ക്രൈം ഡെസ്‌ക്
ലഖ്‌നൗ: മൂന്നും നാലും വിവാഹം ചെയ്യുന്നതിനായി ആദ്യ ഭാര്യയുടെ അശ്ലീല വീഡിയോ പകർത്തി ഇവരെ ഭീഷണിപ്പെടുത്തി വിവാഹ മോചനത്തിനു ഒരുങ്ങിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മൂന്നു വിവാഹം കഴിച്ച ശേഷം നാലാമത് ഒരു വിവാഹത്തിനൊരുങ്ങുന്നതിനിടെയാണ് യുവാവിനെതിരെ ഭാര്യമാർപരാതിയുമായി എഥ്തിയത് ഇതോടെ ഭർത്താവിന്റെ നാലാം കെട്ട് മുൻ ഭാര്യമാർ ചേർന്ന് മുടക്കുകയും ചെയ്തു. അഡീഷണൽ എസ്പി ദിനേശ് ത്രിപാഠിയെ കണ്ടാണ് ആദ്യ മൂന്ന് ഭാര്യമാരും ഭർത്താവിനെതിരെ പരാതി നൽകിയത്. മുപ്പതുകാരനായ ഡാനിഷിനെതിരെയായിരുന്നു പരാതി.
2013ലാണിയാൾ ആദ്യ വിവാഹം ചെയ്തത്. ഭാര്യയുടെ അശ്ലീല വീഡിയോ പകർത്തിയ ഡാനിഷ് പിന്നീട് അഭിപ്രായ വിത്യാസമുണ്ടായപ്പോൾ ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. അല്പ നാളുകൾക്ക് ശേഷം ഇയാൾ മുത്തലാഖിലൂടെ വിവാഹബന്ധം വേർപ്പെടുത്തി. തുടർന്നായിരുന്നു രണ്ടാം കെട്ട്. ഒരു വർഷം പിന്നിട്ടപ്പോഴേക്കും ഇയാൾ രണ്ടാം ഭാര്യയേയും ഉപേക്ഷിച്ചു.
ഇതിനിടെ ബന്ധുവിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ ഡാനിഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ പെൺകുട്ടിയെ വിവാഹം ചെയ്തു. ഈ പെൺകുട്ടിയുമായും ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ഡാനിഷ് നാലാം കെട്ടിന് ഒരുങ്ങിയത്. ഡാനിഷിന്റെ പേരിൽ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.