ജലന്തർ ബിഷപ്പിനെതിരെയുള്ള പരാതി അന്വേഷിക്കുന്നത് കേവലം പ്രഹസനമാക്കി മാറ്റി:സുധീരൻ

തിരു: ജലന്തർ ബിഷപ്പിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അന്വേഷിക്കുന്നത്  കേവലം പ്രഹസനമാക്കി മാറ്റിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്    വി.എം.സുധീരൻ ആരോപിച്ചു.അതിസമ്പന്നർക്കും സ്വാധീനശക്തിയുള്ളവർക്കും സിപിഎം നേതൃത്വത്തിൻറെ ഇഷ്ടക്കാർക്കും മുന്നിൽ നിയമം നിഷ്ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നു   വി.എം.സുധീരൻ ആരോപിച്ചു. അതിസമ്പന്നർക്കും സ്വാധീനശക്തിയുള്ളവർക്കും സിപിഎം നേതൃത്വത്തിൻറെ ഇഷ്ടക്കാർക്കും മുന്നിൽ നിയമം നിഷ്ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.
സി.പി.എം നേതാവ് കൂടിയായ എം.എൽ.എ പി.കെ.ശശിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമപരമായി നടപടി സ്വീകരിക്കേണ്ട പോലീസിനെ ഭരണനേതൃത്വം തികച്ചും നിർവീര്യമാക്കിയിരിക്കുകയാണ്. കെ.ബി. ഗണേഷ് കുമാറിൻ്റെ കാര്യത്തിലെന്നപോലെ പരാതിക്കാരുമായി ഒത്തുതീർപ്പിന് കളമൊരുക്കുന്ന പരിഹാസ്യമായ സമീപനമാണ് ഇതിലും സി.പി.എം നേതൃത്വം അനുവർത്തിക്കുന്നത്.
സ്ത്രീസമൂഹത്തിൻറെ സുരക്ഷ ഉറപ്പുവരുത്തേണ്ട സംസ്ഥാന വനിതാ കമ്മീഷൻ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് ഏറെ വിചിത്രമാണ്.
ഗുരുതരമായ ആരോപണ വിധേയവരായവർക്ക് രക്ഷാകവചമൊരുക്കുകയും  നിർദോഷികളും നിഷ്കളങ്കരുമായ ജനങ്ങളുടെ നേരെ അതിക്രമം നടത്തുന്നതിന് പോലീസിനെ അഴിച്ചുവിടുകയും ചെയ്യുന്ന ഇടതുമുന്നണി ഭരണശൈലി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
ജലന്തർ ബിഷപ്പിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അന്വേഷിക്കുന്നതും കേവലം പ്രഹസനമാക്കി മാറ്റിയത് ഈ ശൈലിയുടെ ഭാഗമാണ്.
സർവ്വനിയമങ്ങളെയും കാറ്റിൽ പറത്തി പി വി അൻവർ എം.എൽ.എ സ്വൈരവിഹാരം നടത്തുന്നത് സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മുന്നിൽ നിയമം നിർജ്ജീവമാകുന്നു എന്നത് വ്യക്തമാക്കുന്നുണ്ട്.  തോമസ് ചാണ്ടിയെയും ജോയ്സ് ജോർജ്ജിനെയും സംരക്ഷിക്കുന്നതിന് വഴിവിട്ട നടപടികളുമായി മുന്നോട്ടുപോയ സർക്കാരിൻ്റെ സമീപനവും ഈ നയത്തിൻ്റെ ഭാഗമാണ്.
സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമെന്നും അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുമുള്ള ഇടതുമുന്നണി വാഗ്ദാനത്തിൻറെ പൊള്ളത്തരം ഇത്തരം സംഭവങ്ങളിലൂടെ ജനങ്ങൾക്ക് പൂർണമായും ബോധ്യപ്പെട്ടിരിക്കുകയാണ്.
Top