ഞാന്‍ അമ്മയിലും ഇല്ല വിമന്‍സ് കളക്ടീവിലും ഇല്ല: സ്രിന്‍ഡ; ഡബ്ല്യൂസിസി നല്ല തുടക്കമാണ്

തിരുവനന്തപുരം: ഫോര്‍ ഫ്രണ്ട്‌സ്, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ സിനിമകളിലൂടെ വരവറിയിച്ച സ്രിന്‍ഡ 1983 എന്ന ചിത്രത്തിലൂടെയാണ് മലയാളി മനസ്സുകളില്‍ സ്ഥലം പിടിച്ചത്. 1983 എന്ന നിവിന്‍ പോളി ചിത്രത്തില്‍ മേക്കപ്പ് കൂടിപ്പോയോ ചേട്ടാ എന്ന് ചോദിക്കുന്ന സ്രിന്‍ഡയെ സിനിമാ പ്രേമികള്‍ക്കൊന്നും മറക്കാന്‍ കഴിയില്ല. ഏത് ചെറിയ വേഷമെങ്കിലും അത് ശ്രദ്ധിക്കുന്ന കഥാപാത്രമാക്കി മാറ്റുക എന്നത് സ്രിന്‍ഡയുടെ പ്രത്യേക കഴിവ് തന്നെയാണ്.

ഒട്ടുമിക്ക സിനിമകളിലും നായികാ കഥാപാത്രത്തോട് ഒപ്പം നില്‍ക്കുന്ന വേഷമാണ് സ്രിന്‍ഡയുടെതും. എന്ത് തെരഞ്ഞെടുക്കണമെന്നുള്ള വ്യക്തയുണ്ട്, അത് ജീവിതത്തിലായാലും സിനിമയിലായാലും. അതുകൊണ്ടാണ് നല്ല സിനിമകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നതെന്ന് സ്രിന്‍ഡ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോളിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്രിന്‍ഡക്ക് സിനിമയില്‍ നിന്ന് നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അനുഭവങ്ങള്‍ ഒരു മാസികക്ക് നല്‍കുന്ന അഭിമുഖത്തില്‍ സ്രിന്‍ഡ തുറന്ന് പറയുകയും ചെയ്യുന്നു. പുറത്ത് നില്‍ക്കുന്നവര്‍ സിനിമ വലിയ പ്രശ്നമുള്ള ഏരിയയാണെന്ന് പറയും, എന്നാല്‍ വലിയ പ്രശ്നങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ല. പിന്നെ എല്ലാവര്‍ക്കുമുണ്ടാകുന്ന ചില ചെറിയ പ്രശ്നങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്നും സ്രിന്‍ഡ പറയുന്നു.

ജോലി ചെയ്തിട്ട് പൈസ ചോദിക്കുമ്പോഴുള്ള ചിലരുടെ ഒരു ആറ്റിറ്റിയൂഡ് ഉണ്ട്. ഞാന്‍ അവരുടെ അടുത്ത് നിന്ന് കടം ചോദിക്കുന്ന പോലെയാ. അവരെ വിളിക്കണം. ഹലോ ആ പൈസ ഒന്നു തരുമോ…എന്നും ചോദിച്ച്. ചിലപ്പോ ഒരു സ്ത്രീ ആയതുകൊണ്ടാവാം, അവള്‍ക്കെന്തെങ്കിലും കൊടുത്താ മതി എന്നൊരു മട്ടാണ്. സിനിമയിലെ കുറച്ച് പേരുടെ മനോഭാവം ഇങ്ങനെയാണെന്ന് സ്രിന്‍ഡ പറയുന്നു.

ഇത്രയും സിനിമകളില്‍ അഭിനയിച്ചിട്ടും സിനിമയിലെ ഒരു സംഘടനയിലും സ്രിന്‍ഡ അംഗമല്ലാത്തതിനെക്കുറിച്ചും സിനിമയിലെ പുതിയ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവിനെക്കുറിച്ചും സ്രിന്‍ഡ പ്രതികരിക്കുന്നു. ‘ഞാനൊരു സംഘടനയിലും ഇല്ലാത്ത ആളാണ്. അമ്മയിലും ഡബ്ല്യുസിസിയിലും ഒന്നും. അതുകൊണ്ട് അതിനുള്ളിലെ കാര്യങ്ങള്‍ അറിയില്ല.

ഫെയ്സ്ബുക്കില്‍ കണ്ടാണ് ഞാന്‍ ഡബ്യുസിസിയെ കുറിച്ച് അറിയുന്നത്. അത് ഒരു നല്ല ഇനിഷ്യേറ്റീവാണ്. പക്ഷെ സ്ത്രീയായാലും പുരുഷനായാലും പരസ്പര ബഹുമാനം ഉണ്ടെങ്കില്‍ കുറെ പ്രശ്നങ്ങള്‍ മാറുമെന്നും സ്രിന്‍ഡ പറയുന്നു.

Top