ക്യാന്‍സര്‍ ബാധിതയായ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; സഹായം തേടിയ വഴിയാത്രക്കാരനും പീഡിപ്പിച്ചു

ലക്‌നൗ: പതിനാറുകാരിയെ മണിക്കൂറുകള്‍ക്കിടെ മൂന്ന് പേര്‍ ചേര്‍ന്ന് നിരവധി തവണ പീഡിപ്പിച്ചതായി പരാതി. ക്യാന്‍സര്‍ ബാധിതയായ പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. ഉത്തര്‍പ്രദേശിലെ സരോജിനി നഗര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് വെള്ളിയാഴ്ച കൂട്ടബലാത്സംഗം നടന്നത്. രണ്ട് പേരാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ സഹായം തേടിയയാളും പീഡിപ്പിച്ചതായാണ് മൊഴി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി.

ലക്നൗവിലെ സരോജിനി നഗര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. അഞ്ചു വര്‍ഷത്തോളമായി രക്താര്‍ബുദത്തിന് ചികില്‍സയിലാണ് പെണ്‍കുട്ടി. ശനിയാഴ്ച വൈകീട്ട് മാര്‍ക്കറ്റിലെത്തിയ പെണ്‍കുട്ടിയോട് പരിചയക്കാരനായ യുവാവായ ശുഭം വീട്ടിലെത്തിക്കാമെന്ന് പറയുകയും ബൈക്കില്‍ കയറ്റുകയും ചെയ്തു. തുടര്‍ന്ന് ഒഴിഞ്ഞ സ്ഥലത്തേക്ക് പെണ്‍കുട്ടിയുമായി പോയ ശുഭം, സുഹൃത്ത് സുമിത്തുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രാത്രി 11 വരെ പീഡനം നീണ്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. ഈസമയത്ത് അതുവഴി കടന്നുപോയ പ്രാദേശിക കോണ്‍ട്രാക്ടറോട് വിവരം പറയുകയും വീട്ടിലെത്തിക്കാമോയെന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍ വീരേന്ദ്ര യാദവ് എന്നയാള്‍ പെണ്‍കുട്ടിയെ സഹായിക്കുന്നതിനു പകരം പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീണ്ടും മണിക്കൂറുകള്‍ക്കുശേഷം രണ്ടു മണിയോടെ പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. സംഭവത്തില്‍ കോണ്‍ട്രാക്ടറെ അറസ്റ്റു ചെയ്തു. മറ്റു രണ്ടു യുവാക്കള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Top