ചേട്ടന്റെ സ്‌പെഷല്‍ ഡിന്നറില്‍ പങ്കെടുക്കാന്‍ ജാന്‍വിയും ഖുഷിയും എത്തി

അച്ഛനോടുള്ള പിണക്കം മറന്ന് ജാന്‍വിക്കും ഖുശിക്കും സഹോദരനായി അര്‍ജുന്‍ കപൂര്‍. ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് സിനിമയുടെ തിരക്കുകളോട് താല്‍ക്കാലികമായി വിട പറഞ്ഞാണ് അച്ഛന്‍ ബോണി കപൂറിനും അര്‍ധ സഹോദരിമാരായ ജാന്‍വി കപൂറിനും ഖുശി കപൂറിനും അര്‍ജുന്‍ താങ്ങായി ലണ്ടനില്‍ നിന്ന് എത്തിയത്. ശ്രീദേവി ജീവിച്ചിരിക്കുമ്പോള്‍ സഹോദരിമാരുമായി അര്‍ജുന് യാതൊരു തരത്തിലുള്ള ബന്ധമുണ്ടായിരുന്നില്ല. അച്ഛനോടും മാനസികമായ അകല്‍ച്ചയിലായിരുന്നു. നേരത്തേ നല്‍കിയ അഭിമുഖങ്ങളില്‍ അര്‍ജുന്‍ ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം അര്‍ജുന്‍ സംഘടിപ്പിച്ച സല്‍ക്കാരത്തില്‍ അച്ഛനോടൊപ്പം ജാന്‍വിയും ഖുശിയും പങ്കെടുത്തു. അമ്മ മോന കപൂര്‍ ആയിരുന്നു അര്‍ജുന്‍ കപൂറിന് എല്ലാം. അമ്മയെ ഉപേക്ഷിച്ച് അച്ഛന്‍ ശ്രീദേവിയെ വിവാഹം കഴിക്കുമ്പോള്‍ അര്‍ജുന് 11 വയസ്സ് മാത്രമായിരുന്നു പ്രായം. ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കരുതാന്‍ അര്‍ജുന് ഇഷ്ടമല്ലായിരുന്നു. കാന്‍സര്‍ ബാധിച്ച് 2005 ല്‍ അമ്മ അന്തരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാന്‍വിയും ഖുശിയും തന്റെ സഹോദരങ്ങള്‍ അല്ലെന്നുമാണ് അര്‍ജുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശ്രീദേവിയുടെ മരണശേഷം കാര്യങ്ങളുടെ ഗതിമാറി. മരണവാര്‍ത്ത അറിഞ്ഞ ഉടനെ അര്‍ജുന്‍ ദുബൈയിലേക്ക് പറന്നു. ഷൂട്ടിങ് നിര്‍ത്തിവച്ച് മുംബൈയിലെത്തിയ അര്‍ജുന്‍ ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കുകയും ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ അച്ഛനെ സഹായിക്കുകയും ചെയ്തു.

അര്‍ജുന്‍ മരണാനന്തര ചടങ്ങുകളിലെല്ലാം ഒരു മകന്റെ കടമകള്‍ നിറവേറ്റിയപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുകയായിരുന്നു അനിയത്തി അന്‍ഷുല. അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്‌നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെബ്രുവരി 24 ന് ദുബൈയില്‍വച്ചാണ് ശ്രീദേവി മരിച്ചത്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയിട്ടാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി.

Top