ഫ്രാങ്കോയ്ക്ക് ജയില്‍ പോകേണ്ടി വരില്ല? കസ്റ്റഡിയില്‍ സുഖവാസം; ഏസി റൂമില്‍ നിന്നും ജാമ്യത്തിലിറങ്ങാം

കൊച്ചി: പീഡനക്കേസില്‍ പോലീസ് കസ്റ്റഡിയിലായ ഫ്രാങ്കോ മുളയ്ക്കലിന് പ്രത്യേക പരിഗണനയാണ് ലഭിക്കുന്നത്. സഭാമേലധികാരി എന്ന നിലയില്‍ തന്നെയാണ് ഫ്രാങ്കോയെ പോലീസും പരിഗണിക്കുന്നത്. എന്തിനും ഏതിനും തയ്യാറായി ഭൃത്യരെ പോലെ നില്‍ക്കുകയാണ് പൊലീസുകാര്‍. ആരോഗ്യസ്ഥിതിയും മാനസികനിലയും പ്രത്യേകം ശ്രദ്ധിച്ചാണ് ചോദ്യം ചെയ്യലെന്നും വിവരം.

ചെറിയൊരു പ്രശ്നമുണ്ടായാല്‍ പോലും ആശുപത്രിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന ഡോക്ടര്‍മാരുടെ സംഘവും ഫ്രാങ്കോയെ നിരീക്ഷിക്കുന്നുണ്ട്. സബ് ജയിലിലേക്ക് ഫ്രാങ്കോയെ വിടേണ്ടി വരില്ലെന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിന് വേണ്ടി കസ്റ്റഡി അപേക്ഷ ഇനിയും നീട്ടി നല്‍കാനും സാധ്യതയുണ്ട്. ജയില്‍ ഭക്ഷണവും തറയിലെ ഉറക്കവും സൂപ്പര്‍താരം ദിലീപിന് പോലും കേരളാ പൊലീസ് വിധിച്ചിരുന്നു. എന്നാല്‍ മെത്രാന്റെ കാര്യം വന്നപ്പോള്‍ അത് ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ പൊലീസ് തന്നെ എടുക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് കസ്റ്റഡിയില്‍ ആദ്യദിനം ബിഷപ് ഫ്രാങ്കോ ഉറങ്ങിയത് മെഡിക്കല്‍ കോളജ് ആശുപത്രി ഐ.സി.യുവില്‍. ഇന്നലെ അദ്ദേഹത്തിന് പൊലീസ് ക്ലബിലെ എ.സി. മുറിയാണു ലഭിച്ചത്. അതുകൊണ്ട് തന്നെ ബിഷപ്പിന് രണ്ട് ദിവസവും സുഖ ഉറക്കം കിട്ടി. ഇന്നലെ മീന്‍ കറി കൂട്ടിയുള്ള ഊണായിരുന്നു ഉച്ചഭക്ഷണം. അത്താഴത്തിനായി ചപ്പാത്തിയും ചിക്കന്‍ കറിയും കൊണ്ടുവന്നെങ്കിലും ഉച്ച ഭക്ഷണം വൈകിയതിനാല്‍ ബിഷപ് കഴിച്ചില്ല. പൊലീസ് ക്യാമ്പില്‍ തയാറാക്കുന്ന ഭക്ഷണമാണു ബിഷപ്പിനായി എത്തിച്ചത്. ഇന്ന് മുതല്‍ ഭക്ഷണത്തിലെ സമയക്രമം പാലിക്കാനും പൊലീസിന് ഉന്നത തലത്തില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിഷപ്പിന് താല്‍പ്പര്യമുള്ള ഭക്ഷണം തന്നെ എത്തിച്ച് കൊടുക്കും,

പൊലീസ് ക്ലബിന്റെ മുകള്‍നിലയിലെ എ.സി. മുറിയാണു ബിഷപ്പിന്റെ താമസത്തിനായി ഒരുക്കിയത്. അന്വേഷണ സംഘത്തിലെ രണ്ടു ഉദ്യോഗസ്ഥരും ബിഷപ്പിനൊപ്പം മുറിയില്‍ ഉണ്ടായിരുന്നു. മുറിക്ക് പുറത്തും നാലു പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. ഇവര്‍ ബിഷപ്പിന്റെ ഏതാവശ്യത്തിനും തയ്യാറായി നില്‍ക്കുന്നവരാണ്. ഹൃദ് രോഗം ബിഷപ്പിനുണ്ടെന്നും അതുകൊണ്ട് തന്നെ എന്തും സംഭവിക്കാമെന്നുമാണ് ബിഷപ്പിന്റെ അടുപ്പക്കാര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ തൊട്ടടുത്ത് തന്നെ ഡോക്ടര്‍മാരുടെ സംഘത്തേയും പൊലീസ് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ചെറിയ അസ്വസ്ഥതയുണ്ടെങ്കില്‍ പോലും ബിഷപ്പിനെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റും.

അറസ്റ്റിലായ ദിവസം നെഞ്ചുവേദനയുണ്ടെന്നു പരാതിപ്പെട്ടതിനെത്തുടര്‍ന്നു വെള്ളിയാഴ്ച രാത്രി 10.40നാണു കോട്ടയത്തേക്കു കൊണ്ടുവരുന്നതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ബിഷപ്പിനെ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.വി.എല്‍. ജയപ്രകാശിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. ഇ.സി.ജിയില്‍ നേരിയ വ്യതിയാനം കണ്ടതിനെത്തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അവിടെയായിരുന്നു ഉറക്കം. ഉറക്കം കഴിഞ്ഞപ്പോള്‍ അവിടെ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നു കണ്ടെത്തിയതോടെ ഡിസ്ചാര്‍ജ് അനുവദിക്കാമെന്നു പൊലീസിനെ അറിയിച്ചു.

ഇതിനിടെ, ഒരു ചായ കുടിച്ചു. ഡിസ്ചാര്‍ജ് രേഖകള്‍ കരസ്ഥമാക്കി പത്തരയോടെയാണു ബിഷപ്പിനെ പൊലീസ് ക്ലബ്ബിലേക്കു കൊണ്ടുപോയത്. നാലു പൊലീസ് വാഹനങ്ങളുടെ അകമ്പടിയില്‍ കനത്ത സുരക്ഷയിലാണു ബിഷപ്പിനെ പൊലീസ് ക്ലബില്‍ എത്തിച്ചത്. അവിടെവച്ചായിരുന്നു പ്രഭാത ഭക്ഷണം. പൊലീസ് കാന്റീനില്‍നിന്നു അപ്പവും മുട്ടക്കറിയുമാണു നല്‍കിയത്. ഇതിനിടെ ബിഷപ്പിനുള്ള മരുന്നുകളും വസ്ത്രങ്ങളുമായി ഒരു സഹായിയെത്തി. പിന്നീട് പാലാ കോടതിയിലേക്കു കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അപ്പോഴാണു കോടതിയില്‍ ഹാജരാക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട മെഡിക്കല്‍ രേഖകള്‍ മെഡിക്കല്‍ കോളജ് അശുപത്രില്‍നിന്നും വാങ്ങിയില്ലെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

കോടതിയില്‍ നിന്നും ബിഷപ് ഫ്രാങ്കോയെ പൊലീസ് ക്ലബിലേക്ക് കൊണ്ടുവരുന്നത് വഴി മൂന്നരയോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും എത്തിച്ചു. ആശുപത്രില്‍ ഒരുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനകള്‍ക്ക് ശേഷം അഞ്ചു മണിയോടെ വീണ്ടും പൊലീസ് ക്ലബിലേക്ക് കൊണ്ടു വന്നു. വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കമായിരുന്നു ഇതിന് പിന്നില്‍.

Top