യുവാക്കൾക്കിഷ്ടം തന്നെ പോലുള്ള ആന്റിമാരെ; ഞാൻ എന്തിനും തയ്യാർ: സോഷ്യൽ മീഡിയ താരം മിനി റിച്ചാർഡ്‌സ് തുറന്നു പറയുന്നു

സ്വന്തം ലേഖകൻ

കൊച്ചി: മലയാളത്തിലെ സോഷ്യൽ മീഡിയ താരങ്ങളിൽ ഏറ്റവും തിളക്കമേറിയ ആന്റിയായി അമേരിക്കൻ മലയാളിയായ മിനി റിച്ചാർഡ്‌സ്. മഴയിൽ എന്ന ഒറ്റ ആൽബത്തിലൂടെ സോഷ്യൽമീഡിയ ഏറ്റെടുത്തു.ആൽബത്തിൽ തന്നേക്കാളും പ്രായം കുറഞ്ഞ നായകമൊപ്പം അഭിനയിച്ചതിന് മിനിയ്ക്ക് രൂക്ഷ വിമർശനമാണ് കേൾക്കേണ്ടി വന്നത് .അതിന് ഒടുവിൽ പ്രതികരണവും നൽകി.കേരളത്തിലെ ചെറുപ്പക്കാർക്ക് ആവശ്യം തന്നെ പോലുള്ള സ്ത്രീകളെ ആണെന്ന് മിനി റിച്ചാർഡ് പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സെക്സിനെ കുറിച്ചും വഴിവിട്ട ബന്ധങ്ങളെ കുറിച്ചും മിനി റിച്ചാർഡ് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

66 വയസ്സുകാരനായ മമ്മൂട്ടിയ്ക്ക് 24 കാരിയായ റീനു മാത്യൂസിനൊപ്പം അഭിനയിക്കാമെങ്കിൽ, 57 കാരനായ മോഹൻലാലിന് 26 കാരിയായ അമല പോളിനൊപ്പം അഭിനയിക്കാമെങ്കിൽ തന്നെക്കാൾ പ്രായം കുറഞ്ഞ പയ്യനുമായി ഞാൻ അഭിനയിക്കുന്നതിൽ എന്താണ് തെറ്റുള്ളതെന്ന് മിനി ചോദിക്കുന്നു.

ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരയുന്ന വാക്ക് ‘മല്ലു ആന്റി’ എന്നാണെന്ന് മിനി പറയുന്നു. എന്താണ് ഇതിന് അർത്ഥം. എന്തുകൊണ്ട് ‘മല്ലു ഗേൾ’, ‘മല്ലു ലേഡി’ എന്നൊന്നും ആരും തിരയുന്നില്ല. അപ്പോൾ ഭൂരിഭാഗം ചെറുപ്പക്കാരും അന്വേഷിക്കുന്നത് തന്റെയൊക്കെ അമ്മയുടെയും അമ്മായിയുടെയും ഇളയമ്മയുടെയുമൊക്കെ പ്രായമുള്ള സ്ത്രീകളെയല്ലേയെന്നും മിനി ചോദിക്കുന്നു.
”അമ്മായി നല്ല സാരിയോ മിഡിയോ ധരിച്ച് കേരളം പോലൊരു സ്ഥലത്ത് വിമാനം ഇറങ്ങിയാൽ പിന്നാലെ കൂടുന്നത് പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരാണ്. എന്റെ ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ പ്രപ്പോസൽ വരുന്നത് ഈ പ്രായക്കാരിൽ നിന്നാണ്. അതിനർത്ഥം അവർക്കൊക്കെ ആവശ്യം മസാല അമ്മായിയെയാണ്. അല്ലാതെ മോഡലിങ് നടത്തുന്ന എല്ലും തോലും മാത്രമുള്ള പെൺപിള്ളേരെയല്ലെന്നും ഇവർ പറയുന്നു.ജയഭാരതിയെയും ശ്രീവിദ്യയെയും പോലുള്ള പെണ്ണുങ്ങളെയല്ലേ മലയാളികൾക്ക് പ്രിയങ്കരം. അവർക്ക് കുറെ ഫ്രണ്ടും ബാക്കുമൊക്കെ കാണണം. എല്ലാം പകൽ മാന്യന്മാർ മാത്രം.കേരളത്തിൽ സ്ത്രീയും പുരുഷനും ഹാപ്പിയല്ല. പണം ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ അവർ പലതും കാണുന്നില്ല. സ്ത്രീകൾ സൗന്ദര്യം സംരക്ഷിക്കാതെ വയറും ചാടിച്ച് ഭർത്താവിന്റെ അടുത്തേക്ക് ചെല്ലുമ്പോൾ, അയാൾ മൂക്കറ്റം കുടിച്ചിരിയ്ക്കും. അവസാനം വഴക്കിൽ അവസാനിക്കുന്ന ശരീര ബന്ധങ്ങൾ. ഈ സമയത്തായിരിയ്ക്കും ഏതെങ്കിലും ചെറുക്കൻ ഫോണിലോ ഇന്റർനെറ്റിലോ ഈ സ്ത്രീയുമായി അടുക്കാൻ ശ്രമിയ്ക്കുന്നത്. അതുപോലെ തിരിച്ചും, ആണുങ്ങൾ വേറെ ആരുടെയെങ്കിലും ഭാര്യയുമായി അടുക്കാൻ ശ്രമിയ്ക്കും. ഇക്കിളികളിൽ മനസമാധാനവും സുഖവും കണ്ടെത്തുന്നു.നമ്മളൊക്കെ മരിച്ചുപോകുന്ന മനുഷ്യരല്ലേ. കൂടി വന്നാൽ മുപ്പതോ നാൽപതോ വർഷം കിട്ടിയാൽ കിട്ടി. വായുവും വെള്ളവും പോലെ അത്യന്താപേക്ഷിതമായ ഒന്നാണ് സെക്സും. അത് മൂടിവയ്ക്കപ്പെടേണ്ട ഒന്നല്ല. ആസ്വദിക്കാത്തവർ മണ്ടന്മാരാണെന്നും മിനി റിച്ചാർഡ് പറയുന്നു.

Top