പാചകറാണിയുടെ ലോ കോളേജിൽ നിന്ന് ക്ലാസിൽപ്പോലും പോകാതെ എൽഎൽബി കരസ്ഥമാക്കിയവരാണ് ആരോപണക്കാർ.മാർക്ക് വിവാദത്തിൽ ബൽറാം ഉന്നം വെച്ചത് ബ്രിട്ടാസിനെയോ ?

കൊച്ചി:പാചകറാണിയുടെ സ്വാശ്രയ ലോ കോളേജിൽ നിന്ന് ക്ലാസിൽപ്പോലും പോകാതെ എൽഎൽബി കരസ്ഥമാക്കിയവരാണ് ആരോപണക്കാർ എന്ന് മാര്‍ക്ക് തിരുത്തിയെന്ന ആരോപണത്തിന് മറുപടിയുമായി വി.ടി.ബൽറാം .തൃത്താല എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി. ബല്‍റാം മാര്‍ക്ക് തിരുത്തിയെന്ന ആരോപണത്തിനു ചുട്ട മറുപടിയുമായി മറുപടിയുമായിട്ടാണ് ബൽറാം രംഗത്ത് വന്നിരിക്കുന്നത് . തൃശൂര്‍ ലോ കോളജില്‍ പഠിക്കുമ്പോൾ മാർക്ക് തിരുത്തി എന്നാണ് കൈരളി പീപ്പിൾ ചാനൽ വാർത്ത പുറത്ത് വിട്ടത് കൈരളി പീപ്പിൾ ചാനൽ ഒരു പാഴ്‌ജനതയുടെ ജീർണ്ണാവിഷ്ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ബൽറാം ആരോപിച്ചു .വി.ടി. ബൽറാം അംഗൻവാടിയിൽ പഠിക്കുമ്പോൾ ടീച്ചറെ സ്വാധീനിച്ച്‌ ഒരു പ്ലേറ്റ്‌ ഉപ്പുമാവ്‌ കൂടുതൽ നേടിയതിനേക്കുറിച്ചും …രളി പൂപ്പൽ ചാനൽ ബ്രേയ്ക്കിംഗ്‌ ന്യൂസ്‌ പുറത്തുവിടുമായിരിക്കും എന്നും ബൽറാം പരിഹസിച്ചു .സർക്കാർ ഭൂമി കയ്യേറിയ, വിദ്യാർത്ഥിപീഡനങ്ങൾ തുടർക്കഥയാക്കിയ, ദലിത്‌ അധിക്ഷേപങ്ങൾ ശീലമാക്കിയ, പാചകറാണിയുടെ സ്വാശ്രയ ലോ കോളേജിൽ നിന്ന് ക്ലാസിൽപ്പോലും പോകാതെ എൽഎൽബി കരസ്ഥമാക്കിയവരും അവരെ ഉളുപ്പില്ലാതെ പിന്താങ്ങുന്നവരുമൊക്കെയാണ്‌ ബ്രേയ്ക്കിംഗ്‌ ന്യൂസുമായി കോലാഹലമുയർത്തുന്നത്‌ എന്നും ബൽറാം ഫെയിസ് ബുക്കിൽ പ്രതികരിച്ചു.

ബൽറാമിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സർക്കാർ ഭൂമി കയ്യേറിയ, വിദ്യാർത്ഥിപീഡനങ്ങൾ തുടർക്കഥയാക്കിയ, ദലിത്‌ അധിക്ഷേപങ്ങൾ ശീലമാക്കിയ, പാചകറാണിയുടെ സ്വാശ്രയ ലോ കോളേജിൽ നിന്ന് ക്ലാസിൽപ്പോലും പോകാതെ എൽഎൽബി കരസ്ഥമാക്കിയവരും അവരെ ഉളുപ്പില്ലാതെ പിന്താങ്ങുന്നവരുമൊക്കെയാണ്‌ സംസ്ഥാനതലത്തിലെ എൻട്രൻസ്‌ പരീക്ഷയിൽ ഉന്നത റാങ്ക്‌ വാങ്ങി ഒരു സർക്കാർ ലോ കോളേജിൽ പ്രവേശനം നേടി കൃത്യസമയത്ത്‌ തന്നെ വിജയകരമായി പഠനം പൂർത്തീകരിച്ച്‌ ബിരുദം നേടിയ ഒരു വിദ്യാർത്ഥിയുടെ പത്ത്‌ വർഷം മുൻപത്തെ ഒരു ഇന്റേണൽ പരീക്ഷ പേപ്പറിന്റെ മാർക്കിനേച്ചൊല്ലി വലിയ ബ്രേയ്ക്കിംഗ്‌ ന്യൂസുമായി കോലാഹലമുയർത്തുന്നത്‌. എനിക്കിക്കാര്യത്തിൽ പറയാനുള്ളത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഇതേവിഷയം സൈബർ സഖാക്കൾ ചർച്ചയാക്കിയ വേളയിൽത്തന്നെ വിശദീകരിച്ചിട്ടുണ്ട്‌. എൽഎൽബിക്ക്‌ യൂണിവേഴ്സിറ്റി തലത്തിൽ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാൻസിൽത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച്‌ ദേശീയ തലത്തിലെ മൂട്ട്‌ കോർട്ട്‌ മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുൻപ്‌ സർവകലാശാലയിൽ ബിരുദത്തിന്‌ ഒന്നാം റാങ്ക്‌ നേടിയിട്ടുള്ള, വേറെ രണ്ട്‌ പ്രൊഫഷണൽ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാർത്ഥിയെക്കുടുക്കാൻ ഈയൊരു ക്ലാസ്‌ ടെസ്റ്റിന്റെ മാർക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയർത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട്‌ എല്ലാവർക്കും ശരിക്ക്‌ മനസ്സിലാകുന്നുണ്ട്‌. പ്രൊഫഷണൽ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവർക്കറിയാം, ഇന്റേണൽ അസസ്മെന്റുമായി ബന്ധപ്പെട്ട്‌ അധ്യാപകർ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീർക്കാൻ നോക്കുന്നതും അതിന്മേൽ പരാതി ഉയരുമ്പോൾ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സർവ്വസാധാരണമാണെന്നത്‌.

ഒരുപക്ഷേ ഇനി വി.ടി. ബൽറാം അംഗൻവാടിയിൽ പഠിക്കുമ്പോൾ ടീച്ചറെ സ്വാധീനിച്ച്‌ ഒരു പ്ലേറ്റ്‌ ഉപ്പുമാവ്‌ കൂടുതൽ നേടിയതിനേക്കുറിച്ചും …രളി പൂപ്പൽ ചാനൽ ബ്രേയ്ക്കിംഗ്‌ ന്യൂസ്‌ പുറത്തുവിടുമായിരിക്കും!…ഒരു പാഴ്‌ജനതയുടെ ജീർണ്ണാവിഷ്ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എത്രയോ തവണ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്ന ഈ ചാനലിനേക്കുറിച്ചും ഇങ്ങനെയൊരു വാർത്തക്ക്‌ അവർ നൽകുന്ന ഈ തലക്കെട്ടിനേക്കുറിച്ചും കേരളത്തിലെ മാധ്യമസമൂഹം, അവരിലെ സിപിഎം പേടി ഇല്ലാത്തവരെങ്കിലും, അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു.

വി.ടി. ബല്‍റാം മാര്‍ക്ക് തിരുത്തിയെന്ന ആരോപണവുമായി രേഖകള്‍ പുറത്ത് വിട്ടത് കൈരളി പീപ്പിൾ ചാനൽ ആണ് തൃശൂര്‍ ലോ കോളജില്‍ പഠിക്കുമ്പോഴാണ് മാര്‍ക്ക് തിരുത്തിയത്. സംഭവം വിവാദമായതോടെ സര്‍വ്വകലാശാല ഇടപെട്ട് മാര്‍ക്ക് കുറച്ചു.തൃശൂര്‍ ഗവണ്‍മെന്റ് കോളേജില്‍ 2005-2008 ല്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായിരുന്ന ഘട്ടത്തിലാണ് വി.ടി. ബല്‍റാം മാര്‍ക്ക് തിരുത്തിയത്. അന്ന് കെ.എസ്.യു നേതാവായിരുന്ന ബല്‍റാം പ്രിന്‍സിപ്പലായിരുന്ന ഡോ. രാജശേഖരന്‍ നായരുടെ സഹായത്തോടെയാണ് മാര്‍ക്കില്‍ തിരിമറി നടത്തിയത്. അഞ്ചാം സെമസ്റ്ററിലെ ഡ്രാഫ്റ്റ് ഇന്‍ കണ്‍വേയിന്‍സ് പേപ്പറിലാണ് തിരിമറി നടത്തിയത്. ഇന്റേണല്‍ എക്‌സാമിന് തുല്യമായ ഈ പരീക്ഷ നടത്തിയ അധ്യാപിക ബല്‍റാമിന് നല്‍കിയത് 45 മാര്‍ക്കായിരുന്നു. വിജയിക്കാന്‍ ആവശ്യമായ 50 മാര്‍ക്കുപോലും നേടാന്‍ ബല്‍റാമിന് സാധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ബല്‍റാമിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കാന്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടത്. പരീക്ഷ നടത്തിയ അധ്യാപികപോലും അറിയാതെ ബല്‍റാമിന്റെ മാര്‍ക്ക് പ്രിന്‍സിപ്പല്‍ 75 ആയി ഉയര്‍ത്തി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് അന്ന് സംഭവം വിവാദമായത്. ഇതോടെ പ്രിന്‍സിപ്പല്‍ തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചു. എന്നാല്‍ യൂണിവേഴ്‌സിറ്റി അന്വേഷണസംഘം മാര്‍ക്കിലെ തിരിമറി സ്ഥിരീകരിച്ചു.സിന്‍ഡിക്കേറ്റ് അംഗമായിരുന്ന കെ.പി. വര്‍ക്കി, പരീക്ഷാ കണ്‍ട്രോളര്‍ രാജഗോപാലന്‍, സ്റ്റുഡന്റ് ഡീന്‍ പി.വി. വല്‍സലരാജന്‍ എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ക്രമക്കേട് ബോധ്യമായ യൂണിവേഴ്‌സിറ്റി ബല്‍റാമിന്റെ മാര്‍ക്ക് 75 ല്‍ നിന്ന് 45ആയി വെട്ടിക്കുറച്ചു.

Top