ഭൂമി കുംഭകോണം ഭീഷണിയിൽ ഒതുക്കി! ഇനിയും ശബ്ദമുയർത്തിയാൽ അച്ചന്മാർക്കെതിരെ നടപടി ; ആർച്ച് ബിഷപ്പിന്റെ നിയമവിരുദ്ധ ഭൂമികച്ചവടത്തിന് പിന്തുണയുമായി സിനഡ്

കൊച്ചി: കള്ളപ്പണം വെളിപ്പിക്കൽ നികുതി വെട്ടിപ്പ് ഹവാല തുടങ്ങിയ അതി ഗുരുതരമായ നൂറുകോടിയുടെ തട്ടിപ്പ് ഭീഷണിയുടെ വാൾ കാട്ടി ഒതുക്കിതീർക്കുന്നു .സീറോ മലബാർ സഭയിൽ ഭൂമി കുംഭകോണം സാങ്കേതികത്വത്തിൽ ഒതുക്കി കർദിനാളിന്റെ വെള്ളപൂശി .നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അധാർമികത ആവിയായപ്പോൾ സഭയുടെ നൂറുകോടിയും ആവിയാകുന്നു .ഇനി വിരുദ്ധ സ്വരം ഉയർത്തിയാൽ വൈദികരെ സഭയിൽ നിന്നും പുറത്താകും എന്ന ഭീഷണിയിൽ സിനഡ് എൽ എത്തി നിൽക്കുന്നു .36 തവണ കള്ളാ പറഞ്ഞു ആധാരം ചെയ്ത കർദിനാൾ മാർ ആലഞ്ചേരിയുടേത് വെറും സാങ്കേതിക പിഴവ് മാത്രമായി ലഘൂകരിച്ച് സിനഡ് തീരുമാന ഉടൻ വരും . സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ തുടരുന്ന സിനഡിലാണ് ധാരണയുണ്ടായത്.ഇതോടെ വിവാദ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിക്കാനുള്ള ഫോർമുലയിൽ തീരുമാനമായി. മാർ ആലഞ്ചേരി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നവരെ അച്ചടക്ക വാൾ കാട്ടി ഒതുക്കി എന്നാണ് ആരോപണം .എതിർ പക്ഷം ഇനിയും വിരുദ്ധസ്വരം ഉണ്ടാക്കിയാൽ കത്തോലിക്കാ സഭയിൽ നിന്നും പുറത്ത് പോകേണ്ട അവസ്ഥയാണ് .അതിനാ അവരും അനുനയത്തിന് തയ്യാറാകുമെന്നറിയുന്നു .വിവാദ വിഷയത്തിൽ പ്രത്യേക അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി മുന്നോട്ട് വച്ച ഒത്തുതീർപ്പ ഫോർമുല ഇരുകൂട്ടരും അംഗീകരിച്ചു. ആലഞ്ചേരിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ ആർക്കെതിരേയും അച്ചടക്ക നടപടി എടുക്കില്ല. ഇതിനൊപ്പം ഭൂമി വിൽപ്പനയിലെ നഷ്ടം മാറ്റാനുള്ള നടപടിയും എടുക്കും. ഈ വിഷയത്തിൽ സാങ്കേതികമായ നോട്ട പിശകാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ആലഞ്ചേരിയെ തള്ളിപ്പറയേണ്ടതില്ലെന്നാണ് സിനഡ് തീരുമാനം എന്ന് പറയുമ്പോഴും തടഞ്ഞതിനും വൈദിക സമതി കണ്ടെത്തിയ റിപ്പോർട്ടും കര്ദിനാലും സംഘവും പൂഴ്ത്തി .

ഈ സിനഡിന് മുമ്പിലുണ്ടായിരുന്ന പ്രധാന അജണ്ട ഇടുക്കി രൂപതയുടെ ബിഷപ്പിനെ കണ്ടെത്തലായിരുന്നു. ഇതും ഏകാഭിപ്രായത്തോടെ ചെയ്യാൻ സിനഡിനായി. ഇതോടെ സീറോ മബലാർ സഭയിലെ പ്രശ്‌നങ്ങളും പരിഹിരിക്കപ്പെടുകയാണ്. വിഷയത്തിൽ വത്തിക്കാൻ ഇടപെടില്ലെന്നും വിമതർക്ക് ബോധ്യമായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സിനഡിന്റെ ഒത്തുതീർപ്പ് ഫോർമുല അംഗീകരിക്കുന്നത്. ഭൂമി ഇടപാടിൽ സഭയ്ക്കുണ്ടായ നഷ്ടത്തിന് ആലഞ്ചേരി ഖേദപ്രകടനം നടത്താനും സാധ്യതയുണ്ട്. ഇനി ആർച്ച് ബിഷപ്പിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് സിനഡിലുണ്ടായിരിക്കുന്ന ധാരണ.സീറോ മലബാർ സഭ ഭൂമി ഇടപാട് സംബന്ധിച്ച വിഷയത്തിൽ പ്രശ്‌ന പരിഹാരത്തിന് പുതിയ സമിതിയെ നിയമിച്ചുള്ള സിനിഡ് തീരുമാനം എറണാകുളം രൂപതയിലെ വൈദികരുടെ ക്ഷോഭം ശമിപ്പിക്കാൻ മാത്രമായിരുന്നു. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടായിരുന്നു് സമിതി കൺവീനർ. ഈ സമിതി ഭൂമി ഇടപാട് അന്വേഷിക്കില്ല. വൈദികരുടെ ആവശ്യപ്രകാരം അന്വേഷണത്തിന് ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ നടന്ന സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഭൂമി ഇടപാട് സംബന്ധിച്ച വിവരങ്ങൾ സിനഡിനെ വിശദമായി ധരിപ്പിച്ചിരുന്നു. നടപടിക്രമങ്ങളിൽ ഉണ്ടായ സാങ്കേതികമായ വീഴ്ചകൾ മാത്രമാണ് ഉണ്ടായതെന്നാണ് അദ്ദേഹം അറിയിച്ചത്. നേരത്തെ സ്ഥിരം സിനഡിനു മുന്നിലും ഇത് നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് സിനഡ് അംഗീകരിച്ചു. സീറോ മലബാർ സഭ എറണാകുളം- അങ്കമാലി രൂപതയിൽ മാത്രം നടന്ന ഭൂമി ഇടപാടാണ് ഇത്. അതിനാൽ ഇക്കാര്യത്തിൽ അമിത പ്രാധാന്യം നൽകേണ്ടതില്ല എന്ന നിലപാടാണ് സിനഡ് ആദ്യം കൈക്കൊണ്ടത്. എന്നാൽ രൂപതയിലെ വൈദികരെ തണുപ്പിക്കണമെന്ന അഭിപ്രായവും ഉയർന്നു. ഇതേ തുടർന്നാണ് പുതിയ കമ്മറ്റിയെ നിയമിച്ച് ഉത്തരവായത്. ഇവർ അതിവേഗ ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാക്കുകയായിരുന്നു.

അതേസമയം ഇടുക്കി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫാ.ജോൺ നെല്ലിക്കുന്നേലിനെ നിയമിക്കാൻ ധാരണ. സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ തുടരുന്ന സിനഡിലാണ് ധാരണയുണ്ടായത്. ഇടുക്കി രൂപതയുടെ ആദ്യബിഷപ്പായ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ കഴിഞ്ഞ സെപ്റ്റംബറിലാണ്, മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്ക് വിരമിക്കൽ അപേക്ഷ നൽകിയത്. 75 വയസ്സു തികഞ്ഞ ബിഷപ്പുമാർ വിരമിക്കണമെന്ന കാനോൻ നിയമപ്രകാരമായിരുന്നു അപേക്ഷ. പുതിയ ബിഷപ്പിനെ നിയമിക്കുന്നതുവരെ കാവൽബിഷപ്പായി പദവിയിൽ തുടരാൻ മേജർ ആർച്ച് ബിഷപ്പ് നിർദേശിച്ചു. 2003 ജനുവരി 15-നാണ് കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി കരിമ്പൻ ആസ്ഥാനമായി പുതിയ രൂപത സ്ഥാപിച്ചത്.

Top