തെരുവുനായ്ക്കള്‍ 65വയസ്സുകാരിയെ ആക്രമിച്ച് കൊന്നു; രക്ഷിക്കാന്‍ വന്ന മകന്‍ രക്ഷപ്പെട്ടത് കടലില്‍ ചാടി; നായകള്‍ മനുഷ്യന്റെ കാലനാകുന്നു

StrayDogs

തിരുവനന്തപുരം: തെരുവുനായകളെ കൊല്ലരുതെന്ന് പറയയുന്ന മൃഗസ്‌നേഹികള്‍ ഇത്തരം വാര്‍ത്തകള്‍ കാണാതെ പോകുന്നതെന്തുകൊണ്ട്. പിഞ്ചുകുഞ്ഞുങ്ങളെ പോലും കടിച്ചുകീറുന്ന നായകളെ ഇതുവരെ സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കാന്‍ അധികൃതര്‍ക്ക് ആയിട്ടില്ലേ? ഇപ്പോഴും ജനങ്ങളുടെ കാലനാകുകയാണ് തെരുവുനായകള്‍.

പുല്ലുവിള കടല്‍ത്തീരത്തുവച്ച് തെരുവുനായ്ക്കളുടെ കടിയേറ്റ് 65 വയസ്സുകാരി മരിച്ചു. ഒരു കൂട്ടം നായ്ക്കള്‍ വയോധികയെ ആക്രമിക്കുകയായിരുന്നു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് (65) ആണ് മരിച്ചത്. കൈ കാലുകള്‍ കടിച്ചു തിന്ന നിലയിലാണ് കടപ്പുറത്തു നിന്നും ഷിലുവമ്മയെ മകന്‍ കണ്ടെത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സന്ധ്യയോടെ വീടിന് പുറത്തിറങ്ങി കടപ്പുറത്തേക്ക് പോയ അമ്മയെ കാണാതായതിനെ തുടര്‍ന്നായിരുന്നു സെല്‍വരാജ് അന്വേഷണം തുടങ്ങിയത്. ദൂരെ കടപ്പുറത്ത് നായകൂട്ടം എന്തോ കടിച്ചു വലിക്കുന്നത് കണ്ടതോടെ സെല്‍വരാജ് അടുത്തുപോയി നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ അമ്മയെ കണ്ടത്.

വെള്ളിയാഴ്ചരാത്രി എട്ടരയോടെ നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ ശിലുവമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിക്കാണ് മരിച്ചത്. നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ മകന്‍ സെല്‍വരാജിനെയും നായ്ക്കള്‍ ആക്രമിച്ചു. സെല്‍വരാജ് കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

ആക്രമിക്കുമ്പോള്‍ നൂറോളം നായ്ക്കളുണ്ടായിരുന്നതായി സെല്‍വരാജ് പറഞ്ഞു. ദീര്‍ഘകാലമായി പുല്ലുവിള ഉള്‍പ്പെടെയുള്ള തീരദേശത്ത് തെരുവുനായ്ക്കളുടെ ശല്യമുണ്ട്. ചെമ്പകരാമന്‍ തുറയില്‍ നായക്കളുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ ഡെയ്‌സി എന്ന വീട്ടമ്മയെയും തെരുവ് നായക്കള്‍ കൂട്ടമായി എത്തി കടിച്ചുകീറിയിട്ടുണ്ട്. ഗുരുതരമായ പരുക്കുകളോടെ ഡെയ്‌സിയെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Top