ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പീഡനം:  അറസ്റ്റിലായത് രണ്ട് പൊലീസുകാരുള്‍പ്പെടെ അഞ്ചുപേര്‍; ഡിവൈഎസ്പിക്കും പങ്കെന്ന് ആരോപണം

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്.ഐ. അടക്കം മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭമാണിതെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ രണ്ടുപോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ പിടിയിലായത്. ഡിവൈ.എസ്.പി അടക്കം കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ഡിവൈ.എസ്.പി:പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തിനാണു ചുമതല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ: ഉദയംപേരൂര്‍ സ്വദേശി കെ.ജി. ലെെജു(38), പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കനാര്യാട് തെക്കേപ്പറമ്പില്‍ ജിന്‍മോന്‍(22), ഇടനിലക്കാരിയുടെ സുഹൃത്തും ഡ്രൈവറുമായ പൊെേള്ളത്തെ സ്വദേശി യേശുദാസ്(28) എന്നിവരാണ് അറസ്റ്റിലായത്. ലെെജുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവായ പുന്നപ്ര സ്വദേശി ആതിര(24), ആന്റി നാര്‍കോട്ടിക് വിഭാഗം സീനിയര്‍ സി.പി.ഒ: നെല്‍സണ്‍ തോമസ്(40) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

നിര്‍ധനകുടുംബാംഗമായ പതിനാറുകാരിയെ ആതിര വീട്ടില്‍നിന്നു പതിവായി വിളിച്ചു കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇടനിലക്കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പോലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടത്. കേസിലെ ഒന്നാം പ്രതിയായ ആതിരയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തി.

Top