സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പീഡനത്തിലെ പ്രതി പിടിയില്‍; പാതയോരത്ത് സ്ത്രീകളെ പീഡിപ്പിക്കുന്ന വിരുതന്‍ അകത്ത്

സോഷ്യമീഡിയയിലൂടെ പ്രചരിച്ച പീഡനത്തിലെ പ്രതി പിടിയില്‍. ഇയാള്‍ സ്ത്രീകളെ പൊതു സ്ഥലത്ത് അപമാനിക്കുന്നതില്‍ വിരുതനെന്ന് പൊലീസ്. മാവൂര്‍ റോഡിലെ ഇടവഴിയില്‍വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്. പൊതുസ്ഥലങ്ങളില്‍ വെച്ച് സ്ത്രീകള്‍ക്കുനേരെ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതിന് ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്നും പൊലീസ് അറിയിച്ചു.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കൊയിലാണ്ടിയില്‍ നിന്നാണ് ഇയാളെ പൊലീസ് പുലര്‍ച്ചെ മൂന്നുമണിക്ക് പിടികൂടിയത്. യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇടവഴിയിലെ ഫ്‌ളാറ്റിലെ നിരീക്ഷണകാറമയില്‍ പതിഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്. യുവതി ചെറുത്തുനിന്നതോടെ തിരിഞ്ഞോടിയ പ്രതിയുടെ മുഖം ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിരുന്നു. കഴിഞ്ഞ 18 ന് വൈകിട്ട് 5.45 നാണ് പീഡനശ്രമം നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാവൂര്‍ റോഡില്‍ നിന്ന് വൈഎംസിഎ റോഡിലേക്ക് പ്രവേശിക്കുന്ന ഇടവഴിയില്‍ വച്ചാണ് കാല്‍നടയാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. ഇടവഴിയിലെ ഫ്ളാറ്റിലെ സിസിടിവിയില്‍ ദൃശ്യം പതിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെ വിഷയം ഏറെ ചര്‍ച്ചയായി. ദൃശ്യങ്ങളുടെ ആധികാരികത തെളിഞ്ഞതോടെ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ കണ്ടെത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസെടുത്തത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയാണ് അക്രമണത്തിന് ഇരയായത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ സംഭവം പതിഞ്ഞതോടെയാണ് പീഡന ശ്രമം പുറത്തറിഞ്ഞത്. പ്രതിയെ കണ്ടെത്താന്‍ ജില്ലയിലെ മുഴുവന്‍ സറ്റേഷനുകളിലും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് കൈമാറിയിരുന്നു. അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും മുങ്ങി. തുടര്‍ന്ന് യുവാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കൊയിലാണ്ടിയിലാണെന്നു വ്യകതമായി. ഉടന്‍ കൊയിലാണ്ടിയില്‍ എത്തുകയും ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ ഇയാള്‍ പൊലീസിന്റെ വലയിലാവുകയായിരുന്നു. പൊലീസ പിന്തുടരുന്നുണ്ടെന്ന മനസ്സിലാക്കിയ ഇയാള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിടികൂടിയ പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞതിനു ശേഷമാണ അറസറ്റ് രേഖപ്പെടുത്തിയത. മുമ്പ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ യുവതിയോട് മോശമായി പെരുമാറിയതിന് നടക്കാവ് പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.

Top