ആചാരങ്ങളും വിശ്വാസങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. ഇവ നഷ്ടപെട്ടാല്‍ ഒരു സമൂഹത്തിന്റെ തന്നെ നിലനില്പിനെ കാര്യമായി തന്നെ ബാധിച്ചേക്കാം. പഴമയെ മുറുകെ പിടിക്കുന്ന ജനവിഭാഗങ്ങള്‍ കൂടുതലും ഗ്രാമങ്ങളില്‍ ആണെന്ന് പറയേണ്ടി വരും. കാടുകളില്‍ താമസമാക്കിയ ആദിവാസി ജനവിഭാഘങ്ങള്ക്കിടയിലും ശക്തമായ ആചാര അനുഷ്ഠാനങ്ങള്‍ കാണാന്‍ കഴിയും… കാലങ്ങളായി കാത്തുവച്ച സംസ്കാരം നിലനിർത്താൻ മണ്ണ് തിന്നുകയാണ് വയനാടൻ വനാന്തരങ്ങളിലെ ഒരുകൂട്ടം കാട്ടുനായ്ക്കർ. ഇവര്‍ മണ്ണ് തിന്നുന്നത് വിശപ്പടക്കാനല്ല. അവരുടെ ജീവിതവും സംസ്കാരവുമാണത്. വയനാട് പുൽപ്പള്ളി എടക്കണ്ടി കാട്ടുനായ്ക്ക കോളനിയിലാണ് വിചിത്രമായ ശീലം പിന്തുടരുന്ന ഗോത്ര ജനതയുള്ളത്. കൗതുകമുണർത്തുന്ന ഈ കാഴ്ചക്കായി വന്യമൃഗങ്ങളുള്ള ഘോരവനത്തിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിക്കണം. പൂർണമായും കാടിനെ ആശ്രയിച്ച് കഴിയുന്ന ഗോത്രവിഭാഗമാണ് കാട്ടുനായ്ക്കർ. പുറം ലോകവുമായി ബന്ധമില്ലാതെ ഉൾവനത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന കാട്ടുനായ്ക്കരുടെ ചിതൽപുറ്റിലെ മണ്ണ് തിന്നുന്ന ശീലത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. കാടിന്റെ മക്കളായ കാട്ടുനായ്ക്കർക്കായി അവരുടെ ദൈവം ശിവൻ സൃഷ്ടിച്ച മരുന്നാണ് ചിതൽപുറ്റെന്നും ഇത് ഭക്ഷിച്ചാൽ രോഗങ്ങൾ പിടിപെടില്ലെന്നുമാണ് ഇവരുടെ വിശ്വാസം. പ്രാചീന ഗോത്ര കാലഘട്ടം മുതൽ പിന്തുടരുന്ന ഈ ശീലത്തിന് മഹാദേവൻ ശിവനുമായി ബന്ധപ്പെട്ട ഐതിഹ്യമാണുള്ളത്. ചിതൽപുറ്റിലെ മണ്ണ് തിന്നാൽ ശിവഭഗവാൻ പ്രസാദിക്കുമെന്നും ഈ ശക്തി ശരീരത്തെ സംരക്ഷിക്കുമെന്നുമാണ് വിശ്വാസം. ആരോഗ്യമുള്ള ശരീരത്തിനായി അനുഷ്ഠിച്ച ആചാരം പിന്നീട് ശീലമായി മാറി. നായാട്ടിനും വിറകിനുമായി ഉൾവനത്തിൽ പോകുന്പോൾ ചിതൽ മണ്ണും ശേഖരിക്കും. അടുപ്പിനു മുകളിൽ ചുള്ളിക്കന്പുകൾ അടുക്കി വച്ച് അതിനുമുകളിൽ മണ്‍കഷ്ണങ്ങൾ നിരത്തി വയ്ക്കും. ചെറു ചൂടും പുകയുമേറ്റ് മണ്ണ് പാകമാവും. വാട്ടിയെടുക്കുന്ന മണ്ണിന് കറുപ്പ് നിറമാവുന്നതോടെ സ്വാദിഷ്ടമായ തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായ വിഭവം തയ്യാർ.
വയനാട്ടിലെ മണ്ണ് തിന്നുന്ന മനുഷ്യര്‍… ഇവരുടെ ജീവിതം അറിയാതെ പോകരുത്…
Tags: wayanad kaattunaayikkar