത്തിനിടെ ഭാര്യയുടെ അറുനൂറോളം നഗ്നചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ട ഭർത്താവ് അറസ്റ്റിൽ. ചിത്രങ്ങൾ പകർത്തിയ ശേഷം ഭാര്യാപിതാവിനു അയച്ചു കൊടുത്തതോടെയാണ് സംഭവം വിവാദമായത്.
ചേർത്തല: ഭാര്യയുടെ നഗ്‌നചിത്രങ്ങൾ ഭാര്യാപിതാവിന് സിഡിയിലാക്കി അയച്ചുകൊടുത്ത യുവാവ് ചേർത്തല പൊലീസിന്റെ പിടിയിൽ. കാസർകോട് ചെറുവത്തൂർ മടക്കര അമൃതാലയം വീട്ടിൽ കെ.പി. മനീഷാണ് (27) അറസ്റ്റിലായത്.
ചേർത്തല സ്വദേശിയായ 22കാരിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ആറുമാസം മുമ്പ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടാണ് മനീഷ് യുവതിയെ വിവാഹം കഴിച്ചത്. ഗുരുവായൂരിൽ വച്ച് താലികെട്ടുകയും കാസർകോടുള്ള ക്ഷേത്രത്തിൽ വിവാഹം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ബുദ്ധിമുട്ടിച്ചതിനെ തുടർന്ന് യുവതി ചേർത്തലയിലെ വീട്ടിലേക്ക് തിരികെ വന്നു.
അതിന് പിന്നാലെയാണ് നഗ്‌നചിത്രങ്ങൾ പകർത്തിയ സിഡി പിതാവിന്റെ പേരിൽ യുവതിയുടെ വീട്ടിലേക്ക് അയച്ചത്. ഫേസ്ബുക്ക്, യുട്യൂബ്, വാട്‌സ് ആപ്പ് എന്നി വഴി വീഡിയോദൃശ്യങ്ങളും ഇയാൾ പ്രചരിപ്പിച്ചു. തുടർന്നാണ് യുവതി ചേർത്തല പൊലീസിൽ പരാതി നൽകിയത്. സിഐ ടോമി സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള സംഘം കാസർകോട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടി കിടന്നുറങ്ങുന്ന സമയങ്ങളിൽ മുറിക്കുള്ളിൽ ക്യാമറ സ്ഥാപിച്ചായിരുന്നു ഇയാൾ ചിത്രങ്ങൾ പകർത്തിയിരുന്നത്. പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഇവരെ നഗ്നയാക്കി കിടത്തിയുറക്കും. തുടർന്നാണ് ചിത്രങ്ങൾ പകർത്തിയിരുന്നത്. പെൺകുട്ടി കുളിക്കാൻ കയറും മുൻപ് മൊബൈൽ ക്യാമറ ബാത്ത്‌റുമിൽ സ്ഥാപിച്ചും ഇയാൾ ചിത്രം പകർത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top