മാനസിക വിഭ്രാന്തിയിൽ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി; കോടാലികൊണ്ടു വെ്ട്ടിയത് പന്ത്രണ്ടു തവണ

ക്രൈം റിപ്പോർട്ടർ

ആലങ്ങോട്: വീടിനുള്ളിൽ കിടന്നുറങ്ങിയ ഭർത്താവിനെ അർധരാത്രി ഭാര്യ വെട്ടിക്കൊലപ്പെടുത്തി. കോടാലി ഉപയോഗിച്ചു കട്ടിലിൽ ഇട്ടു ഭർത്താവിനെ പന്ത്രണ്ടു തവണയാണ് ഇവർ വെട്ടിയത്. ആലക്കോട് അപ്പൂസ് ബാർബർഷോപ്പ് ഉടമ വാളിപ്ലാക്കൽ വി.എൻ. ശശി (52) ആണ് മരിച്ചത്. സംഭവത്തോടനുബന്ധിച്ച് ഭാര്യ രമയെ (45) പോലീസ് കസ്റ്റഡിയിലെടുത്തു. രമ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇന്നു പുലർച്ചെ ആറോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി 8.30ന് കടയടച്ചശേഷം കടയിലെ സഹായി ഏരുവേശി സ്വദേശി കിഴക്കെവീട്ടിൽ കൃഷ്ണനൊപ്പമാണ് ശശി വീട്ടിലെത്തിയത്. ചില ദിവസങ്ങളിൽ കൃഷ്ണൻ ശശിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രി ശശിയും രമയും തമ്മിൽ ഉച്ചത്തിൽ സംസാരിച്ചത് കേട്ടിരുന്നതായി കൃഷ്ണൻ പറയുന്നു. ഇന്നു രാവിലെ എഴുന്നേറ്റ ശശിയെ വിളിച്ച കൃഷ്ണനോട് രമ താൻ ശശിയെ കൊലപ്പെടുത്തിയെന്നു പറയുകയായിരുന്നു.

ഉടൻതന്നെ കൃഷ്ണൻ സമീപവാസികളെയും പോലീസിനെയും വിവരമറിയിച്ചു. ആലക്കോട് എസ്‌ഐ ടി.വി. അശോകന്റെ നേതൃത്വത്തിൽ പോലീസെത്തി രമയെ കസ്റ്റഡിയിലെടുത്തു. കിടപ്പുമുറിയിലെ കട്ടിലിൽ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു ശശിയുടെ മൃതദേഹം. കഴുത്തിനും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. തലയ്ക്ക് പലതവണ വെട്ടിയതിന്റെ ലക്ഷണങ്ങളുണ്ട്. വെട്ടാൻ ഉപയോഗിച്ച കോടാലി മുറിയിൽനിന്നു തന്നെ പോലീസ് കണ്ടെടുത്തു. ശരണ്യ, ശ്രുതി എന്നീ രണ്ടുമക്കളാണ് ഇവർക്കുള്ളത്. രണ്ടുപേരും വിവാഹിതരായി ഭർതൃവീടുകളിലാണുള്ളത്. മരുമക്കൾ: മുകേഷ് (കൂവോട്), നിഷാന്ത് (ഡൽഹി). സംഭവസമയം ശശിയും രമയും കൃഷ്ണനും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.

രമ മാനസികാസ്വാസ്ഥ്യത്തിനു മരുന്ന് കഴിക്കാറുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. ചോദ്യംചെയ്യലിൽ പരസ്പര വിരുദ്ധമായിട്ടാണ് രമയുടെ മൊഴികളെന്നും പോലീസ് പറഞ്ഞു. ആലക്കോട് സഹകരണ ആശുപത്രിക്ക് സമീപമാണ് ശശിയുടെ വീട്. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകൾ വീട്ടുപരിസരത്ത് തടിച്ചുകൂടി. മൃതദേഹം ഇൻക്വസ്റ്റിനുശേഷം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽകോളജിലേക്കു കൊണ്ടുപോകും.

Top