കുറിപ്പ് വിവാദം; സീതാറാം യെച്ചൂരിയുടെ പരാമര്‍ശം പരിശോധിക്കണമെന്ന് വിഎസ്

Achuthanandan

തിരുവനന്തപുരം: പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമര്‍ശം പരിശോധിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. ക്യാബിനറ്റ് റാങ്കിലുള്ള സര്‍ക്കാര്‍ ഉപദേശകന്‍, എല്‍ഡിഎഫ് ചെയര്‍മാന്‍ എന്നീ പദവികള്‍ ആവശ്യപ്പെടുന്ന കുറിപ്പ് വിഎസ് അച്യുതാനന്ദനാണ് തനിക്ക് കൈമാറിയതെന്ന് യെച്ചൂരി പറഞ്ഞിരുന്നു.

കുറിപ്പ് വിഎസിന്റെ പേഴ്സണല്‍ സ്റ്റാഫാണ് തനിക്ക് കൈമാറിയതെന്ന് യെച്ചൂരി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നാണ് മറുപടി നല്‍കിയത്. പദവികള്‍ സംബന്ധിച്ച് ഇത്തരത്തില്‍ നിര്‍ദ്ദേശം ഉണ്ടെന്ന് വിഎസ് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിഎസിന്റെ കയ്യില്‍ ഇരുന്ന ഒരു കുറിപ്പ് ഇന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് യെച്ചൂരി ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കുറിപ്പ് നേരത്തെ വിഎസ് തനിക്ക് നല്‍കിയതാണെന്നും ചടങ്ങിനിടെ അത് താന്‍ വിഎസിന് തിരിച്ച് നല്‍കുക മാത്രമാണ് ചെയ്തതെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇംഗ്ലീഷില്‍ ഉള്ള കുറിപ്പില്‍ ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശക പദവി, എല്‍ഡിഎഫ് ചെയര്‍മാന്‍, സിപിഐഎം സെക്രട്ടേറിയേറ്റില്‍ പുന:പ്രവേശനം എന്നീ കാര്യങ്ങളാണ് എഴുതിയിരുന്നത്. ഇതില്‍ ഏതെങ്കിലും ഒന്ന് തനിക്ക് ലഭിക്കണമെന്ന ആവശ്യമാണ് വിഎസ് ഉന്നയിച്ചതെന്ന് വ്യക്തമാകുകയായിരുന്നു.

Top