ഭയപെടുത്തുന്ന വിവരം !..മനുഷ്യര്‍ സ്വയം തീ പിടിച്ച് പൊട്ടിത്തെറിക്കും ? ഹ്യൂമന്‍ സ്പോണ്ടേനിയസ് കംബസ്റ്റണ്‍ എന്ന പ്രതിഭാസം ഞെട്ടിക്കുന്നത്

ന്യുയോര്‍ക്ക്:ബാഹ്യസ്രോതസുകളുടെ ഇടപെടലുകള്‍ ഒന്നും ഇല്ലാതെ മനുഷ്യര്‍ സ്വയം തീ പിടിച്ച് പൊട്ടിത്തെറിക്കാന്‍ സാധ്യത ഉണ്ടോ? 1663ല്‍ ഡാനിഷ് അനാട്ടമിസ്റ്റ് ആയിരുന്ന തോമസ്‌ ബര്‍ത്തോലിന്‍ ആണ് മനുഷ്യസ്വത:ദഹനത്തെക്കുറിച്ച് ആദ്യമായി പരാമര്‍ശിച്ചത്.ആ കാലത്ത് പാരീസില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ സ്വയം കത്തിയെരിഞ്ഞ്‌ അഗ്നിഗോളമായി മാറിയതിനെക്കുറിച്ച് ബര്‍ത്തോലിന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.1673ല്‍ ഫ്രഞ്ചുകാരനായ ജോനാസ് ഡൂപ്പോണ്ട് .എന്ന തന്‍റെ പുസ്തകത്തില്‍ സ്വയം തീ പിടിച്ച് മരിച്ചവരുടെ ഒരു പട്ടിക തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
ഏതൊരു മനുഷ്യനും ഏത് നിമിഷവും സ്വയം തീ പിടിച്ച് ഒരുപിടി ചാരമാകാന്‍ വളരെ കുറച്ച് സമയം മാത്രം മതി.കഴിഞ്ഞ മുന്നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ 200 മനുഷ്യരെങ്കിലും സ്വയം അഗ്നിബാധയേറ്റ് മരിച്ചിട്ടുണ്ട്.ഈ രീതിയില്‍ മരണമടയുന്നവര്‍ മനുഷ്യസ്വത:ദഹനം അഥവാ ഹ്യൂമന്‍ സ്പോണ്ടേനിയസ് കംബസ്റ്റണ്‍ എന്നാണ് അറിയപ്പെടുന്നത് .woman-fire
1880 ല്‍ വിഖ്യാത എഴുത്തുകാരനായ ചാള്‍സ് ഡിക്കന്‍സ് തന്‍റെ ബ്ലീക്ക് ഹൗസ് എന്ന കഥയിലെ ഒരു കഥാപാത്ര-മായ ക്രൂക്കിനെ കൊല്ലുന്നത് സ്പൊണ്ടേനിയസ് കംബസ്റ്റണ്‍എന്ന പൊട്ടിത്തെറിയിലൂടെയാണ്.ഡിക്കെന്‍സിന്‍റെ കഥാപാത്രം നല്ലൊരു മദ്യപാനിയാണ്.അതുകൊണ്ടുതന്നെയാണ് ചാള്‍സ് ഡിക്കെന്‍സ്,തന്‍റെ കഥാപാത്രത്തെ ഇല്ലായ്മ ചെയ്യാന്‍ സ്വത:ദഹനം തന്നെ തെരഞ്ഞെടുത്തത്.മദ്യപാനികള്‍ മാത്രമാണ് സ്വത:ദഹനത്തിന് വിധേയമാകുന്നത് എന്നൊരു വിശ്വാസം അക്കാലത്ത് ഉണ്ടായിരുന്നു.എന്തായാലും ഇത്തരം മരണങ്ങളെ നേരിടേണ്ടി വരുന്നത് കൂടുതലും കുടിയന്മാര്‍ തന്നെയാണ് .4258

1951ല്‍ ഫ്ലോറിഡയിലെ സൈന്റ്റ്‌ പീറ്റര്‍സ്ബര്‍ഗില്‍ 67 കാരിയായ മേരി ഹാര്‍ഡി റീസര്‍,പൊട്ടിത്തെറിച്ച് മരിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.2010 ഡിസംബര്‍ മാസത്തില്‍ ഐയര്‍ലാന്‍ഡിലെ കൗണ്ടി ഗാല്‍വെ എന്ന സ്ഥലത്ത് വെച്ച്,മൈക്കേല്‍ഫാഹെര്‍ട്ടി എന്ന ആളുടെ മരണം സ്പൊണ്ടെനിയസ് കംബസ്റ്റണ്‍ ആണെന്ന്സ്ഥി രീകരിച്ചു.പണ്ടുകാലത്ത് സ്വത:ദഹനത്തെ പിശാച്ചുബാധയെന്നാണ്‌ ജനങ്ങള്‍ വിശ്വസിച്ചിരുന്നത്.എന്നാല്‍ ശാസ്ത്രം ഈ പ്രതിഭാസത്തെ ഒട്ടനേകം രീതികളില്‍ നിര്‍വചിച്ചിട്ടുണ്ട്.camnews

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനുഷ്യശരീരത്തിനുള്ളിലെ മിഥൈന്‍ എന്ന രാസപദാര്‍ത്ഥം കുടലില്‍ രൂപപ്പെടുമ്പോള്‍ ദീപനരസങ്ങള്‍ തീ കത്തനാനുള്ള ഊര്‍ജ്ജം പുറപ്പെടീക്കും.അതുകൊണ്ടാണത്രെ പൊട്ടിത്തെറി ഉണ്ടാവുന്നത്.മദ്യപാനികളില്‍ സ്വയം പൊട്ടിത്തെറിക്ക്‌ സാധ്യത കൂടതലാണെന്നും,ഈ വസ്തുത യെക്കുറിച്ച് പഠിക്കുന്നവര്‍ പറയുന്നു.സ്വത:ദഹനത്തിന് ശേഷം വളരെ അപൂര്‍വ്വമായി മനുഷ്യര്‍ രക്ഷപ്പെട്ട ചരിത്രവും ഉണ്ട്.പക്ഷെ അവര്‍ക്കെല്ലാം ഗുരുതരമായി പൊള്ളല്‍ ഏറ്റിരുന്നു.സ്പൊണ്ടേനിയസ് കംബസ്റ്റണ്‍ എന്ന പ്രതിഭാസത്തെ ശാസ്ത്രം പല രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.പക്ഷെ അസാധാരണമായി മാത്രം കാണുന്ന ഈ സംഭവത്തെക്കുറിച്ച് ഇനിയും പഠനങ്ങള്‍ നടക്കാന്‍ ഉണ്ടെന്ന് പറയുന്നു.

Top