സുഹാസിനിയുടെ മലകയറ്റം അവസാനിച്ചത് മരക്കൂട്ടത്തുവച്ച്; പ്രതിഷേധക്കാരുടെ തെറിവിളിയില്‍ മലയിറങ്ങുന്നു

പത്തനംതിട്ട: ശബരിമലയിലേക്ക് കയറാനുള്ള ശ്രമം നടത്തിയ വനിതാ മാധ്യമ പ്രവര്‍ത്തക പ്രതിഷേധക്കാരുടെ തെറിവിളിയെ തുടര്‍ന്ന് തിരിച്ചിറങ്ങുന്നു. ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് പമ്പയില്‍ നിന്നും പോലീസ് സുരക്ഷയോടെ മലകയറിയത്. എന്നാല്‍ മരക്കൂട്ടത്തുവച്ച് ഇവരെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.

ന്യൂയോര്‍ക്ക് ടൈംസിന്റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്, ലക്‌നൗ സ്വദേശിനിയായ ഇവര്‍ക്ക് അമ്പതില്‍ താഴേ മാത്രമാണ് പ്രായമുള്ളത്. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിലാണ് അവര്‍ പമ്പയില്‍ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകാന്‍ തുനിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ ദര്‍ശനത്തിനെത്തിയതല്ല. മറിച്ച് ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ശബരിമല റിപ്പോര്‍ട്ടിനെത്തിയതാണ്. വിദേശിയായ ഒരു സഹപ്രവര്‍ത്തകനും ഇവര്‍ക്കൊപ്പമുണ്ട്. തനിക്ക് ജോലി ചെയ്യാന്‍ സംരക്ഷണം നല്‍കണമെന്ന് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂയോര്‍ക്ക് ടൈംസിന്റെ ഇന്ത്യ റിപ്പോര്‍ട്ടറായ ഇവര്‍ നേരത്തെ കോബ്രാ പോസ്റ്റില്‍ ജോലി ചെയ്തിരുന്നു. 2005 ല്‍ ആജ് തക്കില്‍ സംപ്രേഷണം ചെയ്ത ഓപ്പറേഷന്‍ ദുരിയോധന സുഹാസിനി രാജിന്റെ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകളിലൊന്നാണ്. നിലവില്‍ ദല്‍ഹിയിലെ ന്യൂയോര്‍ക്ക് ടൈംസിന്റെ തെക്കേ ഏഷ്യാ ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്നു.

Top