650 സ്ത്രീകളുമായി കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് വെസ്റ്റിന്‍ഡീസ് മുന്‍ താരം ടിനോ ബെസ്റ്റ്

ലണ്ടന്‍ : അറുനൂറിലധികം സ്ത്രീകളുമായി കിടക്ക പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി വെസ്റ്റിന്‍ഡീസ് മുന്‍ താരം ടിനോ ബെസ്റ്റ്. ഡെയ്‌ലി മെയ്‌ലില്‍ പ്രസിദ്ധീകരിച്ച ‘മൈന്‍ഡ് ദ് വിന്‍ഡോസ്, മൈ സ്‌റ്റോറി’ എന്ന ആത്മകഥയിലാണ് ടിനോയുടെ വെളിപ്പെടുത്തല്‍. ക്രിക്കറ്റ് മാച്ചുകളുമായി ബന്ധപ്പെട്ട് ലോകം ചുറ്റുന്നതിനിടെയാണ് ഇത്രയധികം സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തിയത്. തന്റെ ആദ്യത്തെ പ്രണയം തകര്‍ന്നതാണ് ഇത്തരമൊരു ജീവിതം തെരഞ്ഞെടുക്കാന്‍ കാരണമെന്നും ടിനോ പറഞ്ഞു.

സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാന്‍ തനിക്ക് പ്രത്യേക കഴിവുണ്ടെന്നാണ് ടിനോയുടെ അവകാശവാദം. താന്‍ കറുത്ത ബ്രാഡ് പിറ്റാണെന്നും ലോകത്തിലെ ഏറ്റവും സുന്ദരനായ കഷണ്ടിത്തലയനാണ് താനെന്നും ടിനോ അവകാശപ്പെടുന്നു. എവിടെപ്പോയാലും താന്‍ സ്ത്രീകളുമായി വളരെ പെട്ടെന്ന് സൗഹൃദത്തിലാകും ആ സൗഹൃദ ബന്ധങ്ങളിലൂടെയാണ് 500 മുതല്‍ 650 വരെ സ്ത്രീകളുമായി കിടക്ക പങ്കിടാന്‍ അവസരം ലഭിച്ചത്. ആദ്യ പ്രണയിനിയായ മെലീസയില്‍ തനിക്ക് ടമാനി എന്ന പേരുള്ള 11 വയസുള്ള കുട്ടിയുണ്ടെന്നും താരം വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകളുമായി പരിചയപ്പെടുന്നതിന് തന്റേതായ ശൈലിയുണ്ട്. ‘ഏതെങ്കിലും പെണ്‍കുട്ടിയെ ഒറ്റക്കു കണ്ടാല്‍ ഞാന്‍ പോയി പരിചയപ്പെടും. എന്റെ പേരുപറഞ്ഞാണ് തുടങ്ങുന്നത്. എന്റെ പേര് ബെസ്റ്റ്, നിങ്ങളുടെയോ എന്ന് ചോദിച്ചാണ് തുടങ്ങുന്നത്. വിന്‍ഡീസ് ടീമിലെത്തുമ്പോള്‍ ഞാന്‍ മറ്റുള്ളവരെക്കാള്‍ ചെറുപ്പമായിരുന്നു. പോരാത്തതിന് സൗന്ദര്യവുമുണ്ട്. അതാകാം പെണ്‍കുട്ടികളെന്നെ ഇഷ്ടമാകാന്‍ കാരണം’ ടിനേ പറയുന്നു.

Top