കോടതി കനിയുന്നു …യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യും.ഭുരിപക്ഷം തെളിയിക്കാൻ ദിവസം കുറയ്ക്കും?യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്താൽ ആകാശം ഇടിയുമോ?: മുകുൾ റോഹ്ത്തഗി.

ന്യുഡൽഹി :യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യും.ഭുരിപക്ഷം തെളിയിക്കാൻ ദിവസം കുറയ്ക്കും എന്ന വാദത്തിലേക്കും തീരുമാനത്തിലേക്കുമാണ് സുപ്രീം കോടതി എത്തിച്ചെരുന്നത് എന്ന് കരുതാം . കർണാടകയിലെ രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന നിയമപോരാട്ടം പാതിരാത്രി തുടങ്ങി പുലർച്ചെയിലേക്കു നീണ്ടു. ഗവർണറെ തടയാൻ കോടതിക്കു കഴിയുമോയെന്നും അങ്ങനെ ചെയ്താൽ കർണാടകയിൽ ഭരണശൂന്യതയുണ്ടാകില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു. ബി.എസ്‍.യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ രാവിലെ ഒൻപതിനു സത്യപ്രതിജ്ഞ ചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ അടിയന്തര ഹർജിയാണ് മൂന്നംഗ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കുന്നത്. സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ഗവർണർ വാജുഭായ് വാല ക്ഷണിച്ചത് ചട്ടവിരുദ്ധമാണെന്നാണു കോൺഗ്രസ് വാദം. ‘സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിക്കുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. 116 സീറ്റുള്ളവരെ അവഗണിച്ച് 104 സീറ്റുള്ളവരെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കുന്നത് മുറിവേറ്റവരെ അപമാനിക്കുന്നതിനു തുല്യമാണ്’– ഹർജിക്കാർക്കു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‍വി പറഞ്ഞു. ബുധനാഴ്ച രാത്രിയിൽ കോൺഗ്രസ് സംഘം ഡൽഹിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയിലെത്തിയാണ്, സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. പുലർച്ചെ ഒന്നേമുക്കാലോടെ ബെഞ്ച് വാദംകേൾക്കൽ തുടങ്ങി.

<p>മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുമായി നിയമവശങ്ങൾ ചർച്ച ചെയ്ത ശേഷമാണു ഗവർണർ ബിജെപിയെ ക്ഷണിച്ചത്. കോൺഗ്രസും ബിജെപിയും സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചു സമീപിച്ചതോടെയാണു നിയമോപദേശം തേടിയത്. ഇതിനിടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്, ജെഡിഎസ്, ബിജെപി എംഎൽഎമാരെ അതാതു പാർട്ടികൾ റിസോര്‍ട്ടുകളിലേക്കു മാറ്റി. കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യത്തിനു ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ദുരൂഹവും അസ്വാഭാവികവുമാണെന്നു കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. സുപ്രീംകോടതി വിധികളുടെ ലംഘനമാണു ഗവര്‍ണര്‍ നടത്തിയത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള ഭരണഘടനാ ലംഘനമാണിതെന്നും ചിദംബരം ആരോപിച്ചു. സര്‍ക്കാരുണ്ടാക്കാനുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ഗവര്‍ണറുടെ ഓഫിസ് നീതിപൂര്‍വം പെരുമാറുമെന്നാണു കരുതുന്നതെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. യെഡിയൂരപ്പയ്ക്കും ബിജെപിക്കും ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിച്ചതു കുതിരക്കച്ചവടത്തെ ഗവർണർ പിന്തുണയ്ക്കുന്നതു കൊണ്ടാണെന്ന് എച്ച്.ഡി.കുമാരസ്വാമി ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിക്കുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. 116 സീറ്റുള്ളവരെ അവഗണിച്ച് 104 സീറ്റുള്ളവരെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കുന്നത് മുറിവേറ്റവരെ അപമാനിക്കുന്നതിനു തുല്യമാണ്’– ഹർജിക്കാർക്കു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‍വി പറഞ്ഞു. ബുധനാഴ്ച രാത്രിയിൽ കോൺഗ്രസ് സംഘം ഡൽഹിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയിലെത്തിയാണ്, സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. പുലർച്ചെ ഒന്നേമുക്കാലോടെ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് വാദംകേൾക്കൽ തുടങ്ങി.

മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുമായി നിയമവശങ്ങൾ ചർച്ച ചെയ്ത ശേഷമാണു ഗവർണർ ബിജെപിയെ ക്ഷണിച്ചത്. കോൺഗ്രസും ബിജെപിയും സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചു സമീപിച്ചതോടെയാണു നിയമോപദേശം തേടിയത്. ഇതിനിടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്, ജെഡിഎസ്, ബിജെപി എംഎൽഎമാരെ അതാതു പാർട്ടികൾ റിസോര്‍ട്ടുകളിലേക്കു മാറ്റി. കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യത്തിനു ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ദുരൂഹവും അസ്വാഭാവികവുമാണെന്നു കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. സുപ്രീംകോടതി വിധികളുടെ ലംഘനമാണു ഗവര്‍ണര്‍ നടത്തിയത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള ഭരണഘടനാ ലംഘനമാണിതെന്നും ചിദംബരം ആരോപിച്ചു. സര്‍ക്കാരുണ്ടാക്കാനുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ഗവര്‍ണറുടെ ഓഫിസ് നീതിപൂര്‍വം പെരുമാറുമെന്നാണു കരുതുന്നതെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. യെഡിയൂരപ്പയ്ക്കും ബിജെപിക്കും ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിച്ചതു കുതിരക്കച്ചവടത്തെ ഗവർണർ പിന്തുണയ്ക്കുന്നതു കൊണ്ടാണെന്ന് എച്ച്.ഡി.കുമാരസ്വാമി ആരോപിച്ചു.

 

Top