കൊലപാതകമോ ?കഴുത്തറപ്പന്‍ വിലക്കെതിരെ പ്രതികരിച്ച പച്ചക്കറി കച്ചവടക്കാരന്റെ മരണത്തില്‍ ദുരൂഹത.കഴുത്തറപ്പന്മാര്‍ക്കെതിരെ ഫേസ്‌ബുക്കിലൂടെ ലൈവ് സംപ്രേഷണം നടത്തിയ നൗഷാദ് തിരുനെല്‍വേലിയില്‍ വച്ച് അപകടത്തില്‍ മരിച്ചു

ആലപ്പുഴ :പച്ചക്കറി വില്‍പ്പനയിലെ കൊള്ളലാഭത്തിന് എതിരെ പ്രതികരിച്ച -അമിതമായ കഴുത്തറപ്പന്‍ വിലക്ക് എതിരെ പോരാട്ടം നടത്തിയ കായം കുളത്തെ പച്ചക്കറി കച്ചവടക്കാരന്‍ നൗഷാദ് അപകടത്തില്‍ കൊല്ലപ്പെട്ടു.അഞ്ചു രൂപയുടെ സാധനം അമ്പതു രൂപയ്ക്കു വില്‍ക്കുന്ന കഴുത്തറപ്പന്മാര്‍ക്കെതിരെ ഫേസ്‌ബുക്കിലൂടെ ലൈവ് സംപ്രേഷണം നൗഷാദ് നടത്തിയിരുന്നു.അത് 12000 പേര്‍ കണ്ടിരുന്നു. ആ പച്ചയായ ന്യാത്തിനെ ഭാഗത്തു നിന്ന നൗഷാദാണ് തിരുനെല്‍വേലിയില്‍ വച്ച് അപകടത്തില്‍ മരിച്ചിരിക്കുന്നത് .കൊല്ലപ്പെട്ടതു സാധാരണക്കാര്‍ക്കു വിലകുറച്ചു വില്‍ക്കാന്‍ ജാഗ്രത കാട്ടിയ സത്യസന്ധനായ പച്ച മനുഷ്യന്‍ .ഈ മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപണം ഉയരുന്നുണ്ട്.

Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കായംകുളത്തെ ഒരു സാധാരണ പച്ചക്കറി കച്ചവടക്കാരനായിരുന്നു നൗഷാദ് അഹമ്മദ്. സാധാരണക്കാര്‍ക്ക് വേണ്ടി കച്ചവടം ചെയ്ത മനുഷ്യന്‍. പക്ഷേ കാശിനോട് ആര്‍ത്തിയുള്ളവര്‍ നൗഷാദ് അഹമ്മദിനെ കൈകാര്യം ചെയ്തത് സമ്മര്‍ദ്ദങ്ങളിലൂടെയാണ്. പൊലീസില്‍ പരാതി പോലും കൊടുത്തു. ഇതിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇടപെടല്‍ നടത്തി നൗഷാദ് ചെറുത്തു തോല്‍പ്പിച്ചു. അങ്ങനെ നവമാദ്ധ്യമങ്ങളിലെ താരവുമായി. എന്നാല്‍ അകാലത്തില്‍ വിട ചോദിക്കുകയാണ് ഇന്ന് നൗഷാദ് അഹമ്മദ്. ദുരൂഹമായ വാഹനാപകടത്തില്‍ നൗഷാദ് അഹമ്മദ് തിരുന്നല്‍വേലിക്ക് അടുത്ത് വച്ച് കൊല്ലപ്പെട്ടു. ഇക്കാര്യം കായംകുളം പൊലീസും സൂചന നല്‍കുന്നു. ഈ വാര്‍ത്ത സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് കായംകുളം പൊലീസ്.

ആരെന്തു പറഞ്ഞാലും വില കുറച്ചു തന്നെ ഇനിയും വില്‍ക്കുമെന്നു ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നൗഷാദ് വ്യക്തമാക്കിയിരുന്നു. കെ എ നൗഷാദ് ആന്‍ഡ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഈ കായംകുളത്തുകാരന്‍. വില കുറച്ചു വിറ്റാലും തനിക്കു ലാഭം കിട്ടുന്നുണ്ട്. കൊള്ളലാഭം തനിക്കു വേണ്ട. എല്ലാം ഒറ്റയ്ക്കു തിന്നണമെന്ന വാശിയുള്ള ചില കച്ചവടക്കാരാണു തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. വിലകുറച്ചു പഴവര്‍ഗങ്ങളും പച്ചക്കറിയും വില്‍ക്കുന്ന നൗഷാദിനെ അഭിനന്ദിക്കുന്നതിനൊപ്പം കൂടുതല്‍ സ്ഥലങ്ങളില്‍ കച്ചവടം തുടങ്ങണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കൊള്ളലാഭം കൊയ്തു നാട്ടാരെ പിഴിയുന്ന മറ്റു കച്ചവടക്കാര്‍ക്ക് ഒരു പാഠമാകട്ടെ നൗഷാദെന്നും സോഷ്യല്‍ മീഡിയ വിലയിരുത്തി. ഇതോടെ കായംകുളം ചന്തയില്‍ ശത്രുക്കളും കൂടി. ഇതിനിടെയാണ് ദുരൂഹമായി നൗഷാദിന്റെ വാഹനാപകടത്തിലെ മരണ വാത്ത എത്തുന്നത്.

Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍ 

 

കായംകുളം മാര്‍ക്കറ്റിനെ പിടിച്ച് കൂലിക്കിയ നൗഷാദിക്ക നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ഈ അപകട വാര്‍ത്തയെ ഇനിയും ഉള്‍ക്കൊള്ളാന്‍ കായംകുളത്തുകാര്‍ക്കായിട്ടില്ല. അതുകൊണ്ട് തന്നെയാണ് പൊലീസും അപകടത്തിലെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കുന്നതും.വെറുമൊരു കച്ചവടക്കാരനായിരുന്നില്ല നൗഷാദ്. സോഷ്യല്‍ മീഡിയയുടെ സാധ്യത തിരിച്ചറിഞ്ഞ സാധാരണക്കാരന്‍. അതിലൂടെ നിരന്തരം ആശയ സംവാദം നടത്തി. വിപണിയിലെ ചതിയും കളവും തുറന്നു കാട്ടി. ഇതിനൊപ്പം സാമൂഹിക മേഖലയിലും സജീവമായി. തന്റെ കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന ചെറിയ ലാഭവും നൗഷാദ് പൂര്‍ണ്ണമായും വീട്ടില്‍ കൊണ്ടു പോയില്ല. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന സാധനങ്ങളുമായി അശരണര്‍ക്ക് താങ്ങാവാനും എത്തി.

പത്തനാപുരം ഗാന്ധി ഭവനും ചില അനാഥാലയങ്ങളിലുമെല്ലാം ഓറഞ്ചും ആപ്പിളുമായി അന്തേവാസികളുടെ വേദന പങ്കുവയ്ക്കാന്‍ നൗഷാദ് എത്തുമായിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മനുഷ്യസ്‌നേഹിയായിരുന്നു നൗഷാദ്. അതുകൊണ്ട് തന്നെയാണ് ഈ വിടവാങ്ങല്‍ മനുഷ്യസ്‌നേഹികള്‍ക്ക് മൊത്തം വേദനയാകുന്നതും.

എല്ലാവരേയും പ്രത്യേക രീതിയില്‍ തന്റെ കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കച്ചവടം. തമിഴിലും മലയാളത്തിലും എല്ലാം അനൗണ്‍സ്‌മെന്റ്. കൊള്ളയ്ക്കും പൂഴ്‌ത്തിവയ്‌പ്പിന് എതിരെ മൈക്കിലൂടെ സംസാരിക്കും. ഓണത്തിനും റംസാനും വരെ ആളുകളെ പിഴിയുന്നവര്‍ക്കെതിരെ അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന തരത്തില്‍ ഞാന്‍ ചെയ്യും. ഒരു കിലോ വെള്ളരിയുടെ ഇരുപത് രൂപ… അങ്ങനെ ഓരോ സാധനത്തിന്റേയും വില മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് ചെയ്തു. ഇതോടെ കായംകുളം മാര്‍ക്കറ്റിലെ മറ്റ് കച്ചവടക്കാര്‍ക്കും വിലകുറച്ച് വില്‍ക്കേണ്ടി വന്നു. ഇതോടെ കായംകുളത്തെ കച്ചവടക്കാരുടെ മുഴുവന്‍ ശത്രുവായ മനുഷ്യനാണ് നൗഷാദ്. അതുകൊണ്ട് തന്നെ ഈ സാധാരണക്കാരന്റെ മരണത്തില്‍ കായംകുളത്തുകാര്‍ ദുരൂഹത കാണുന്നതും.

കായംകുളത്തെ കൊള്ളയ്ക്ക് ഫേസ്‌ബുക്കില്‍ എതിരെ നൗഷാദിട്ട് വൈറലായ വിഡിയോ.
കായംകുളം മാര്‍ക്കറ്റിലെ കൊള്ളയ്‌ക്കെതിരെ പ്രതികരിച്ചതാമ് നൗഷാദ് അഹമ്മദ് താരമായത്. തന്റെ കച്ചവടത്തില്‍ കൊള്ളലാഭമൊന്നും വേണ്ടെന്നാണു നൗഷാദിന്റെ പക്ഷം. എന്നാല്‍, കുറഞ്ഞ വിലയ്ക്കു കച്ചവടം നടത്തുന്നതു മറ്റു കച്ചവടക്കാര്‍ക്കു സഹിക്കുമോ? ഈ ചോദ്യത്തിന് ഉത്തരവുമായി ഫെയ്‌സ് ബുക്കില്‍ ഇട്ട ലൈവ് വീഡിയോ വന്‍ ഹിറ്റായിരുന്നു. കുറഞ്ഞ വിലയ്ക്കു പഴവര്‍ഗങ്ങളും പച്ചക്കറികളും മറ്റും വില്‍ക്കുന്ന തനിക്കെതിരെ മറ്റു കച്ചവടക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയെന്ന്ു വിശദീകരിക്കുകയായിരുന്നു നൗഷാദ്. അഞ്ചു രൂപയുടെ സാധനം 50 രൂപയ്ക്കു വില്‍ക്കുന്നവരാണു തനിക്കെതിരായി നടപടിക്കു പൊലീസിനെ സമീപിച്ചിരിക്കുന്നത്. എന്തു വന്നാലും തോറ്റു കൊടുക്കാന്‍ ഒരുക്കമല്ലെന്നു നൗഷാദ് വ്യക്തമാക്കി നൗഷാദ് എടുത്ത ലൈവ് വീഡിയോ കണ്ടത് പതിനൊന്ന് ലക്ഷം പേരാണ്. കഴുത്തറപ്പന്മാര്‍ എന്ന തലക്കെട്ടില്‍ വിഡിയോ വന്നതോടെ കേസ് പോലും പൊലീസിന് ഉപേക്ഷിക്കേണ്ടി വന്നു.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top