ചോരയിറ്റുന്ന ഭ്രൂണം പ്ലാസ്റ്റിക് കവറിലാക്കി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍; പുറത്തു വന്നത് ക്രൂരപീഡന കഥ

വളര്‍ച്ചയെത്താത്ത ഭ്രൂണം പ്ലാസ്റ്റിക് കവറിലാക്കി എസ് പി ഓഫീസിലെത്തി20 കാരിയായ ദളിത് വനിത. കഴിഞ്ഞ ഏതാനം മാസങ്ങളായി നിരവധി പേര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്നാണ് അബോര്‍ഷന്‍ സംഭവിച്ചതെന്നും കണ്ണീര്‍ വാര്‍ത്തുകൊണ്ട് എസ്പി യോട് യുവതി വിവരിച്ചു. സംഭവത്തെ കുറിച്ച് പിന്നീട് അന്വേഷിച്ച പൊലീസ് അബോര്‍ഷന് സഹായിച്ച നഴ്സ് അടക്കമുള്ള കുറ്റവാളികളില്‍ ചിലരെ അറസ്റ്റ് ചെയ്തു. മനസാക്ഷിയെ നടക്കുന്ന സംഭവം നടന്നത് മധ്യപ്രദേശിലാണ്. രാജ്യത്ത് വനിതാ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബി.ജെ.പി കഴിഞ്ഞ മൂന്ന് ടേമായി ഭരിക്കുന്ന മധ്യപ്രദേശ്. മധ്യപ്രദേശിലെ വിദൂര ഗ്രാമമായ സത്നയില്‍ നിന്നുള്ള 20 കാരിയായ പെണ്‍കുട്ടിയാണ് ബുധനാഴ്ച സ്റ്റേഷനിലെത്തി തന്റെ കദന കഥ വിവരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നീരജ് പാണ്ഡേ, സഹോദരന്‍ ധീരജ് പാണ്ഡേ എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തില്‍ പങ്കുള്ള നഴ്‌സ് സപ്ന പാണ്ഡേയും അറസ്റ്റിലായിട്ടുണ്ട്. പട്ടിക ജാതി പട്ടിക വര്‍ഗ പീഡനമടക്കമുള്ള നിരവധി കുറ്റകൃത്യങ്ങളാണ് പ്രതികളില്‍ ചുമത്തിയിരിക്കുന്നതെന്ന് എസ് പി രാജേഷ് ഹിങ്കാക്കര്‍ പറഞ്ഞു. പ്രതികള്‍ രണ്ടു പേരും ചേര്‍ന്ന മാസങ്ങളായി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ വിവാഹ വാഗ്ദാനവും നല്‍കി. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് തടങ്കലിലാക്കിയ തന്നെ രണ്ട് സഹോദരന്‍മാരും ചേര്‍ന്ന് രണ്ടാഴ്ച തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സത്നയിലായിരുന്ന തന്നെ അവശതയെ തുടര്‍ന്ന് ഇവര്‍ തന്നെ ആസ്പത്രിയിലാക്കിയെന്നും അവിടെ വച്ച് നഴ്സ് അബോര്‍ഷന് സഹായിച്ചെന്നും യുവതി പോലീസിനോട് പറഞ്ഞു.

Top