ഇസ്‌ലാമിലേക്ക് മതം മാറിയാല്‍ കഴുത്തിലെ കുരിശുമാല നീക്കുക, ഹലാല്‍ ചിക്കന്‍ കഴിക്കുക.ഐസിസ് ബന്ധം ആരോപിക്കപ്പെട്ട കൊച്ചിയിലെ പീസ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ പാഠ്യഭാഗം .സ്കൂള്‍ നടത്തിപ്പില്‍ പ്രമുഖ വ്യവസായികളും

കൊച്ചി:വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ പോലീസ് കേസെടുത്തിരുന്നു.. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുളള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.സ്‌കൂളിനെതിരെ പാലാരിവട്ടം പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന കൊച്ചിയിലെ ഈ സ്‌കൂളിലെ പിഞ്ചു കൂട്ടികളെ പഠിപ്പിച്ചിരുന്ന പാഠ്യഭാഗങ്ങള്‍ പോലും മതസ്പര്‍ദ്ദ വളര്‍ത്തുന്നതാണെന്ന് വ്യക്തമാകുന്നു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്ന സിലബസില്‍ പോലു കടുത്ത വര്‍ഗീയ ചേരിതിരിവിന് ഇടയാക്കുന്ന വിധത്തിലാണ് പാഠ്യഭാഗങ്ങള്‍. നിയമവിരുദ്ധമായി സിലബസ് പഠിപ്പിച്ചതിനും അനുമതിയില്ലാതെ സ്‌കൂള്‍ നടത്തിയതിന്റെയും പേരില്‍ കേസില്‍പെട്ട് അന്വേഷണം നേരിടുകയാണ് കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍.രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. peace-school-teachingപിഞ്ചു കുഞ്ഞുങ്ങളില്‍ പോലും വര്‍ഗീയത കുത്തിവെക്കുന്നതാണ് ഈ സ്‌കൂളിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ. പഠ്യഭാഗത്തിലെ ഒരു പേജാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതിലെ ഒരുഭാഗം ഇങ്ങനെയാണ്:

നിങ്ങളുടെ സുഹൃത്ത് ആദം/സൂസന്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന ഓപ്ഷനുകളില്‍ ഏതാണ് അവര്‍ക്കായി നിങ്ങള്‍ നിര്‍ദേശിക്കുക?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവന്റെ/അവളുടെ പേര് അഹമ്മദ്/സാറ എന്നാക്കുക. കഴുത്തിലെ കുരിശുമാല ഉണ്ടെങ്കില്‍ അത് നീക്കുക.

ഷാഹാദ ചൊല്ലിക്കൊടുക്കുക. മുസ്‌ലീമല്ലാത്ത രക്ഷിതാക്കള്‍ക്കിടയില്‍ നിന്നും മാറി നില്‍ക്കുക. ഹലാല്‍ ചിക്കന്‍ കഴിക്കുക.

ഇതിലെ ശരിയായ ക്രമം പരിചയപ്പെടുത്താനും അവ വിശദീകരിക്കാനുമാണ് അദ്ധ്യാപകരോട് പാഠഭാഗത്തില്‍ ആവശ്യപ്പെടുന്നുമുണ്ട്. സമാനമായ വിധത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത സിലബസിന്റ മറവില്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്ന കാര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇസ്‌ലാം എന്തുകൊണ്ട് യുദ്ധത്തില്‍ ജയിക്കുന്നു എന്ന മറ്റൊരു പാഠഭാഗത്തെ ചോദ്യത്തിന് അള്ളാഹുവിനായി ത്യാഗം ചെയ്യുന്നതിനാല്‍ ജയിക്കുന്നു എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ തന്നെ സമാധാനത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് പിന്നിലെ ആശയങ്ങള്‍ വ്യക്തമാക്കുന്നതാണ് ഈ പാഠ്യഭാഗങ്ങള്‍. രണ്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയിലേക്ക് വിഷം കുത്തിവെക്കുന്ന ഈ പഠനം തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതാണെന്ന സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ആവശ്യപ്പെടുന്നു. സംവിധായകന്‍ ആഷിഖ് അബു അടക്കമുള്ളവര്‍ സമാന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.അതേസമയം എതിര്‍ക്കപ്പെടേണ്ട ഈ സംഭവത്തെ ന്യായീകരിക്കുന്നവരും ഏറെയാണ്. പുതുതായി ഇസ്‌ലാം സ്വീകരിക്കുന്നതിന്റെ ക്രമങ്ങള്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുകയാണ് പാഠഭാഗംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും രണ്ടാം ക്ലാസില്‍ മതപഠനം പാടില്ലെങ്കില്‍ അത്തരമൊരും നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും സ്‌കൂളിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. peaceschoolഇത്ര ചെറുപ്പത്തില്‍ ഇങ്ങിനെയുള്ള കാര്യങ്ങളൊക്കെ പഠിപ്പിക്കണോയെന്ന് ചിന്തിക്കാന്‍ പോലും സ്‌കൂള്‍ മാനേജ്‌മെന്റിനാവുന്നില്ലേയെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ സുഹൃത്ത് മതംമാറുന്നുവെങ്കില്‍ അതിനായി എന്തൊക്കെ ചെയ്യണമെന്നുള്ള കാര്യം രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ തന്നെ പഠിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്താണെന്നാണ് പലരുടെയും ചോദ്യം.
ഇസ്‌ലാമിക പ്രഭാഷകനായ എം.എം അക്‌ബറിന്റെ നേതൃത്വത്തില്‍ 13 സ്‌കൂളുകളാണ് പീസ് ഇന്റര്‍നാഷണലിന് കേരളത്തിലുള്ളത്. കേരളത്തില്‍ നിന്നും കാണാതായ 21 പേരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡുകാരനായ അബ്ദുള്‍റാഷിദ് ആണ് സ്‌കൂളിന്റെ സ്ഥാപകന്‍. ഐസിസുമായി ബന്ധമുള്ളവര്‍ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നായിരുന്നു അന്വേഷണം ആരംഭിച്ചത്.

മേത്തര്‍, മൂപ്പന്‍, കള്ളിയത്ത് എന്നീ പ്രമുഖ വ്യവസായ കുടുംബാംഗങ്ങള്‍ക്കും ഈ സ്‌കൂളുമായി ബന്ധമുണ്ട്. ഡയറക്ടര്‍മാരായ ഇവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. രാജ്യത്തിനകത്തും പുറത്തും ബിസിനസുള്ള ഈ മൂന്ന് വ്യവസായ പ്രമുഖര്‍ എറണാകുളത്ത് ഒരുമിച്ച് ബിസിനസ് നടത്തുന്നുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസ്സ്, തീവ്രവാദ സംഘങ്ങളുമായും സമാന ആശയങ്ങളുമായും ഇവരുടെ ബന്ധം തുടങ്ങിയവ അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും. മലയാളികളുടെ കൂട്ടത്തോടെയുള്ള തിരോധാനത്തിനു ശേഷം പീസ് സ്‌കൂള്‍ കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ഐസിസില്‍ ചേര്‍ന്ന കാസര്‍കോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദ് അബ്ദുള്ള കോഴിക്കോട് പീസ് സ്‌കൂളിലെ അഡ്‌മിനിസ്‌ട്രേറ്റിംങ് ചുമതലയുള്ള സ്റ്റാഫായിരുന്നു.അബ്ദുല്‍ റാഷിദിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ നിന്നും മലയാളികള്‍ ഐസിസില്‍ ചേര്‍ന്നത്. ഈ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടന്നു വരികയാണ്. ഇതിനു പുറമെ റാഷിദിന്റെ അടുത്തേക്ക് കടക്കാനിരുന്ന രണ്ടാം ഭാര്യ യാസ്മിനെ വിമാനത്താവളത്തില്‍ വച്ച് അന്വേഷണ സംഘം പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. യാസ്മിന്‍ ഇപ്പോള്‍ ഐഎസ് കേസില്‍ റിമാന്‍ഡില്‍ല കഴിയുകയാണ്. യാസ്മിന്‍ മലപ്പുറം കോട്ടക്കലിലെ പീസ് സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു.മതം മാറി ഐസിസില്‍ ചേര്‍ന്നതായി കരുതപ്പെടുന്ന ദമ്പതികളായ ബെസ്റ്റണ്‍ എന്ന യഹിയ, മെറിന്‍ എന്ന മറിയം എന്നിവര്‍ പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ്. കേരളത്തില്‍ നിന്നും ഐസിസില്‍ ചേരാന്‍ വിദേശത്തേക്കു കടന്ന മറ്റു മലയാളികളും എം.എം അക്‌ബറിന്റെ പീസ് സ്‌കൂളുമായും സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക്ക് റിസര്‍ച്ച് ഫൗണ്ടേഷനുമായും ബന്ധമുള്ളവരാണ്. ഇതിന്റെ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. എറണാകുളത്തെ മെറിന്‍ മറിയത്തിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ഐസിസ് കേസുമായി ബന്ധപ്പെട്ട് സാക്കിര്‍ നായിക്കിന്റെ കൂട്ടാളി ഖുറേഷിയെയും റിസ് വാനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാന്‍ഡില്‍ കഴിയുകയാണ്.

ഈയിടെയായി ഐസിസുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെല്ലാം പീസ് സ്‌കൂളിന്റെ പേരും കടന്നു വന്നിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഏറെ നാളായി ഈസ്ഥാപനത്തെ നിരീക്ഷിച്ചു വരികയായിരുന്നു. വിദേശത്തേക്കു കടന്ന അബ്ദുല്‍ റാഷിദ് അബ്ദുള്ള ഇതേ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരെ ഐസിസിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള സന്ദേശം വന്നിരുന്നു. കൂടാതെ ജിഹാദിന് ആഹ്വാനം ചെയ്യുന്ന നിരവധി സന്ദേശങ്ങളും ടെലഗ്രാം വഴി അയച്ചിരുന്നു. ഇതെല്ലാം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം പീസ് സ്‌കൂളിനു മേലുള്ള സംശയം ഇരട്ടിപ്പിച്ചു. സ്‌കൂളിന്റെ സിലബസ് സംശയം തോന്നിയ എറണാകുളം ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇക്കാര്യം വിദ്യാഭ്യാസം വകുപ്പിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സിലബസ് പരിശോധിച്ചിരുന്നു. സമുദായ സ്പര്‍ദ വളര്‍ത്തുന്ന പാഠഭാഗം സിലബസിലുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ദേശവിരുദ്ധമായ പാഠഭാഗങ്ങളും മതനിരപേക്ഷമല്ലാത്തതുമാണ് ഇവയിലെ ആശയങ്ങളെന്ന് പൊലീസ് പറഞ്ഞു.വിഷയം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് പാലാരിവട്ടം കേസെടുത്തത്. കൊച്ചിയിലെ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ മൂന്ന് വ്യവസായികളെയും പ്രിന്‍സിപ്പലിനെയുമാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.പൊതുവെ പിന്തുടര്‍ന്നു പോകുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായ സിലബസ് ആണ് സ്‌കൂളില്‍ പഠിപ്പിക്കുന്നതെന്നും ചില മതങ്ങളുടെ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിലബസാണ് തയ്യാറാക്കിയിരിക്കുന്നതെന്നും പോലീസിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തീര്‍ത്തും മതേതരമല്ലാത്ത സിലബസാണിതെന്നാണ് ആരോപണം.ഭീകര സംഘടനയായ ഐസിസ് ബന്ധമുള്ള ചിലര്‍ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഈ സ്‌കൂളിനെ സംബന്ധിച്ച് അന്വേഷണം നടത്തിയത്.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top