ഡല്‍ഹിയിലെ സ്‌കൂളില്‍ ഒളിച്ച രണ്ട് ഭീകരരെയും വധിച്ചു

ശ്രീനഗര്‍: സി.ആര്‍.പി.എഫ് വാഹനത്തിന് നേരെ വെടിവെപ്പ് നടത്തിയ ശേഷം ശ്രീനഗറിലെ ഡെല്‍ഹിയിലെ പബ്ലിക് സ്‌കൂളില്‍ ഒളിച്ച രണ്ട് ഭീകരരെയും സൈന്യം കൊലപ്പെടുത്തി. ഇതോടെ പതിനാല് മണിക്കൂര്‍ നീണ്ട് നിന്ന ഏറ്റുമുട്ടല്‍ അവസാനിച്ചതായി സൈന്യം അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു പന്ത ചൗക്കില്‍ സി.ആര്‍.പി.എഫ് വാഹനത്തിന് നേരെ വെടിവെപ്പ് നടത്തിയ ശേഷം ഭീകരര്‍ ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്ക് സമീപത്തെ ഡെല്‍ഹി പബ്ലിക് സ്‌കൂളില്‍ ഒളിച്ചത്. അക്രമത്തില്‍ ഒരു സബ് ഇന്‍സ്പെക്ടറും പോലീസുകാരനും മരിച്ചിരുന്നു. തുടര്‍ന്ന് സൈന്യം സ്‌കൂള്‍ വളയുകയും ഏറ്റമുട്ടല്‍ ആരംഭിക്കുകയുമായിരുന്നു.അക്രമത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തൊയ്ബ ഏറ്റെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ ചില സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഗൗരവമുള്ളതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top