വീണ്ടും പിണറായിക്ക് പരീക്ഷണം !..ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ കസ്തൂരി രംഗ അയ്യരും ആര്‍. ശിവദാസുമാണ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.എസ്.എന്‍.സി ലാവ്‌ലിന്‍ കേസിലെ കേരളാ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 23 നാണ് പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ സിബിഐ ഇതുവരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടില്ല. കേസില്‍ ഹൈക്കോടതി സ്വീകരിച്ച വ്യത്യസ്ത തീരുമാനം നിയമരപരമായി നിലനില്‍ക്കില്ല എന്നാണ് കസ്തൂരിരംഗ അയ്യരുടെയും, ആര്‍ ശിവദാസന്റെയും ഹര്‍ജികളിലെ പ്രധാന വാദം. ജസ്റ്റിസ് എന്‍.വി വമണ, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കെഎസ്ഇബി ഉദ്യോഗ്‌സഥര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ് ഇനി പ്രതിസ്ഥാനത്തുള്ളത്.lavelin-pinarayi
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ലാവ്ലിന്‍ കേസില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. കേസില്‍ പ്രതി ചേര്‍ത്ത എല്ലാവരെയും മുന്‍പ് സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ്, ഒമ്പതാം പ്രതി പിണറായി വിജയന്‍ എന്നിവരെയാണ് കോടതി വിചാരണയില്‍ നിന്ന് ഒഴിവാക്കിയത്. പ്രതികള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.കേസിലെ 2,3,4 പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നത്. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വിചാരണ നേരിടേണ്ടത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും ജസ്റ്റിസ് ഉബൈദ് പ്രസ്താവിച്ചിരുന്നത്.

Top