യുവതുർക്കികളുടെ വായാടിത്തവും കുഴൽനാടന്റെ ബിസ്ക്കറ്റ് രാഷ്ട്രീയവും.പൊളിച്ചടുക്കി സോഷ്യൽ മീഡിയ

പാലക്കാട് :പി.ജെ കുര്യൻ രാജ്യസഭയിലേക്ക് ഇനി പോകരുത് .പറയുന്നത് യുവ എം എൽ എ -ഷാഫി പറമ്പിൽ ആണ് .മത്സരിക്കില്ലെന്ന് പി.ജെ കുര്യന്‍ സ്വയം തീരുമാനിക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. രാജ്യസഭയിലേക്ക് പുതുമുഖം വന്നേപറ്റൂ. അനാരോഗ്യമുള്ള യുഡിഎഫ് കണ്‍വീനറെയും മാറ്റണമെന്നും ഷാഫി പറഞ്ഞു.ഇത് ശുദ്ധ വായാടിത്തം എന്ന് സോഷ്യൽ മീഡിയ.സ്വന്തം കണ്ണിലെ തടി കാണാതെ വായാടിത്തം പുലമ്പുന്ന ഷാഫി രണ്ട് തവണ മത്സരിച്ചതിനാൽ അടുത്ത തവണ യുവാക്കൾക്കും യുവതികൾക്കും പുതുമുഖങ്ങൾക്കും വേണ്ടി മാറി നിൽക്കുമോ എന്ന് പ്രഖ്യാപിക്കാമോ ?ചോദിക്കുന്നത് ഈ വായാടിത്തം കാണുന്ന പൊതുജനമാണ് .വേണ്ട എന്തെ സ്വന്തം ഗ്രൂപ്പ് മാനേജർ ആയ ഉമ്മൻ ചാണ്ടി മാറണമെന്ന് പറയാത്തത് .2021 ൽ അടുത്ത ഇലക്ഷൻ വരുമ്പോൾ ഉമ്മൻ ചാണ്ടി 51 വർഷം ആവുകയാണ് ?എന്തെ അദേഹം മാറി നിൽക്കേണ്ടേ ? പാർട്ടി പോസ്റ്റുകളിലും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും രാജ്യസഭയിലും പലതവണ ഉണ്ടായിരുന്ന ,ഇപ്പോൾ അനാരോഗ്യവും അലട്ടുന്ന എ .കെ.ആന്റണി മാറിനിൽകാണാമെന്നു പറയാത്തത് .വയലാർ രവി മാറി നിൽക്കണമെന്ന് പറയാത്തത് .അതിനാൽ ഇതൊക്കെ വെറും വായാടിത്തം മാത്രമാണ് .

യുവ തുർക്കികളുടെ വായാടിത്തത്തിനും ബിസ്കറ്റ് രാഷ്ട്രീയത്തിനും എതിരെ സോഷ്യൽ മീഡിയായി അതിശക്തമായ പരിഹാസം ആണ് ഉയർത്തുന്നത് .ആദ്മാവ് നഷ്ടപ്പെട്ട യുവതുർക്കികൾ അധികാരത്തിന്റെ അപ്പക്കഷണം നോക്കിയിരിക്കുന്നു. മുൻപ് തലമുറമാറ്റം ഉന്നയിച്ച മാത്യ കുഴൽനാടനും മറ്റുള്ളവരും ബിസ്കറ്റ് രാഷ്രീയം ആണ് കളിക്കുന്നതെന്നും സോഷ്യൽ മീഡിയ പരിഹസിച്ച് രംഗത്ത് വന്നു.ഗ്രൂപ്പില്ല എന്ന് കൊട്ടിഘോഷിച്ച മാത്യു കുഴല്നാടൻ ‘കെ.പി.സി.സി മെമ്പർ സ്ഥാനത്തിനുവേണ്ടി ചെന്നിത്തലയുടെ കാലുപിടിച്ച് എന്നും പരിഹസിക്കുന്നു .പരിതസ്ഥിതി പ്രവർത്തകൻ എന്ന് ഘോഷിക്കുകയും എന്നാൽ ലക്ഷങ്ങൾ ഫീസ് വാങ്ങി പാറമട ചെങ്കൽ മുതലാളിമാർക്കുവേണ്ടി കോടതികളിൽ വാദിക്കുകയും ചെയ്യുന്ന ഇരട്ട മുഖക്കാരനാണ് മാത്യു കുഴൽ നാടൻ എന്നും ആരോപണം ഉയരുന്നുകഴിഞ്ഞു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾ :

അനൂപ് വി.ആർ

പി.ജെ കുര്യൻ സ്വയം പുറത്ത് പോയില്ലെങ്കിൽ തള്ളി പുറത്താക്കുക തന്നെ വേണം.പക്ഷേ അതിന്റെ പേരിൽ പല യുവതുർക്കികളുടേയും അവരുടെ ആരാധകരുടേയും തള്ള് കേൾക്കേണ്ടി വരുന്നത് എന്തൊരു ദ്രാവിഡാണ്. ഇവരെന്താണ് ധരിച്ചിരിയ്ക്കുന്നത്? കുര്യൻ ഇന്നലത്തെ മഴയ്ക്ക് മുളച്ച ഒരു കൂൺ ആണെന്നാണോ? പ്രശ്നം പാർലിമെന്റ് പദവിയിൽ കുര്യൻ തുടരുന്നത് മാത്രമാണോ? എത്ര നൈസ് ആയിട്ടാണ് സംഘപരിവാറിന് സെക്കൻഡ് ഫിഡിൽ വായിക്കുന്ന അയാളുടെ അപകടകരമായ രാഷ്ട്രീയം ചർച്ചകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്? എത്രയോ തവണ കേരളത്തിലേക്ക് വന്ന് കുര്യൻ സംഘപരിവാറിന് വേ ണ്ടി സംസാരിച്ച് ഒരു കൂസലുമില്ലാതെ മടങ്ങിയിട്ടുണ്ട്.ഇവരിൽ എത്ര പേർ അന്ന് കുര്യനെ ചോദ്യം ചെയ്തിട്ടുണ്ട്.ഇപ്പോഴും കുര്യന്റെ സംഭാവനകളെ കുറിച്ച് സംസാരിക്കുന്ന ഇവർ സ്പർശിക്കാതെ പോകുന്നത്, ഇത് പോലെ സങ്കോ ചങ്ങളില്ലാതെ സംഘ പരിവാറിന് വേണ്ടി സംസാരിക്കുന്ന ഒരാൾ പാർട്ടി ടിക്കറ്റിൽ പാർലിമെന്റിലേയ്ക്ക് പോകണോ എന്ന മർമപ്രധാനമായ രാഷ്ട്രീയ പ്രശ്നെത്തെ ആണ്.anil hibi -roji

ഇവരിൽ പലരും ഇപ്പോഴും കുര്യനെ എതിർക്കുന്നത് , എന്തെങ്കിലും രാഷ്ട്രീയമായ ധാരണയുടെ അടിസ്ഥാനത്തിലല്ല മറിച്ച് ഇവരുടെ നേതാവിന് കുര്യനോട് ഉള്ള തികച്ചും വ്യക്തിപരമായ താൽപര്യക്കുെറവിന്റെ പേരിലാണ് എന്ന് അറിയുന്നവർക്ക് അറിയാം.. ഇവരിൽ പലർക്കും ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് വയർലെസ്സ് സന്ദേശം വരാതെ സ്വന്തം ബുദ്ധി പ്രവർത്തിക്കാൻ കഴിയാത്തവരും ആണ്.ഇവരേക്കാൾ കഷ്ടം ആണ് ഗ്രൂപ്പില്ല എന്ന് പറഞ്‌ നടന്നിരുവന്നവരുടെ കാര്യം.ഗ്രൂപ്പിനെതിരെ നിരന്തരം സംസാരിച്ചിരുന്നവർ എത്ര വേഗം ആണ് അവരവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഗ്രൂപ്പ് നേതാക്കളുടെ അരമനയിൽ ആരോടും പറയാതെ പോയത് , അവരുടെ ഓരം ചാരി നിന്നത്. ഒരു കെ പി സി സി എക്സിക്യൂട്ടീവ് സ്ഥാനം കിട്ടിയപ്പോൾ ഒരു റവല്യൂഷണറി പ്രക്ഷോ ഭത്തിന് പ്രസവാവധി കൊടുത്തു. അപ്പോൾ അത്രയേയുള്ളൂ കാര്യം.ചിലയിനം അൽസേഷൻ നായ്ക്കൾ ഉണ്ട്. അതിന്റെയൊക്കെ കൊരയ്ക്കൽ കേട്ടാൽ , ആളെ കടിച്ച് കീറുമെന്ന് കരുതും.പക്ഷേ, ഒരു പാക്കറ്റ് ടൈഗർ ബിസ്കറ്റ് മതി കാര്യങ്ങൾ മാറിമറയാൻ. പറഞ്ഞ് വരുന്നത് ക കുര്യൻ മാറിയേ തീരൂ… പക്ഷേ , ഈ കുരയൊന്നും കേട്ട് ആരും തെറ്റിദ്ധരിക്കരുത്. അത് കുരയ്ക്കുന്നതല്ല, ബിസ്ക്കറ്റ് കിട്ടാൻ കരയുന്നതാണ്.

Sabeer Muttom

“പി ജെ കുര്യന് സീറ്റ് കൊടുക്കുന്ന കാര്യത്തിൽ ഷാഫി പറമ്പിൽ എടുത്ത നിലപാട് അടുത്ത നിയമസഭയിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ സ്വീകരിക്കുമോ. അദ്ദേഹം നിയമസഭയിൽ 2021 ആകുമ്പോൾ 51 വർഷം പിന്നീടും. പി ജെ കുര്യന് ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് ആരും താങ്ങാൻ വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ശക്തമായ നിലപാട് സ്വീകരിച്ച്. അത്രമാത്രം. അല്ലാതെ ആദർശം ആണ് നിങ്ങളുടെ നിലപാടിന്റെ പിറകിൽ എങ്കിൽ ഉമ്മൻ ചാണ്ടിക്കും ജോസഫിനും ചെന്നിത്തലക്കും തുടങ്ങി പലർക്കും എതിരെ നിലപാട് പറയേണ്ടി വരും….എന്തിന് കൂടുതൽ പറയണം AK ആന്റണി സർ മാസങ്ങൾക്ക് മുമ്പ് രാജ്യസഭയിലേക് പോയപ്പോൾ താങ്കൾ മിണ്ടിയില്ലല്ലോ…. കുര്യനെക്കാൾ കൂടുത്താൽ കാലം ഈ പദവികൾ വഹിച്ചവരെല്ലേ ഇവർ….”
പരിഹസിച്ചതല്ല ഇവരൊക്കെ ആവേശം മൂത്ത് പറയണത് വിശ്വസിച്ചു കൈയടിക്കുന്നു അണികളോട് സത്യം പറഞ്ഞതാണ്. മുമ്പ് 3 തവണയിൽ കൂടുതൽ പാര്ലമെന്റ് രംഗത്ത് അവസരം കൊടുക്കരുത് എന്ന് പ്രമേയം പാസാക്കിയ നിങ്ങൾക്ക് ചങ്കൂറ്റം ഉണ്ടോ 4 മത്തെ വട്ടം അവസരം തന്നാലും മാറി നിൽക്കും എന്ന് പറയാൻ……നിങ്ങൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു…

പിജെ കുര്യന്‍ ഔചിത്യപൂര്‍വം വിടവാങ്ങണമെന്ന് വി.ടി.ബല്‍റാമും ആവശ്യപ്പെട്ടു. ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്തവരെ പരിഗണിക്കണം. സമഗ്രമാറ്റമില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്നും ബല്‍റാം പറഞ്ഞു. പിജെ കുര്യനെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്ന് അനില്‍ അക്കര ആവശ്യപ്പെട്ടു. പ്രഗത്ഭനായ കുര്യന് വീണ്ടും ഉത്തരവാദിത്തങ്ങള്‍ നല്‍കരുത്. 65 വയസ് കഴിഞ്ഞാല്‍ പാര്‍ട്ടി പാര്‍ലമെന്ററി പദവികള്‍ ഒഴിയണമെന്നും അനില്‍ അക്കര പറഞ്ഞു.

രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്‌സഭയിലും അംഗമായിട്ടുള്ള പി.ജെ.കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂര്‍വ്വം ഉപയോഗപ്പെടുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലും രാജ്യസഭ ഉപാധ്യക്ഷന്‍ എന്ന നിലയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും. പകരമായി പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇതുവരെ പാര്‍ലമെന്ററി അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പരിഗണന നല്‍കാനാണ് ഇത്തവണ കോണ്‍ഗ്രസ് നേതൃത്ത്വം ശ്രദ്ധിക്കേണ്ടതെന്ന് ബല്‍റാം ഓര്‍മപ്പെടുത്തുന്നു. പകരം ഷാനിമോള്‍ ഉസ്മാന്‍,ഡോ.മാത്യു കുഴല്‍നാടന്‍,ടി.സിദ്ധീഖ്, എം.ലിജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങി പരിഗണിക്കാവുന്ന ചിലരുടെ പേരുകളും ബല്‍റാം നിര്‍ദ്ദേശിച്ചു.

Top