ഭൂമി കുംഭകോണത്തിൽ വൈദികനെ പുറത്താക്കി മുഖം രക്ഷിക്കാൻ സീറോ മലബാർ സഭ .കോടികൾ ക്രമക്കേട് നടന്നെന്ന് കുറ്റസമ്മതം.ഭൂമി കച്ചവട വിവാദത്തില്‍ വമ്പൻ സ്രാവുകൾ രക്ഷപെടും.കർത്താവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നുവോ?

എറണാകുളം : സീറോമലബാർ സഭയുടെ ഉന്നതാധികാരം വഹിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതാദ്ധ്യക്ഷൻ മാർ ആലഞ്ചേരിയെ പ്രതികൂട്ടിൽ നിർത്തുന്ന അതി ഭയങ്കരമായ ഭൂമി കുംഭകോണത്തിനു പുതിയ മാനം വന്നിരിക്കുന്നു .രൂപത ക്രിസ്തുവിനെ ചതിച്ചു ,സർക്കാരിനെ ചതിച്ചു നികുതി വെട്ടിപ്പിനു കൂട്ട് നിന്ന് ,വിശ്വാസികൾ സ്വരൂപിച്ച് ഉണ്ടാക്കിയ സ്വത്ത് കള്ളക്കച്ചവടം നടത്തി 91 കോടി സഭക്ക് നഷ്ടം വരുത്തി .നിയമപരമല്ലാത്ത ,സുതാര്യമല്ലാത്ത കരാർ -വസ്തു കച്ചവടത്തിൽ സഭയുടെ പരമോന്നത പദവിയിൽ ഇരിക്കുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൂട്ടുനിന്നു .സംഭവം വിവാദമായപ്പോൾ രൂപതയുടെ പ്രൊക്യുറേറ്റര്‍ വൈദികനെ ബലിയാടാക്കി നാണക്കേടിൽ നിന്നും മാനക്കേടിൽ നിന്നും മുഖം രക്ഷിക്കാൻ വിഭലശ്രമം നടത്തുന്നതായി ആരോപണം പുറത്ത് വന്നു. അതിരൂപതയിൽ മാർ ആലഞ്ചേരി നടത്തിയിരിക്കുന്ന കോടികളുടെ ഭൂമി കുംഭകോണം മറനീക്കി പുറത്തുവന്നിരിക്കുന്നത് മൂടി വെക്കാൻ ഇടക്കാല റിപ്പോര്‍ട്ടില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോഷി പുതുവയെ പദവിയില്‍ നിന്ന് നീക്കിയതായി രൂപത വക്താവ് പോള്‍ കരോ‍‍ടന്‍ പറഞ്ഞു.ഭൂമി ഇടപാടില്‍ 34 കോടി രൂപ ഇനിയും രൂപതയ്ക്ക് ലഭിക്കാനുണ്ടെന്നും സഭാ വക്താവ് സ്ഥിരീകരിച്ചു.

സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി രൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാട്, തൃക്കാക്കര, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, മരട് എന്നിവിടങ്ങളിലായി ഉണ്ടായിരുന്ന 3 ഏക്കര്‍ സ്ഥലം വില്‍പന നടത്തിയിരുന്നു. എന്നാല്‍ വിപണി വിലയുടെ മൂന്നിലൊന്ന് തുക മാത്രമാണ് ഇതുവരെ രൂപതയ്ക്ക് ലഭിച്ചത്. ഇത് രൂപതാ സമിതികളില്‍ വന്‍ വിവാദത്തിനാണ് വഴിതുറന്നത്. ഇടനിലക്കാരുടെ കയ്യില്‍ നിന്ന് ഇനി 34 കോടിരൂപ ലഭിക്കാനുണ്ടെന്ന് രൂപതാ വക്താവ്  സ്ഥിരീകരിച്ചു.‌7

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഷ‌യം പഠിക്കാന്‍‌ ഫാദര്‍ ബെന്നി മേനാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതിയെ രൂപത നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് പാസ്റ്ററല്‍ കൌണ്‍സിലില്‍ അവതരിപ്പിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ശക്തമായ വിമര്‍ശമാണ് കൌണ്‍സിലില്‍ ഉയര്‍ന്നത്. സുതാര്യതക്കുറവുണ്ടായതായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കത്ത് മുഖേന യോഗത്തെ അറിയിച്ചു.വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് വത്തിക്കാനിലേക്ക് അയക്കും. ഫാദര്‍ പോള്‍ കരേടന്‍ – വക്താവ് എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാടുകള്‍ നടത്തിയ ഫാദര്‍ ജോഷി പുതുവയെ രൂപത പ്രൊക്യുറേറ്റര്‍ പദവിയില്‍ നിന്ന് ‌നീക്കി. അടുത്ത സിറോ മലബാര്‍ സഭാ സിനഡ് വിഷയം ചര്‍ച്ച ചെയ്യും.സഭയുടെ ഭൂമി കച്ചവടത്തിൽ രൂപതയ്ക്ക് വാൻ നഷ്ടം വന്നിട്ടുണ്ട് എന്ന രൂപതാ വക്താവ് സ്ഥിരീകരിച്ചത് മീഡിയവൺ റിപ്പോർട്ട് ചെയ്തു .

അതേസമയം മാർ ആലഞ്ചേരി നടത്തിയിരിക്കുന്ന കോടികളുടെ ഭൂമി കുംഭകോണത്തിന്റെ വിവരം മറനീക്കി പുറത്തുവന്നപ്പോൾ ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചർച്ചചെയ്യാനായി മാത്രം അതിരൂപതയിലെ എല്ലാ വൈദീകരും ഇന്നലെ 21-12-2017 രാവിലെ 10 മണിക്ക് എറണാകുളം, സെന്റ്. മേരീസ് ബസിലിക്കയിൽ ഒരുമിച്ച് കൂടിയിരുന്നു . അതിരൂപതയിൽ ഇപ്പോൾ പ്രവർത്തിക്കുന്നവരിൽ 90% മേൽ വൈദീകരുടെ സാന്നിധ്യം മീറ്റിങ്ങിൽ രേഖപ്പെടുത്തി. മാർ ആലഞ്ചേരിയുടെ കുറ്റസമ്മതവും, ഖേദപ്രകടനവും കുറിക്കുന്ന ഔദ്യോഗികമായ ഒരു കത്ത് വായിച്ചു കൊണ്ടാണ് മീറ്റിങ്ങ് ആരംഭിച്ചത്. തുടർന്ന് അതിരൂപതയിലെ ഔദ്യോഗിക വൈദീകസമിതി നിയോഗിച്ച കമ്മീഷൻ ഒരു മാസം നീണ്ടു നിന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് പൊതുവേദിയിൽ വച്ചു. മാർ ആലഞ്ചേരി തെറ്റുകാരനാണെന്ന റിപ്പോർട്ടാണ് വൈദീക കൂട്ടായ്മ മുമ്പാകെ കമ്മീഷൻ അവതരിപ്പിച്ചത്.പൊതു സമൂഹത്തിനു മുന്നിൽ സത്യത്തിന്റേയും, ധാർമ്മികതയുടേയും വക്താവാകേണ്ട മാർ ആലഞ്ചേരിക്ക് ധാർമ്മികമായ വലിയ വീഴ്ച്ച സംഭവിച്ചിരിക്കുന്നു. ഈ തെറ്റിന്റെ വ്യാപ്തിയും, ഇതുമൂലം സംഭവിച്ചിരിക്കുന്ന മൂല്യച്യുതിയും പൊതുസമൂഹത്തിനു മുന്നിൽ സഭയെയും വിശ്വാസ സമൂഹത്തേയും അരക്ഷിതാവസ്ഥയിൽ എത്തിക്കും. അതിനാൽ തന്നെ മാർ ആലഞ്ചേരിക്കുണ്ടായ ഗുരുതരമായ ഈ തെറ്റുകളെ വസ്തുനിഷ്ടമായി മാർപ്പാപ്പയേയും, വത്തിക്കാൻ കൂരിയായേയും അറിയിക്കുവാനാണ് വൈദീക സമിതി ഐക്യകണ്ടേന തീരുമാനിച്ചത്.സാമ്പത്തികമായ ക്രമക്കേടുകളിൽ ഒരു കണിക പോലും വിട്ടുവീഴ്ച്ചയില്ലാത്ത ഫ്രാൻസീസ് മാർപ്പാപ്പ ഈ വിഷയത്തിൽ എന്ത് തീരുമാനം കൈക്കൊള്ളും എന്നത് സീറോ മലബാർ സഭയുടെ നേതൃ നിരകളിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. വീഴ്ച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മാർ ആലഞ്ചേരി സ്വയം രാജിവെച്ചൊഴിയുന്നതാണ് ക്രിസ്തീയതക്ക് നല്ലതെന്ന പക്ഷമുള്ളവരാണ് അധികവും

ഭൂമി കുംഭകോണ ചരിത്രം

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം കൊഴുക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയുടെ വികസനത്തിനായി പണം കണ്ടെത്താന്‍ തൃക്കാക്കരയിലെ സഭയുടെ സ്ഥലങ്ങള്‍ വില്‍ക്കാന്‍ അതിരൂപത സമിതികളില്‍ ആലോചനകള്‍ നടന്നിരുന്നു. 100 കോടി രൂപയുടെ വില്‍പന കരാറിന് സമിതികള്‍ അംഗീകാരം നല്‍കി. എന്നാല്‍ അതിരൂപതയുടെ ധനകാര്യസമിതിയുടെ മാത്രം അറിവോടെ 27 കോടി രൂപ വിലകാണിച്ച് സ്ഥലം സ്വകാര്യവ്യക്തിക്ക് കര്‍ദിനാള്‍ എഴുതി നല്‍കുകയായിരുന്നു എന്ന് അതിരൂപതയിലെ ഒരു വിഭാഗം ആക്ഷേപിക്കുന്നു. ഒന്‍പത് കോടി രൂപ മാത്രമാണ് വസ്തുകച്ചവടത്തില്‍ രൂപതയ്ക്ക് ലഭിച്ചത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ ബാക്കി തുക നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് വാങ്ങിയ ആള്‍ ആവശ്യപ്പെട്ടു. ശേഷിച്ച തുകയുടെ ഉറപ്പിനായി വാങ്ങിയ ആളുടെ മൂന്ന് സ്ഥലങ്ങള്‍ അതിരൂപതയ്ക്കായി കര്‍ദിനാളിന്റെ പേരില്‍ ഈട് നല്‍കുകയും ചെയ്തു. ഈ സ്ഥലങ്ങളില്‍ ചിലത് പരിസ്ഥിതി ദുര്‍ബല മേഖലയില്‍പെട്ടതാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഇതോടെയാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ ഉന്നയിച്ച് അതിരൂപതയിലെ ഒരു വിഭാഗവും ചില മെത്രാന്മാരും രംഗത്തെത്തിയത്. ഇവര്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വത്തിക്കാന്‍ കാര്യാലയത്തിനും കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനും അടക്കം പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇതിനിടെ ആരോപണങ്ങളെ ക്കുറിച്ച് അതിരൂപത കമ്മീഷന്‍ അന്വേഷിക്കുകയാണെന്നും സഭ വക്താവ് ഫാദര്‍ ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു.സഭാതലവന്‍ ഉള്‍പ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങള്‍ ജനുവരിയില്‍ ചേരുന്ന സീറോമലബാര്‍ സഭ സിനഡ് ചര്‍ച്ച ചെയ്യും.roopatha-kochi

സീറോ മലബാർ സഭക്ക് അതി നിർണായക ദിവസങ്ങളാണ് ഈ ക്രിസ്തുമസ് കാലം .മാർ ആലഞ്ചേരി രാജിയുടെ വക്കിലാണ് .ഭൂമി കച്ചവടവും നികുതി വെട്ടിപ്പും സഭയെ പിടിച്ച് കുലുക്കിയിരിക്കയാണ് .സഭയിൽ ദിനവുമുയർന്നു വരുന്ന വൈദികരുടെ ലൈംഗിക അരാചകത്വത്തിനു മുന്നിൽ പിടിച്ച് നിൽക്കാനാകതെ വിഷമിക്കുന്ന കാലഘട്ടത്തിൽ അതിലും ഭീകരമായ സഭയെ മൊത്തം വിഴുങ്ങുന്ന ഭൂമി കച്ചവടം സഭയുടെ ഉന്നതനെ തന്നെ പ്രതികൂട്ടിൽ നിർത്തിയിരിക്കുന്നത് അതിനിടെ കർദിനാൾ മാർ ആലഞ്ചേരി സഭയുടെ പ്രിസിപ്പട്ടേറിയൻ സമിതിക്ക് മുന്നിൽ എത്തുകയാണ് .മാർ ആലഞ്ചേരി സഭയുടെ പ്രിസിപ്പട്ടേറിയൻ സമിതിക്ക് മുൻപാകെ മൊഴി കൊടുക്കാനിരിക്കയാണ് .പിതാവിന്റെ മൊഴി സമിതിക്ക് വിശ്വാസത്താൽ എത്താനാകുന്നില്ലാ എങ്കിൽ കർദിനാൾ മാർ ആലഞ്ചേരിക്ക്
രാജി വെക്കുക മാത്രമേ മുന്നിൽ മാർഗമുള്ളൂ .സഭ അതി നിർണായകമായി ഈ പ്രതിസന്ധിയിലൂടെ പോകുമ്പോൾ ധാർമികത ഉയർത്തി പിടിച്ച് കർദിനാൾ സ്റ്റെപ് ഡൗൺ ചെയ്യുന്നതാണ് നല്ലതെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായം .എ ന്നാൽ രാജി വെച്ചാൽ സഭയുടെ വൻ തകർച്ചയും ഭൂമി ഇടപാടിൽ കുറ്റകരമായ നടപടികൾ ഉണ്ടായി എന്നും പൊതുസമൂഹം അറിയും .അത് സീറോമലബാർ സഭയുടെ അസ്ഥിവാരം തോണ്ടും .എന്നാൽ അതല്ല സഭക്ക് പ്രധാനം ഉന്നത ധാർമിക മൂല്യം ഉയർത്തി പിടിക്കണം എന്നാണ് പലരും ഉയർത്തുന്നത് .തെറ്റ് പറ്റിയാൽ തിരുത്തണം .

സമീപ കാലത്ത് മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തിയ സ്ഥല വില്പനകളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. രൂപതയുടെ നഗരമദ്ധ്യത്തിലുള്ള 5 സ്ഥലങ്ങൾ സെന്റിന് 905000 ( ഒൻപത് ലക്ഷത്തി അയ്യായിരം രൂപ) യിൽ കുറയാതെ ലഭിക്കണം എന്ന നിബന്ധനയിൽ വിൽക്കുന്നതിനായി ഫിനാൻസ് ഓഫീസറായ വൈദീകനെ ചുമതലപ്പെടുത്തി. ഈ ഭൂമികളുടെ ആകെ വിസ്തീർണ്ണം 3 ഏക്കറാണ്.കാക്കനാട് നൈപുണ്യ സ്‌കൂൾ, എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്, ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെന്റ്, കരുണാലയം, തൃക്കാക്കരയോട് ചേർന്ന് കിടക്കുന്ന, അലക്സിയൻ ബ്രദേഴ്സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന ഒരൊറ്റ നിയോഗത്തിലേക്കായി നൽകിയ സ്ഥലം 1 ഏക്കർ, കാക്കനാട് നിലംപതിഞ്ഞ മുകളിൽ 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിവയായിരുന്നു അവ. തേവര, കലൂർ സ്റ്റേഡിയം, കുണ്ടന്നൂർ, വരന്തരപ്പള്ളി എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും ത്വരിത ഗതിയിൽ വിൽക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നും ആരോപണമുണ്ട്. ഈ സ്ഥലം വിൽപ്പനയാണ് ആലഞ്ചേരിയെ പ്രശ്നത്തിലാക്കുന്നത്.alencherry2

ആകെ വരുന്ന 3 ഏക്കർ സ്ഥലം 905000 രൂപയിൽ കുറയാതെ വിൽക്കണം എന്ന ധാരണപ്രകാരം 27 കോടി 24 ലക്ഷം രൂപയാണ് രൂപതയ്ക്ക് കിട്ടേണ്ടത്. പ്രസ്തുത സ്ഥലങ്ങളിൽ കുണ്ടന്നൂരിൽ മരടിലുള്ള ഭൂമി ഒഴികെ 4 സ്ഥലങ്ങളുടെ വിൽപന നടന്നു. ഈ 4 സ്ഥലങ്ങളുടെ ആകെ വിസ്തീർണ്ണം 2 ഏക്കർ 46 സെന്റാണ് മാർ ആലഞ്ചേരി നൽകിയ അനുവാദ പ്രകാരം 22 കോടി 26 ലക്ഷത്തി മുപ്പതിനായിരം രൂപയാണ് അതിരൂപതയ്ക്ക് ലഭിക്കേണ്ടത്. ഈ പറയുന്ന 4 സ്ഥലങ്ങളുടേയും തീറാധാരങ്ങളിൽ മാർ ആലഞ്ചേരി ഒപ്പുവച്ചിട്ടും കേവലം 9 കോടി രൂപ മാത്രമാണ് അതിരൂപതയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതാണ് ആലഞ്ചേരിക്കെതിരെ മറുവിഭാഗം ചർച്ചയാക്കുന്നത്. ക്രയവിക്രയങ്ങളിലെ ദുരൂഹതയും, അധാർമ്മിക ഇടപെടലുകളും, കള്ളപ്പണ ഇടപാടുകളും, നികുതി വെട്ടിപ്പും ചർച്ചയാക്കുകയാണ് ആലഞ്ചേരി വിരുദ്ധർ.

സ്ഥലത്തിന് ലഭിക്കേണ്ട മുഴുവൻ തുകയും കിട്ടി ബോദ്ധ്യപ്പെട്ടിട്ട് മാത്രമേ പ്രമാണം ആധാരം ചെയ്തു കൊടുക്കാവൂ എന്നിരിക്കേ, മുഴുവൻ തുകയും കിട്ടാതെ എന്തിന് മാർ ആലഞ്ചേരി ഇതിൽ ഒപ്പു വച്ചുവെന്നാണ് ഉയർത്തുന്ന ചോദ്യം. എന്നാൽ സ്ഥലം ഇടപാടിന് ആരും യഥാർത്ഥ വില കാണിക്കാറില്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ബാക്കി വില കണക്കിൽ പെടാതെ സഭാ സംവിധാനങ്ങളിൽ തന്നെ ഉണ്ടാവും. എന്നാൽ സ്ഥലം വിൽക്കാൻ സമ്മതിച്ച കരാറിൽ ഒരു വില പറഞ്ഞതിനാൽ ആ വിലയിൽ കുറച്ച് കണക്കിൽ വരുന്നതാണ് പ്രശ്നം. ആലഞ്ചേരി അടിച്ചു മാറ്റിയതല്ല എന്ന് മിക്കവർക്കും ബോധ്യം ഉണ്ടെങ്കിലും സാങ്കേതികമായി ഇതൊരു തലവേദനയായി മാറുകയാണ്. ഇതാണ് മേജർ അർച്ച് ബിഷപ്പിനെ സമ്മർദ്ദത്തിലാക്കുന്നത്.സഭയുടെ പൈതൃകമായ സ്വത്തുക്കളുടെ പരിപാലനത്തിലും ക്രയവിക്രയങ്ങളിലും അനിതരസാധാരണമായ ശ്രദ്ധയും വേണ്ടത്ര മുന്നൊരുക്കങ്ങളും നിർബന്ധമായും പാലിച്ചിരിക്കണം എന്ന കത്തോലിക്കാസഭാ നിയമങ്ങളുടെ (ഇഇഋഛ 1035, 1036, 1037, 1038, 1042, 934) പച്ചയായ ലംഘനവും നടന്നുവെന്നാണ് ആരോപണം.

സീറോ മലബാർ സഭയിലെ ഏറ്റവും വലിയ രൂപതയും, ചരിത്രം കൊണ്ടും സാമ്പത്തിക സുസ്ഥിരതകൊണ്ടും പ്രഥമസ്ഥാനം അലങ്കരിക്കുന്നതുമായ രൂപതയാണ് എറണാകുളം അങ്കമാലി അതിരൂപത. ഈ അതിരൂപതയുടെ സുദ്യഢവു0 സുസ്ഥിരവുമായ സാമ്പത്തീക സ്ഥിതിയിന്മേൽ മാർ ആലഞ്ചേരി നടത്തിയ അപക്വവും ദുരൂഹവും അധാർമ്മികവുമായ ഇടപെടലുകളെ തുറന്നുകാട്ടുമെന്നും മറു വിഭാഗം ആരോപിക്കുന്നു. അതിനിടെ ഭൂമി വിവാദം കൊഴുക്കുമ്പോൾ കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജി വെക്കുമെന്നും പ്രചരണം ഉണ്ട് .എന്നാൽ ഈ സൂചന തള്ളാതെ സഭ മൗനം പാലിക്കുന്നു .അതിനിടെ ആണ് കർദിനാളിന് എതിരെ പരാതികൾ പോയിരിക്കുന്നത് .ആയതിനാൽ ഈ ക്രിസ്തുമസ് സീറോ മലബാർ സഭക്ക് സന്തോഷകരമായിരിക്കില്ല .

 

Top