പൂര്‍ണ്ണ സമ്മതത്തോടെയാണ് ട്രംപുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്: ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാതെ സുരക്ഷിതമല്ലാത്ത രീതിയില്‍,ട്രംപുമായുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പോണ്‍ സ്റ്റാര്‍

ന്യുയോർക്ക്:അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി പൂർണ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളത് .ലൈംഗിബന്ധം പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു എന്നും പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സ്വെളിപ്പെടുത്തി . 1.30 ഡോളര്‍ മടക്കി നല്‍കാന്‍ തയാറാണ് എന്ന് അറിയിച്ചതിനു ശേഷമായിരുന്നു ഈ വെളിപ്പെടുത്തല്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ സ്റ്റോമി ഡാനിയലുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ സ്വന്തം കീശയിൽ നിന്നാണ് പണം നൽകിയതെന്ന് ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കൊയെൻ വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച കരാർ റദ്ദാക്കാൻ സ്റ്റോമി കാലിഫോർണിയ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍. സി.ബി.എസ് ചാനലിലെ 60 മിനിറ്റ്സ് അഭിമുഖത്തിലായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തൽ. ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചു സ്റ്റോമി നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ.

ട്രംപുമായി പൂർണ സമ്മതത്തോടെ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. 2006ൽ ലേക് താഹൊ സെലിബ്രിറ്റി ഗോൾഫ് ടൂർണമെന്റിന്റെ ഇടയ്ക്കാണ് ട്രംപിനെ പരിചയപ്പെടുന്നത്. അത്താഴവിരുന്നിന് തന്റെ ഹോട്ടൽ സ്യൂട്ടിലേക്ക് ട്രംപ് എന്നെ ക്ഷണിച്ചു. സംഭാഷണത്തിനിടെ നീ പ്രത്യേകതയുള്ളവളാണെന്നും തന്റെ മകളെപ്പോലെയാണെന്നും ട്രംപ് പറഞ്ഞു. ദി അപ്രന്റിസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥിയാകണം, എല്ലാവരും അറിയേണ്ട മിടുക്കിയാണ് എന്നെല്ലാം പറഞ്ഞു. രാത്രിയിൽ ട്രംപുമായി ലൈംഗിക ബന്ധം നടന്നു. ഗർഭനിരോധന ഉറ ഉപയോഗിക്കാതെ, സുരക്ഷിതമല്ലാത്ത സെക്സാണ് ട്രംപുമായുണ്ടായത്. ട്രംപിന്റെ ഭാര്യ മെലാനിയയ്ക്ക് ഈ ബന്ധം ഇഷ്ടപ്പെടുമോ എന്നു ചോദിച്ചു. ആ സമയത്ത് മെലാനിയ മകനെ പ്രസവിച്ചിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. അതിലൊന്നും വിഷമിക്കേണ്ട. ഞങ്ങൾക്കങ്ങനെ പ്രശ്നമില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് ടിവി ഷോയിലെ മത്സരാർത്ഥിയാക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് പലതവണ അദ്ദേഹത്തെ വിളിക്കേണ്ടി വന്നു. പക്ഷേ അവസരം മുതലെടുത്ത് അയാൾ ചുറ്റിക്കുകയാണെന്ന് മനസിലായി. കാരണം ടിവി ഷോയിൽ മത്സരാർത്ഥിയാകാനാവില്ലെന്ന് പറയാൻ പിന്നീടൊരിക്കൽ ട്രംപ് എനിക്ക് ഫോൺ ചെയ്യുകയായിരുന്നു എന്ന് സ്റ്റോമി പറഞ്ഞു. അതുകഴിഞ്ഞ് കുറച്ചു നാളുകൾക്ക് ശേഷം തനിക്ക് ഭീഷണി വന്ന കാര്യവും സ്റ്റോമി വെളിപ്പെടുത്തി. ലാസ് വേഗസിലെ ഒരു പാർക്കിംഗ് ഏരിയയിൽ വാഹനം നിർത്തി ഇളയ മകളോടൊപ്പം ഫിറ്റ്നസ് ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അജ്ഞാതനായ ഒരാൾ വന്ന് ട്രംപിനെ വെറുതെ വിടുക, പഴയ കഥ മറക്കുക എന്ന് ഭീഷണിപ്പെടുത്തി. പിന്നെ വാഹനത്തിന് ചുറ്റും നടന്ന് കുഞ്ഞിനെ നോക്കി പറഞ്ഞു, സുന്ദരിയായ കുട്ടിയാണിവൾ. അവളുടെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുന്നത് മോശമാണ്. എന്നിട്ടയാൾ നടന്നുപോയി. ഞാൻ പേടിച്ചു കിടുകിടാ വിറച്ചു. കൈകൾ വിറച്ചതിനാൽ കുഞ്ഞിനെ എടുക്കാൻ പോലുമായില്ല. പേടി കാരണം പൊലീസിലും പരാതി നൽകിയില്ല. പിന്നീടിതുവരെ അയാളെ കണ്ടിട്ടില്ല. പക്ഷെ എപ്പോൾ കണ്ടാലും തിരിച്ചറിയാനാകും. സ്റ്റോമി വിശദീകരിച്ചു.

Top