ടിക് ടോക് വീഡിയോ പോണ്‍ സൈറ്റുകളില്‍; വന്‍ ചതിക്കുഴികളുടെ അറിയാ കഥകള്‍…

യുവാക്കളെ പിടിച്ചടക്കി ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ വളര്‍ച്ച വേഗത്തിലായിരുന്നു. 2018 ലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഫേസ്ബുക്കിനും വാട്‌സാപ്പിനും സ്‌നാപ്ചാറ്റിനും പോലും കീഴടങ്ങാത്ത കുഞ്ഞു കുട്ടികള്‍ പോലും രാപ്പകല്‍ ടിക് ടോക്കിലാണ്.  വിവിധ രാജ്യങ്ങളില്‍ നിന്നായി ടിക് ടോക്കിലെത്തുന്നത് 11 നും 14ലും ഇടയില്‍ പ്രായമുള്ള കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ഇവരാണ് ഏറ്റവും കൂടുതല്‍ സെല്‍ഫി വിഡിയോകളും പോസ്റ്റ് ചെയ്യുന്നത്.

ഫ്രാന്‍സില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം മൊത്തം ടിക് ടോക് ഉപയോക്താക്കളില്‍ 38 ശതമാനവും കുട്ടികളാണെന്നാണ്. ഇവരില്‍ തന്നെ ഭൂരിഭാഗവും പെണ്‍കുട്ടികള്‍. ഇവരെല്ലാം പോസ്റ്റ് ചെയ്യുന്ന സെക്‌സി വിഡിയോകളാണ് വലിയ ചര്‍ച്ചാ വിഷയം. ലൈക്കും ഫോളവേഴ്‌സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്‌നവിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈക്ക് കുറഞ്ഞു പോയാല്‍ അടുത്ത വിഡിയോയില്‍ കൂടുതല്‍ സെക്‌സിയായി എത്താന്‍ കുട്ടികള്‍ തയാറാകുന്നുവെന്നത് വന്‍ ഭീഷണിയാണ്. ടിക് ടോക്കില്‍ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുന്‍നിര പോണ്‍ വെബ്‌സൈറ്റുകളിലും യുട്യൂബ്, ഫെയ്‌സ്ബുക് പോലും പൊതു പോര്‍ട്ടലുകളിലും ‘സെക്‌സ്’ ടാഗോടെ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഇതുനടക്കുന്നതെന്നാണ് വസ്തുത.

ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സെക്‌സി വിഡിയോകള്‍ മാത്രം ഉള്‍പ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്‌സൈറ്റുകളും ചെയ്യുന്നവരുണ്ട്. ടിക് ടോക് ആപ്പ് ഓപ്പണ്‍ ചെയ്താല്‍ തന്നെ നിരവധി വിഡിയോകളാണ് മുന്നിലേക്ക് വരുന്നത്. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത സെക്‌സി വിഡിയോകള്‍ ഉള്‍പ്പെടുത്തി ആല്‍ബം നിര്‍മിക്കുന്നവര്‍ വരെയുണ്ട്. തമാശകള്‍, സ്‌കിറ്റുകള്‍, നഗ്‌നത, നിയോനാസി, കരോക്കെ വിഡിയോകള്‍, പാട്ടുകള്‍ അങ്ങനെ പോകുന്നു ടിക് ടോക് തരംഗം. ഭൂരിഭാഗം വിഡിയോകളിലും കുഞ്ഞു കുട്ടികളാണ്.

പത്തിനും ഇരുപതിനും ഇടയിലുള്ള കുട്ടികളാണ് ടിക് ടോക്കിന് കീഴടങ്ങിയിരിക്കുന്നത്. ടിക് ടോക്കില്‍ ഒന്നിനും നിയന്ത്രണമില്ല. എന്തും ഏതും എപ്പോഴും പോസ്റ്റ് ചെയ്യാം. നിയന്ത്രണമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പിന്നണിയില്‍ നടക്കുന്ന പല സംഭവങ്ങളും കമ്പനി അധികൃതര്‍ അറിയുന്നില്ല. മിക്ക രാജ്യങ്ങളിലെയും പൊലീസ് തന്നെ മുന്നറിപ്പ് സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ടിക് ടോകിലെ കൗമാര ഉപയോക്താക്കള്‍ സൂക്ഷിക്കണം. ലൈംഗിക ആക്രമണങ്ങളെ കരുതിയിരിക്കണമെന്നുമാണ് മുന്നറിയിപ്പ്. എന്തിന് ചൈനയിലെ മുന്‍നിര മാധ്യമമായ സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് വരെ ടിക് ടോകിനെ സൂക്ഷിക്കണമെന്ന് പറഞ്ഞു.

സെക്‌സി വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളെ കുറ്റവാളികള്‍ പിന്തുടരുന്നുണ്ട്. ടിക് ടോക്കിലെ പേര്, ഫോണ്‍ നമ്പര്‍, ധരിക്കുന്ന സ്‌കൂള്‍ യൂണിഫോം എന്നിവ മനസ്സിലാക്കി പിന്തുടരുന്നുണ്ട്. ഇവിടെ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ ലഭ്യമായ, ഫെയ്‌സ്ബുക്, ട്വിറ്റര്‍ പോലുള്ള മറ്റു വെബ്‌സൈറ്റുകളില്‍ നിന്നും വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുന്നു. സ്‌കൂളില്‍ പോകുന്ന മിക്ക വിദ്യാര്‍ഥികളും ഇന്ന് ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ ഉള്‍പ്പെടുത്താത്ത പെണ്‍കുട്ടികള്‍ പോലും ടിക് ടോക്കില്‍ എല്ലാം വെളിപ്പെടുത്തുന്നു. സെല്‍ഫി വിഡിയോകളാല്‍ സമ്പന്നമാക്കുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികള്‍ ഡാന്‍സിന് വേണ്ടി വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

എന്നാല്‍ ഈ വിഡിയോകള്‍ ടിക് ടോക്കില്‍ നിന്ന് പുറത്തുവരുന്നത് സെക്‌സി ലേബലിലാണ് സെക്‌സി ദുരന്തം വ്യാപകമായതോടെ കഴിഞ്ഞ ജൂലൈയില്‍ ഇന്തൊനീഷ്യ സര്‍ക്കാര്‍ ടിക് ടോക് നിരോധിച്ചു. ടിക് ടോക്കില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിരവധി ബോധവല്‍കരണ വിഡിയോകള്‍ വരെ പുറത്തിറക്കി. ചൈല്‍ഡ് പ്രോണോഗ്രാഫി തന്നെയാണ് ടിക് ടോക്കിലെ ഏറ്റവും വലിയ വെല്ലുവിളിയും ദുരന്തവും. വിഡിയോ നിരീക്ഷിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും 6,000 മുതല്‍ 10,000 പേരെ വരെ നിയമിച്ചിട്ടുണ്ടെന്നാണ് ടിക് ടോക് പറയുന്നത്. എന്നാല്‍ വിഡിയോകളുടെ എണ്ണം കൂടിയതോടെ ഒന്നും ചെയ്യാനാകാതെ ഇവര്‍ ബുദ്ധിമുട്ടുകളാണ്.

സുരക്ഷിതമെന്ന ലേബലുണ്ടെങ്കിലും ടിക്ടോക്കില്‍ സെക്‌സ്, നഗ്‌ന ഫോട്ടോകളും വിഡിയോകളും ആവശ്യപ്പെടുന്നവരുടെ സംഖ്യ വര്‍ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടിക്ടോക്കിന്റെ സ്ഥിരം ഉപയോക്താക്കളായ കുട്ടികള്‍ തന്നെ ഈ പരാതിയുമായി പരസ്യമായി രംഗതെത്തിയിട്ടുണ്ട്. കുട്ടികള്‍ പോസ്റ്റു ചെയ്ത വിഡിയോകള്‍ക്കു താഴെ കമന്റായും നഗ്‌ന ഫോട്ടോ ആവശ്യം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിഡിയോകളും നഗ്‌ന ഫോട്ടോകളും അന്വേഷിക്കുന്ന വ്യക്തിയെന്ന വിശേഷണത്തോടു കൂടിയ പ്രൊഫൈല്‍ വരെ ടിക്ടോക്കില്‍ കാണാം

. 13 വയസിനു താഴെയുള്ള കുട്ടികളുടെ പോസ്റ്റുകള്‍ക്കു താഴെവരെ നഗ്‌ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങളുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത. 13 വയസിനു താഴെ പ്രായമുള്ളവര്‍ക്കു ടിക് ടോക് ഉപയോഗിക്കാനാകില്ല എന്നതാണ് ചട്ടം. നഗ്‌ന ഫോട്ടോകളുമായി ബന്ധപ്പെട്ട പതിവു ഹാഷ്ടാഗുകള്‍ ഉപയോഗിച്ചുള്ള സേര്‍ച്ചില്‍ ടിക്ടോക്കില്‍ നിന്നും ഉത്തരമൊന്നും തന്നെ ലഭിക്കില്ലെങ്കിലും ചില ഹാഷ്ടാഗുകള്‍ നയിക്കുന്നത് ഇത്തരം മേഖലകളിലേക്കാണ്. നഗ്‌ന ഫോട്ടോകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്ന അക്കൗണ്ടുകളെ ചുറ്റിപ്പറ്റിയുള്ളവരും നിരവധിയാണ്. കമന്റായോ സന്ദേശമായോ വിഡിയോയോ ഫോട്ടോയോ അയക്കാനോ പോസ്റ്റ് ചെയ്യാനോ ടിക്ടോക് അനുവദിക്കാത്തതിനാല്‍ ഇരയെ ആകര്‍ഷിക്കാനായി മറ്റുവഴികള്‍ തേടുന്നവരും നിരവധിയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നല്ല ബന്ധം സ്ഥാപിച്ച ശേഷം പിന്നീട് തുടര്‍ന്നുള്ള സൗഹൃദം മറ്റു ആപ്ലിക്കേഷനുകള്‍ വഴിയാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരം അക്കൗണ്ടുകള്‍ ഒറ്റപ്പെട്ടതല്ല. ആയിരക്കണക്കിന് ഫോളവേഴ്‌സുള്ള അക്കൗണ്ടുകളുമുണ്ട്. കുട്ടികളെന്ന വ്യാജേന അക്കൗണ്ട് നിയന്ത്രിച്ചു നഗ്‌ന ഫോട്ടോകളും മറ്റും ആവശ്യപ്പെടുന്നവരുമുണ്ട്. എന്നാല്‍ ഒരു അക്കൗണ്ട് ഉടമയുടെ യഥാര്‍ഥ പ്രായം മനസ്സിലാക്കാനുള്ള സംവിധാനം നിലവിലില്ല.

Top